Trending Now

ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; ആലപ്പുഴ കലക്‌ടറുടെ എഫ്‌ബി പേജിന്‍റെ കമന്റ് ബോക്സ് പൂട്ടി

Spread the love

 

ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കളക്‌ടറുടെ ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് പൂട്ടി. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് ആണ് ഡീആക്‌ടിവേറ്റ് ചെയ്തത്

മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്.നിലവിലെ ആലപ്പുഴ കളക്ടറായ രേണു രാജ്, ശ്രീറാം വെങ്കിട്ടരാമന്‍റെ ഭാര്യയാണ്. രേണുരാജിനെ എറണാകുളം കളക്ടറായി നിയമിക്കുകയും ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കുകയുമായിരുന്നു

ഒരു പത്രപ്രവര്‍ത്തകനെ കൊല ചെയ്തയാളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത രൂപത്തിലേക്ക് ഭരണകൂടം മാറിയിരിക്കുന്നെന്ന് ആർഎംപി നേതാവും എംഎൽയുമായ കെ കെ രമ.

ഒരു പത്ര പ്രവര്‍ത്തകനെ കൊല ചെയ്ത കേസിലെ പ്രതിയെ ആറ് മാസത്തെ സസ്‌പെന്‍ഷന്‍ കഴിയുന്നതിന് മുമ്പെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അവിടുന്ന് ഇപ്പോ ജില്ലാ കളക്ടറാക്കി മാറ്റിയിരിക്കുകയാണ്. എന്ത് സന്ദേശമാണ് ഈ സര്‍ക്കാര്‍ നാട്ടിലെ ജനങ്ങളോട് നൽകുന്നതെന്നും കെ കെ രമ

അങ്ങേയറ്റം ജീര്‍ണ്ണമായ സാഹചര്യത്തിന് കേരളത്തിലെ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിലൂടെ നാടിന്റെ ജീര്‍ണതയാണ് കാണുന്നത്. ഇത് നമ്മുടെ നാടിന് വെല്ലുവിളി കൂടിയാണെന്നും കെ കെ രമ വിമർശിച്ചു

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് എഎം നസീര്‍ എന്നിവര്‍ നിയമനത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരം പ്രഖ്യാപിച്ചത്.

error: Content is protected !!