അരവണ അല്ലാതെ മറ്റ് മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പസ്വാമിയ്ക്ക് നിവേദിക്കാനായി. ഇടിച്ചുപിഴിഞ്ഞ പായസം, എള്ളുപായസം, വെള്ള നിവേദ്യം എന്നിവ. രാവിലെ 7.30 നുള്ള ഉഷ: പൂജയ്ക്കാണ് ഇടിച്ചുപിഴിഞ്ഞ പായസം നിവേദിക്കുക. പേര് സൂചിപ്പിക്കുന്ന പോലെ തേങ്ങ ഇടിച്ചു പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും എടുത്തു, ശർക്കര ഉൾപ്പെടെ ചേർത്താണ് ഈ പായസം ഉണ്ടാക്കുന്നത്. അരവണ 12 മണിക്കുള്ള ഉച്ചപൂജയ്ക്കുള്ളതാണ്. വെള്ള നിവേദ്യം എല്ലാ പൂജാ വേളകളിലും ഭഗവാന് സമർപ്പിക്കും. എള്ളു പായസം രാത്രി 9.15 ലെ അത്താഴപൂജയ്ക്കുള്ളതാണ്. എള്ളു പായസം യഥാർത്ഥത്തിൽ പായസ രൂപത്തിൽ ഉള്ളതല്ലെന്നും എള്ളു തന്നെയാണെന്നും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. അത്താഴപൂജയ്ക്ക് പാനകം എന്ന പാനീയവും അപ്പവും അടയും അയ്യപ്പന് നിവേദിക്കുന്നു. ജീരകവും ശർക്കരയും ചുക്കും കുരുമുളകും ചേർത്ത ഔഷധ ഗുണമുള്ള കഷായ മിശ്രിതമാണ്…
Read Moreവിഭാഗം: Digital Diary
ഫിഫ അറബ് കപ്പിന് ഇന്ന് കിക്കോഫ്
പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് തുടക്കമാവും. ഉദ്ഘാടന ദിവസം രണ്ട് മല്‍സരങ്ങളാണുള്ളത്. ആദ്യമാച്ചില്‍ ടുണീഷ്യ സിറിയയെ നേരിടും. രണ്ടാം മല്‍സരത്തില്‍ ഖത്തര്‍ ഫലസ്തീനുമായി ഏറ്റുമുട്ടും. 2022 ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടന്ന കലാശപോരിന് വേദിയായ ലുസെയില്‍ സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെയും ഫൈനല്‍. അറബ് കപ്പ് മല്‍സരങ്ങള്‍ നടക്കുന്ന ആറ് വേദികളും ലോക കപ്പ് സമയത്ത് പരിശീലന മാച്ചുകളും മല്‍സരങ്ങളും നടന്ന സ്റ്റേഡിയങ്ങള്‍ തന്നെയാണ്. 16 ടീമുകളാണ് അറബ് കപ്പില്‍ മാറ്റുരക്കുന്നത്. നാലു ഗ്രൂപ്പുകളിലായി ആകെ 32 മല്‍സരങ്ങളായിരക്കും ഉണ്ടായിരിക്കുക. ഡിസംബര്‍ ഒമ്പത് വരെയാണ് ഗ്രൂപ്പ് പോരാട്ടങ്ങള്‍. തുടര്‍ന്ന് വരുന്ന നോക്കൗട്ട് മല്‍സരങ്ങള്‍ ഡിസംബര്‍ പതിനൊന്നിനായിരിക്കും തുടങ്ങുക.
Read Moreഡിറ്റ്വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കുടുങ്ങിപ്പോയ കേരളീയരായ 237 പേര് തിരുവനന്തപുരത്തെത്തി
വിവിധ രാജ്യങ്ങളില്‍ നിന്നും നാട്ടിലേയ്ക്കുളള യാത്രയ്ക്കിടെ ഡിറ്റ്വാ ചുഴലിക്കാറ്റ് മൂലമുണ്ടായ ശക്തമായ പ്രളയത്തെതുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിപ്പോയ കേരളീയരായ 237 പേര് തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളബോയില്‍ നിന്നും തിരുവനന്തപുരത്തെത്തിയവരെ വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ സ്വീകരിച്ചു. ഇവര്‍ക്കാവശ്യമായ അവശ്യ സഹായങ്ങളും ലഭ്യമാക്കി. ഇവര്‍ക്ക് വീടികളിലേയ്ക്ക് പോകുന്നതിനായി എറണാകുളത്തേയ്ക്ക് രണ്ട് ബസ്സുകളും നോര്‍ക്ക ഏര്‍പ്പാടാക്കി. രാത്രി 12.45 ന് മറ്റൊരു വിമാനത്തില്‍ 80 ഓളം പേര് കൂടി തിരുവനന്തപുരത്തെത്തി. നിലവില്‍ ശ്രീലങ്കയില്‍ കുടുംങ്ങിയിട്ടുളള ഇന്ത്യന്‍ പൗരന്മാര്ക്ക് കൊളംബോ ബണ്ഡാരനായക അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഒരുക്കിയിട്ടുള്ള അടിയന്തര ഹെല്‍പ്പ് ഡെസ്ക്കില്‍ സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. ശ്രീലങ്കയിലെ ഏതെങ്കിലും വിമാനത്താവളത്തിലോ മറ്റേതെങ്കിലും ഭാഗത്തോ സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് സഹായത്തിനായി +94 773727832 (വാട്ട്സ്ആപ്പിലും ലഭ്യമാണ്) എന്ന നമ്പറില്‍ ബന്ധപ്പെടാം.
Read MoreWorld AIDS Day 2025: “Overcoming disruption, transforming the AIDS response”
On 1 December WHO joins partners and communities to commemorate World AIDS Day 2025, under the theme “Overcoming disruption, transforming the AIDS response”, calling for sustained political leadership, international cooperation, and human-rights-centred approaches to end AIDS by 2030. After decades of progress, the HIV response stands at a crossroads. Life-saving services are being disrupted, and many communities face heightened risks and vulnerabilities. Yet amid these challenges, hope endures in the determination, resilience, and innovation of communities who strive to end AIDS. World AIDS Day 2025 theme and its…
Read Moreഡിസംബര്‍ ഒന്ന് : ലോക എയ്ഡ്സ് ദിനാചരണം : റെഡ് റിബൺ
World AIDS Day is a global observance held on December 1 every year to raise awareness about the HIV/AIDS epidemic, remember those who have died from HIV-related illnesses, and support people living with HIV/AIDS konnivartha.com; ‘പ്രതിസന്ധികളെ അതിജീവിച്ച്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്’ എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം.ഡിസംബര്‍ ഒന്നിനാണ് ലോക എയ്ഡ്സ് ദിനാചരണം. എച്ച്.ഐ.വി ബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക, ബോധവത്കരണം ശക്തമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് നടത്തുന്ന വിവിധ ബോധവത്കരണ പരിപാടികള്‍ ലോകമെങ്ങും നടക്കും . എച്ച്ഐവി, എയ്ഡ്സ് എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു ആഗോള പ്രസ്ഥാനമാണ് ലോക എയ്ഡ്സ് ദിനം. 1988 മുതൽ, എച്ച്ഐവി ബാധയ്ക്കെതിരെ ശക്തിയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനും നഷ്ടപ്പെട്ട ജീവിതങ്ങളെ ഓർമ്മിക്കുന്നതിനുമായി ലോക എയ്ഡ്സ് ദിനത്തിൽ…
Read Moreശബരിമല :തീർത്ഥാടകരുടെ എണ്ണം 13 ലക്ഷത്തിലേക്ക്
konnivartha.com; മണ്ഡല മകരവിളക്ക് സീസൺ 15 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷത്തിലേക്ക്. 12,47954 തീര്‍ത്ഥാടകരാണ് നവംബർ 16 മുതൽ നവംബർ 30 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. ഇന്ന് (ഞായറാഴ്ച) പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 50,264 പേർ മല കയറി. തിരക്ക് കുറവായതിനാൽ സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.
Read Moreശബരിമല: നാളത്തെ ചടങ്ങുകൾ (01.12.2025)
നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ നെയ്യഭിഷേകം- 3.30 മുതൽ 7 വരെ ഉഷ:പൂജ – 7.30 മുതൽ 8 വരെ നെയ്യഭിഷേകം- 8 മുതൽ 11 വരെ കലശം, കളഭം- 11.30 മുതൽ 12 വരെ ഉച്ചപൂജ- 12.00 നട അടയ്ക്കൽ- ഉച്ച 1.00 ഉച്ചകഴിഞ്ഞ് നട തുറക്കൽ- 3.00 ദീപാരാധന- വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം- 6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ- രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം- 10.50 നട അടയ്ക്കൽ- 11.00
Read Moreതെള്ളിയൂർക്കാവ് വൃശ്ചികവാണിഭം: ഉണക്കസ്രാവ് വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം
konnivartha.com:പൗരാണിക ആചാരങ്ങളുടെ ഓർമ്മകളുണർത്തി പഴമയുടെയും പെരുമയുടെയും ആചാരത്തിന്റെയും പിന്തുടർച്ചയാണ് തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം . അന്യം നിന്നുപോകുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം സമീപ പ്രദേശങ്ങളിലെ ഏറ്റവും വലിയ പാരമ്പര്യ വ്യാപാരമേളയാണ്. ചരിത്രത്തോടൊപ്പം ഭക്തിയും സംസ്കാരവും ഒന്നിക്കുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം പത്തനംതിട്ടക്കാരുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്. കേരളത്തിന്റെ സമൃദ്ധിയെ അടയാളപ്പെടുത്തിയിരിക്കുന്ന പഴമയുടെ ഈ ആഘോഷത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ക്ഷേത്രത്തിന് സമീപം ഉണക്കസ്രാവ് വിൽക്കുന്നതു മുതൽ കൗതുകകരമായ പല കാഴ്ചകളും ഇവിടെ കാണുവാനുണ്ട്. ഉണക്കസ്രാവ് വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടമാണ് ഇക്കുറി ഉണ്ടായത് .ദൂരെ സ്ഥലങ്ങളില്‍ നിന്നും അനേക ആളുകള്‍ ഉണക്കസ്രാവ് വാങ്ങാന്‍ ഇന്നും എത്തി.
Read Moreപ്രത്യേക ജാഗ്രത നിർദേശം: ഡിസംബർ 01 വരെ അതിശക്തമായ കാറ്റ്
വടക്കൻ തമിഴ്നാട് തീരം, പുതുച്ചേരി തീരങ്ങൾ: മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റ് നിലനിൽക്കുന്നു. ഡിസംബർ 01 രാവിലെയോടെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ആകാൻ സാധ്യത. നിലവിൽ കടൽ പ്രക്ഷുബ്ധമായി തുടരുന്നു. ഡിസംബർ 1 വരെ പ്രക്ഷുബ്ധമായി തുടരാൻ സാധ്യത. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഡിസംബർ 01 രാവിലെയോടെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ആകാൻ സാധ്യത. നിലവിൽ കടൽ പ്രക്ഷുബ്ധമായി തുടരുന്നു. ഡിസംബർ 1 വരെ പ്രക്ഷുബ്ധമായി തുടരാൻ സാധ്യത. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ…
Read Moreഅഷ്ടമുടി കായലിലെ പൂവൻ കക്ക ഉൽപാദനത്തിൽ വർധനവ്
konnivartha.com; അഷ്ടമുടി കായലിലെ പൂവൻ കക്ക സമ്പത്ത് വർധിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ശ്രമങ്ങൾ ഫലം കാണുന്നു. സിഎംഎഫ്ആർഐ നടത്തിയ ഫീൽഡ് സർവേ പ്രകാരം കക്കയിനത്തിന്റെ ഉൽപാദനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും വിത്തുകക്കകൾ കായലിൽ വ്യാപകമായതായും കണ്ടെത്തി. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം റീജണൽ സെന്ററിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം 30 ലക്ഷം കക്കവിത്തുകൾ കായലിൽ നിക്ഷേപിച്ചിരുന്നു. 2018ലെ പ്രളയാനന്തരം അഷ്ടമുടിയിൽ കക്കവിത്തുൽപാദനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് പുനരജ്ജീവന ശ്രമങ്ങൾക്ക് കഴിഞ്ഞ വർഷം തുടക്കമിട്ടത്. കായലിലെ കക്ക സമ്പത്ത് പൂർവസ്ഥിതിയിലാക്കുന്നതിനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായണ് പുനരുജ്ജീവന പദ്ധതി. ഷെൽഫിഷ് ഫിഷറീസ് വിഭാഗം നടത്തിയ സർവേയിൽ കക്ക വിത്തുൽപാദനത്തിൽ പുരോഗതി കൈവരിച്ചതായി കണ്ടെത്തി. ഉയർന്ന തോതിൽ ഉപ്പുരസമുള്ള ഭാഗങ്ങളിലാണ് കൂടുതലായും കക്ക കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവയുടെ വളർച്ച സുഗമമാക്കുന്നതിനും കായലിൽ കക്ക സമ്പത്ത് പൂർവസ്ഥിതിയിലാക്കുന്നതിനുമായി ഡിസംബർ ഒന്ന് മുതൽ മൂന്ന്…
Read More