Trending Now

നിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം

Spread the love

 ജനകീയ  നടപടി : ജനങ്ങളുടെ ജനീഷ് കുമാര്‍ എം എല്‍ എ ഇടപെടും

 

konnivartha.com: നിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം :പാടം വനം വകുപ്പ് അധികൃതര്‍ക്ക് എതിരെ ജനരോക്ഷം : കോന്നി എം എല്‍ എ ഇടപെട്ട് നിരപരാധിയുടെ ജീവന്‍ രക്ഷിച്ചു .ഇല്ലെങ്കില്‍ ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ചിലപ്പോള്‍ ഇവിടെയും ആവര്‍ത്തിക്കും . കാട്ടാന ചരിഞ്ഞ സംഭവത്തില്‍ നിരപരാധിയായ അന്യ സംസ്ഥാന തൊഴിലാളികളെ പ്രതി ചേര്‍ത്ത് പീഡിപ്പിക്കാന്‍ ശ്രമം. യാതൊരു നിയമ നടപടികളും പാലിക്കാതെ നിരപരാധിയെ പാടം ഫോറസ്റ്റ് ഓഫീസില്‍ പിടിച്ചു കൊണ്ട് പോയി ഭേദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കാന്‍ ഉള്ള നീക്കം ആണ് എല്‍ എല്‍ എ ഇടപെട്ടു തടഞ്ഞത്

konnivartha.com:കോന്നി വനം ഡിവിഷന്‍റെ കീഴില്‍ ഉള്ള നടുവത്ത് മൂഴി റെയിഞ്ചിലെ പാടം ഫോറസ്റ്റ് പരിധിയിലെ കുളത്ത്മണ്ണില്‍ കഴിഞ്ഞ ദിവസം കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനം വകുപ്പ് നിരപരാധികളെ പിടികൂടി ചോദ്യം ചെയ്യുന്നു . കാര്‍ഷിക ഗ്രാമമായ കുളത്ത്മണ്ണില്‍ ഏതാനും നാളുകളായി കാട്ടാനകളുടെ ശല്യം കാരണം ലക്ഷ കണക്കിന് രൂപയുടെ കൃഷിയാണ് നശിച്ചത് . കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു തീരുമാനവും പാടം വനം ജീവനക്കാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകാറില്ല .

ഇരുപതു വയസ്സുള്ള കാട്ടാന ഷോക്ക്‌ ഏറ്റു ചരിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി കേസെടുത്തു അന്വേഷണം നടത്തുന്ന വനപാലകര്‍ പ്രദേശത്തെ കൈതകൃഷി സ്ഥലത്ത് ജോലി തേടിയെത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ പ്രതി ചേര്‍ത്ത് പീഡിപ്പിക്കാന്‍ ഉള്ള ശ്രമം കോന്നി എം എല്‍ എ അഡ്വകെ യു ജനീഷ് കുമാര്‍ ഇടപെട്ടു തടഞ്ഞു . ഒരാളെ ചോദ്യം ചെയ്യാന്‍ പിടികൂടുമ്പോള്‍ ഉള്ള സാമാന്യ മര്യാദ പോലും വനം വകുപ്പ് ജീവനക്കാര്‍ പാലിക്കാറില്ല . വന മേഖലയോട് ചേര്‍ന്ന് അധിവസിക്കുന്ന കര്‍ഷകരെ ഓരോ കാരണം പറഞ്ഞു ഭീക്ഷണിപ്പെടുത്തി ചൊല്‍പ്പടിയ്ക്ക് നിര്‍ത്തുന്ന കിരാത കാട്ടു ഭരണം വനം വകുപ്പ് അവസാനിപ്പിക്കണം .

നിരപരാധിയായ അന്യ സംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യാന്‍ എന്ന നിലയില്‍ അനധികൃതമായി വനം വകുപ്പ് കസ്റ്റഡിയില്‍ വെക്കുകയായിരുന്നു . ഇത് അറിഞ്ഞു എം എല്‍ എ വനം വകുപ്പിന്‍റെ പാടം ഓഫീസില്‍ എത്തി ജീവനക്കാരെ താക്കീത് ചെയ്തു .

കാട്ടാന ഷോക്ക് അടിച്ചു ചരിഞ്ഞ സംഭവത്തില്‍ കര്‍ഷകരെ പ്രതി ചേര്‍ക്കാന്‍ ഉള്ള വനം വകുപ്പ് നടപടികള്‍ നിര്‍ത്തി വെക്കണം എന്ന് പ്രദേശത്തെ കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചു .ലക്ഷകണക്കിന് രൂപയുടെ കൃഷി ആണ് അടിക്കടി കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത് .ഇതിനു പരിഹാരം കാണണം എന്ന് വനം വകുപ്പിനോട് പറഞ്ഞിട്ടും വന പാലകര്‍ തിരിഞ്ഞു നോക്കിയില്ല .

വനം വകുപ്പ് കര്‍ഷകരോട് കിരാത ഭാവം ആണ് തുടരുന്നത് . കാട്ടു പന്നിയും കാട്ടു പോത്തും കാട്ടാനയും മ്ലാവും കുരങ്ങും എല്ലാം ഇറങ്ങി കൃഷികള്‍ വ്യാപകമായി നശിപ്പിച്ചിട്ടും ഉചിതമായ നടപടികള്‍ കോന്നി ഡി എഫ് ഒ യുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല . യാതൊരു നിയമ നടപടികളും പാലിക്കാതെ നിരപരാധിയെ പാടം ഫോറസ്റ്റ് ഓഫീസില്‍ പിടിച്ചു കൊണ്ട് പോയി ഭേദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കാന്‍ ഉള്ള നീക്കം ആണ് എല്‍ എല്‍ എ ഇടപെട്ടു തടഞ്ഞത് . കാട്ടാന ഷോക്ക്‌ അടിച്ചു ചരിഞ്ഞ സംഭവത്തില്‍ ആരെയെങ്കിലും പ്രതി ചേര്‍ത്ത് പാടം വനം വകുപ്പ് ജീവനക്കാര്‍ തടിയൂരാന്‍ ഉള്ള ശ്രമം നടക്കുന്നു എന്ന് കര്‍ഷകര്‍ പറയുന്നു . ഈ രീതി തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കും എന്ന് ഗ്രാമവാസികള്‍ പറഞ്ഞു .

ചിറ്റാറില്‍ മത്തായിയെ ക്രൂരമായി മര്‍ദിച്ചു കൊന്ന വനം വകുപ്പ് നാടിന് എന്ത് നന്മയാണ് ചെയ്യുന്നത് എന്ന് നാട്ടുകാര്‍ ചോദിക്കുന്നു . പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പിനെ പ്രതി ചേര്‍ത്ത് ആണ് അന്വേഷണം നടക്കുന്നത് . കാര്‍ഷിക ഗ്രാമത്തിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ വനം വകുപ്പ് തയാറാകണം

ജനതയുടെ ആവശ്യം :കോന്നി എം എല്‍ എ നിര്‍വ്വഹിക്കുന്നു

error: Content is protected !!