ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പതിനൊന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 11,17450 തീര്‍ത്ഥാടകരാണ് നവംബർ 28 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. മണ്ഡലകാലം തുടങ്ങി 13-ാം ദിവസമായ വെള്ളിയാഴ്ച്ച പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 79442 പേർ മല കയറി. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല് തുടരുന്ന തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.
Read Moreലേഖകന്‍: News Editor
ശബരിമല: നാളത്തെ ചടങ്ങുകൾ (29.11.2025)
രാവിലെ നട തുറക്കുന്നത്-പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം-3.20 മുതൽ നെയ്യഭിഷേകം-3.30 മുതൽ 7 വരെ ഉഷപൂജ -7.30 മുതൽ 8 വരെ നെയ്യഭിഷേകം-8 മുതൽ 11 വരെ കലശം, കളഭം-11.30 മുതൽ 12 വരെ ഉച്ചപൂജ-12.00 നട അടയ്ക്കൽ-ഉച്ച 1.00 നട തുറക്കൽ ഉച്ചകഴിഞ്ഞ്-3.00 ദീപാരാധന-വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം-6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ-രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം-10.50 നട അടയ്ക്കൽ-11.00
Read Moreശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ വിളമ്പും
konnivartha.com; അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ച 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ളേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക. നിലവിൽ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തിൽ പങ്കെടുക്കുന്നത്. സദ്യ നടപ്പാക്കി തുടങ്ങിയാൽ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. “പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുന്നത്. ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങൾ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഈ സമീപനം ശബരിമല യുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്,” കെ ജയകുമാർ…
Read Moreകാലാവസ്ഥ: പ്രധാന അറിയിപ്പുകള് ( 28/11/2025 ):ചുഴലിക്കാറ്റ് അറിയിപ്പ്
ചുഴലിക്കാറ്റ് അറിയിപ്പ് ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ (Ditwah ) ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു . വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 28, 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത . കള്ളക്കടൽ ജാഗ്രതാ നിർദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (29/11/2025) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ…
Read Moreതദ്ദേശതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാരൊക്കെ എന്ന് അറിയാം
konnivartha.com; തദ്ദേശതിരഞ്ഞെടുപ്പില്‍ നിങ്ങളുടെ സ്ഥാനാര്‍ഥികളാരൊക്കെ എന്നറിയാന്‍ ലിങ്ക് ക്ലിക്ക് ചെയ്യൂ. https://www.sec.kerala.gov.in/ele…/candidate/viewCandidate ലിങ്ക് ക്ലിക്ക് ചെയ്ത് ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിവ രേഖപ്പെടുത്തി Captcha ടൈപ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഓരോ വാര്‍ഡിലും മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പേര്, വയസ്, ജെന്‍ഡര്‍, വീട്ടുപേര്, ഫോട്ടോ, രാഷ്ട്രീയ പാര്‍ട്ടിയും ചിഹ്നവും, സ്ഥാനാര്‍ഥിയുടെ നാമനിര്‍ദ്ദേശ പത്രിക, പത്രികയോടൊപ്പം സമര്‍പ്പിച്ച വിശദാംശങ്ങള്‍ എന്നിവ കാണാന്‍ സാധിക്കും. തദ്ദേശസ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്താനുള്ള കോളത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ പേര് ‘G’ എന്ന അക്ഷരത്തിലും ബ്ലോക്ക് പഞ്ചായത്തുകളുടെ പേര് ‘B’ എന്ന അക്ഷരത്തിലും ജില്ലാ പഞ്ചായത്തിന്റെ പേര് ‘D’ എന്ന അക്ഷരത്തിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുനിസിപ്പാലിറ്റികളുടേത് ‘M’ എന്ന അക്ഷരത്തിലും കോര്‍പറേഷനുകളുടേത് ‘C’ എന്ന അക്ഷരത്തിലുമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
Read Moreഐതിഹാസിക ലോകം ഐഎഫ്എഫ്ഐ വേദിയിലെത്തിച്ച് എ.ആർ.എം
konnivartha.com; ഒരു ഐതിഹാസിക വിളക്ക്; മൂന്ന് തലമുറകളുടെ കഥ; ശക്തമായ ഭാവനാലോകത്തെ സാഹസിക യാത്ര. ‘എ.ആർ.എം.’ (അജയൻ്റെ രണ്ടാം മോഷണം) എന്ന സിനിമ കേരളത്തിൻ്റെ നാടോടിക്കഥകളുടെ ആകർഷണീയതയും ഐതിഹാസികതകളുടെ ചലച്ചിത്ര ഗാംഭീര്യവുമായാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തിയത്. വേദിയിലെത്തിയ സംവിധായകൻ ജിതിൻ ലാൽ, നടൻ ടൊവിനോ തോമസ്, ദേശീയ പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി എന്നിവർ സിനിമയുടെ നീണ്ട സര്‍ഗാത്മക യാത്രയെക്കുറിച്ചും വിവിധ തലങ്ങളിലായി ക്രമീകരിച്ച തിരക്കഥയെക്കുറിച്ചും അഭിനേതാക്കളില്‍നിന്നും അണിയറപ്രവർത്തകരില്‍നിന്നും ചിത്രം ആവശ്യപ്പെട്ട പ്രതിബദ്ധതയെക്കുറിച്ചും സംവദിച്ചു. തൻ്റെ ചലച്ചിത്ര വിദ്യാലയം ഐഎഫ്എഫ്ഐ ആയിരുന്നുവെന്ന് ജിതിൻ ലാൽ വികാരഭരിതമായ ഓർമപ്പെടുത്തലുമായി അപ്രതീക്ഷിതമായാണ് ജിതിൻ സെഷന് തുടക്കം കുറിച്ചത്. തൻ്റെ ആദ്യ ഐഎഫ്എഫ്ഐ 2013-ൽ ആയിരുന്നുവെന്നും പിന്നീട് ഓരോ വർഷവും സിനിമ പഠിക്കാനും ഉൾക്കൊള്ളാനും വളരാനുമായി മേളയില്‍ വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ചലച്ചിത്ര പഠന സ്ഥാപനത്തിലും പോയിട്ടില്ലെന്നും ഐഎഫ്എഫ്ഐ…
Read MoreMSME മന്ത്രാലയത്തിൻ്റെ പ്രധാന സംരംഭങ്ങളെയും നേട്ടങ്ങളെയും കുറിച്ച് ഉപരാഷ്ട്രപതിയെ ധരിപ്പിച്ചു
konnivartha.com; സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക (MSME) മേഖല ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഏറ്റവും ഊർജ്ജസ്വലവും ചലനാത്മകവുമായ സ്തംഭമായി ഉയര്‍ന്നുവന്നതിനെക്കുറിച്ച് യോഗത്തിൽ ഉപരാഷ്ട്രപതിയെ വിശദമായി ധരിപ്പിച്ചു. സാമ്പത്തിക വളർച്ച, തൊഴിലവസര സൃഷ്ടി, സംരംഭകത്വ പ്രോത്സാഹനം, ജനങ്ങളുടെ ശാക്തീകരണം, പാരിസ്ഥിതിക സുസ്ഥിരത എന്നീ മേഖലകളിൽ MSME മേഖലയ്ക്കുള്ള നിർണായക പങ്കിനെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചു. ബിസിനസ്സ് സുഗമമാക്കുന്നതിനും അവയെ തരംതിരിക്കുന്നതിനുമായി ഉദ്യം രജിസ്ട്രേഷൻ പോർട്ടൽ മുഖേന സംരംഭങ്ങളുടെ ഔപചാരികവത്ക്കരണം സാധ്യമാക്കാനുള്ള മന്ത്രാലയത്തിൻ്റെ പരിശ്രമങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു ഖാദി, ഗ്രാമ, കയർ വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്ന MSME മേഖലയുടെ സമഗ്ര വളർച്ചയെ പിന്തുണയ്ക്കുന്നതിനായി മന്ത്രാലയം നടപ്പിലാക്കി വരുന്ന അഭിമാന സംരംഭങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതിയെ അറിയിച്ചു. വായ്പാ പിന്തുണ, സാങ്കേതിക സഹായം, അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനവും പരിശീലനവും, മത്സരശേഷി, വിപണി വിപുലീകരണം എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കുന്ന മേഖലകളെന്ന് അദ്ദേഹത്തെ അറിയിച്ചു. തുടർന്ന്,…
Read Moreമൊബൈൽ പാസ്പോർട്ട് സേവാ വാൻ സേവനം
മൊബൈൽ പാസ്പോർട്ട് സേവാ വാൻ ഡിസംബറിൽ തിരുവനന്തപുരത്തും, കൊല്ലത്തും konnivartha.com; കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസ് മൊബൈൽ പാസ്പോർട്ട് സേവാ വാൻ വിന്യസിക്കും. 2025 ഡിസംബർ രണ്ട് മുതൽ ഡിസംബർ നാല് വരെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും, ഡിസംബർ 16 മുതൽ 18 വരെ ചടയമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലും സേവനം ലഭ്യമാകും. അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്സൈറ്റ് വഴി പ്രസ്തുത സ്ഥലങ്ങളിൽ വിന്യസിച്ചിരിക്കുന്ന മൊബൈൽ പാസ്പോർട്ട് സേവാ വാനിനായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും അനുവദിച്ച അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ അനുസരിച്ച് ആവശ്യമായ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്യാനും കഴിയും. പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ സമയബന്ധിതവും പ്രാപ്യവും പൗര സൗഹൃദപരവുമാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഈ സംരംഭം വീണ്ടും ഉറപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരം ആർപിഒയെ 0471-2470225 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ…
Read Moreഇന്ന് പന്ത്രണ്ട് വിളക്ക് ആഘോക്ഷം :ക്ഷേത്രങ്ങള്‍ ഒരുങ്ങി
konnivartha.com; 12 മാസത്തിലൊരിക്കൽ നവംബർ മധ്യത്തിൽ മലയാള മാസമായ വൃശ്ചിക മാസത്തില്‍ 1 മുതല്‍ 12 ദിവസം നടന്നു വരുന്ന പ്രധാന ചടങ്ങുകളില്‍ വിശേഷാല്‍ ചടങ്ങ് ആണ് ക്ഷേത്രങ്ങളില്‍ പന്ത്രണ്ടു വിളക്കായി ആഘോഷിക്കുന്നത് . ഇന്ന് വൃശ്ചികം പന്ത്രണ്ടു ആയതിനാല്‍ ക്ഷേത്രങ്ങളില്‍ പന്ത്രണ്ട് വിളക്ക് ആഘോക്ഷം നടക്കും . രാവിലെ മുതലുള്ള വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് ആയിരക്കണക്കിന് ദീപങ്ങള്‍ തെളിയിക്കുന്നത് ആണ് പ്രധാന ചടങ്ങ് . അന്തകാരമകന്ന് ജീവിതത്തില്‍ പ്രകാശം തെളിഞ്ഞു വിളയാടാന്‍ ആണ് വിശേഷാല്‍ വിളക്കുകള്‍ തെളിയിക്കുന്നത് . ക്ഷേത്രങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും ചെരാതില്‍ വിളക്കുകള്‍ തെളിയിക്കും . മധ്യ തിരുവിതാംകൂറില്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ആണ് പന്ത്രണ്ടു വിളക്ക് മഹോത്സവത്തിന് പ്രാധാന്യം . 12 വിളക്ക് ആചരണത്തിനു പിന്നിൽ ചില വിശ്വാസങ്ങളുണ്ട്. പറയി പെറ്റ പന്തീരുകുലത്തിലെ പന്ത്രണ്ടുപേരും പൂജകൾ നടത്തിയതിന്റെ ഓർമ്മയിലാണത്രെ…
Read Moreകോന്നി പഞ്ചായത്ത് :മഠത്തില്‍കാവ് വാര്‍ഡില്‍ അഞ്ചു സ്ഥാനാര്‍ഥികള്‍ :തീ പാറും
konnivartha.com; തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ മത്സരിക്കുന്നത് അഞ്ചു സ്ഥാനാര്‍ഥികള്‍ . പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതും ഈ വാര്‍ഡില്‍ ആണ് . രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത് ഉണ്ട് . ഇടതു മുന്നണി സ്ഥാനാര്‍ഥിയായി ( സി പി ഐ ) കെ ജി ശിവകുമാര്‍ കേജീസും സ്വതന്ത്ര സ്ഥാനാര്‍ഥിയായി സഹോദരന് കെ ജി ഉദയകുമാറും മത്സരിക്കുന്നു . സി പി എം നേതാവും മങ്ങാരം വാര്‍ഡിലെ മുന്‍ മെമ്പറുമായ ഉദയകുമാര്‍ ഇടയാടിയില്‍ സ്വതന്ത്ര ചിഹ്നത്തില്‍ ഈ വാര്‍ഡില്‍ മത്സരിക്കുന്നു എന്ന പ്രത്യേകത ഉണ്ട് . കോണ്‍ഗ്രസ് നേതാവും മുന്‍ ബ്ലോക്ക് മെമ്പറുമായ പ്രവീണ്‍ വി പി (പ്രവീണ്‍ പ്ലാവിളയില്‍ ) കൈപ്പത്തി അടയാളത്തില്‍ ഈ വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ പി ആര് രതീഷ് താമര അടയാളത്തില്‍ ജന…
Read More