
കോന്നി കുമ്മണ്ണൂർ നിവാസിയായ രണ്ടര വയസ്സുകാരി കണ്ണൂരില്‍ ഉരുള്‍ പൊട്ടലില്‍ മരണപെട്ടു
konnivartha.com : കോന്നി കുമ്മണ്ണൂർ നിവാസിയായ രണ്ടര വയസ്സുകാരി കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ മരണപെട്ടു. കണ്ണൂര്‍ പേരാവൂര്‍ നെടുംപുറം ചാലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആണ് കുഞ്ഞു ഒലിച്ചു പോയത് .
. കോന്നി കുമ്മണ്ണൂർ നെടിയകാല വീട്ടില്‍ ഷഫീക്ക് നദീറ ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞു നുമ തസ്ലിൻ ആണ് മരണപ്പെട്ടത് . ഉരുള്‍ പൊട്ടലില്‍ ഉണ്ടായ ഒഴുക്കില്‍ പെട്ടാണ് മരണപ്പെട്ടത്
കണ്ണൂരില്‍ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന കുടുംബം അവിടെ ആണ് താമസം . കുഞ്ഞിന്‍റെ മൃതദേഹം കോന്നി കുമ്മണ്ണൂരില്‍ കൊണ്ട് വന്നു ഖബര്‍ അടക്കും
പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്കെത്തിയ നിധിയെയാണ് നദീറയുടെ കൈയിൽനിന്ന് ഉരുൾ തട്ടിയെടുത്തത്. പത്തനംതിട്ട കോന്നി കുമണ്ണൂർ സ്വദേശികളായ നെടിയകാലായിൽ ഷബീർ നാസർ-നദീറ ദമ്പതിമാരുടെ രണ്ടരവയസ്സുകാരി നുമ തെസ്‍ലിനെയാണ് കണിച്ചാർ നെടുംപുറംചാലിൽ ഉരുൾപൊട്ടലിനെത്തുടർന്ന് മലവെള്ളപ്പാച്ചിലിൽപ്പെട്ടത്.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വലിയ ഇരമ്പലോടെ വെള്ളം കുതിച്ചെത്തിയത്. വെള്ളം വന്നുമൂടുന്നതറിഞ്ഞ് കുഞ്ഞുമകളെയും വാരിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഉരുളിനൊപ്പമെത്തിയ മരക്കമ്പ് നദീറയുടെ കൈയിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ കൈയിലിരുന്ന മകൾ തെറിച്ച് ഉരുൾജലത്തിലൊഴുകി.
ഒഴുക്കിൽപ്പെട്ട നദീറയും ഉമ്മയും സമീപത്തെ തെങ്ങിൽ തട്ടിനിന്നു.നാട്ടുകാർ ഓടിക്കൂടിയെങ്കിലും മലവെള്ളപ്പാച്ചിലിന്റെ ഞെട്ടിക്കുന്ന കാഴ്ചകണ്ട് പകച്ചുനിൽക്കാനേ സാധിച്ചുള്ളൂ. രക്ഷാപ്രവർത്തനവും നടത്താനായില്ല. നദീറയെയും ഉമ്മയെയും സമീപത്തെ രാജു തേക്കേരാമനാട്ടുപതിയിലിന്റെ കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
രണ്ടര വയസുകാരിയുടെ വിയോഗത്തിൽ മന്ത്രി വീണാ ജോർജ് അനുശോചിച്ചു
കണ്ണൂർ ജില്ലയിലെ കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ നാദിറ റഹീമിന്റെ രണ്ടര വയസുകാരിയായ മകൾ നുമ തസ്ലിൻ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് രൂപപ്പെട്ട ശക്തമായ വെള്ളപ്പാച്ചിലിൽപ്പെട്ട് മരണമടഞ്ഞ സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അതീവ ദു:ഖം രേഖപ്പെടുത്തി. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് നാദിറ. തികച്ചും ദൗർഭാഗ്യകരമായ സംഭവമാണിത്. കുഞ്ഞുമോളുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.