പത്തനംതിട്ട ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി ജില്ലാതല യോഗത്തില്‍ വിവിധ വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ച് 23 പേര് konnivartha.com: ജില്ലയിലെ മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ തന്നെ വെള്ളം ലഭ്യമാകുന്നതിന് അവിടെയുള്ള ജലസ്രോതസ് ശക്തമാക്കും. ഭക്ഷ്യയോഗ്യമായ സസ്യങ്ങള്‍ വനത്തില്‍ വളര്‍ത്തും. വന്യമൃഗങ്ങള്‍ നാട്ടിലെത്താതിരിക്കാന് വനം വകുപ്പ് വഴി തടസം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇലന്തൂര്‍ തൂക്കുപാലം പെട്രാസ് കണ്വന്ഷന് സെന്ററില്‍ നടന്ന സംവാദത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പി എസ് സതീഷ് കുമാര്‍, അഡ്വ. മണ്ണടി മോഹന്‍ എന്നിവര്‍ ഉന്നയിച്ച വിഷയത്തില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വന്യമൃഗ ശല്യം മൂലം കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണി…
Read Moreവിഭാഗം: Digital Diary
ശബരിമല വിമാനത്താവളം യഥാര്‍ഥ്യമാകും: മുഖ്യമന്ത്രി പിണറായി വിജയന്
അസാധ്യമെന്ന് കരുതിയത് പ്രാവര്‍ത്തികമാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2016 ലെ കേരളത്തിന്റെ അവസ്ഥയും നിലവിലെ സാഹചര്യവും താരതമ്യം ചെയ്താല്‍ വ്യത്യാസം മനസിലാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. നിപ, ഓഖി, പ്രളയം, കോവിഡ്, നിരവധി പ്രകൃതദുരന്തങ്ങള്‍ തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് സംസ്ഥാനം അതിശയിപ്പിക്കുന്ന വികസന മുന്നേറ്റങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ക്ഷണിതാക്കളുമായി പത്തനംതിട്ട ജില്ലയില്‍ നടത്തിയ ജില്ലാതല കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംതൃപ്തിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ 10-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. 2016 ന് മുമ്പ് എല്ലാ മേഖലയിലും തകര്‍ന്നടിഞ്ഞ നാടില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റു. ഇവിടെ മാറ്റമുണ്ടാകില്ല എന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് പറഞ്ഞവര്‍ തിരുത്തി. സമസ്ത മേഖലയിലും മുന്നേറ്റമുണ്ടായി. വിദ്യാഭ്യാസ- ആരോഗ്യരംഗം പുരോഗതിയിലെത്തി. തകര്‍ച്ചയുടെ വക്കിലായിരുന്ന ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടു.…
Read Moreകല്ലേലി വിളക്ക് സമർപ്പിച്ചു
അച്ചൻ കോവിൽ നദിയിലെ കുഞ്ഞോളങ്ങൾ ദീപനാളങ്ങൾ ഏറ്റുവാങ്ങി:കല്ലേലി വിളക്ക് സമർപ്പിച്ചു പത്തനംതിട്ട (കോന്നി ): അച്ചൻ കോവിൽ പുണ്യ നദിയിൽ കല്ലേലി ഊരാളി അപ്പൂപ്പന് വിശ്വാസികള്‍ കല്ലേലി വിളക്ക് തെളിയിച്ചു . അന്തകാരമകന്ന് പുതിയ പ്രതീക്ഷയുടെ ദീപ നാളം മനസ്സിൽ കുടിയിരുത്താനും ഹൃദയത്തിൽ നന്മകൾ വിളയാടാനും നൂറ്റാണ്ട് മുന്നേ ആദി ദ്രാവിഡ നാഗ ഗോത്ര ജനത കല്ലേലി ഊരാളി അപ്പൂപ്പനെ വിളിച്ച് പത്താമുദയ ദിന രാവിൽ കിഴക്ക് ഉദിമലയിൽ നിന്നും നീർ പൊടിഞ്ഞ് തൊണ്ണൂറ് തോടും തൊണ്ടിയാറുമായി കൂടി കലർന്ന് കല്ലേലി കാവിനെ തൊട്ട് നമസ്ക്കരിച്ച് നാല് ചുറ്റി കടലിനെ ലക്ഷ്യമാക്കി പ്രയാണം തുടരുന്ന അച്ചൻകോവിൽ പുണ്യ നദിയിൽ മരോട്ടിക്കായിൽ എണ്ണ വീഴ്ത്തി തിരിയിട്ട് കത്തിച്ച് ഒഴുക്കിയ വിളക്കിനെ അനുസ്മരിച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ കോന്നി കല്ലേലി കാവിൽ ഭക്തർ പുണ്യ…
Read Moreകോന്നി മാരൂര്‍പാലത്തിലെ നടപ്പാതയിലെ തകര്‍ന്ന സ്ലാബ് പുന:സ്ഥാപിച്ചു
konnivartha.com: കോന്നി മാരൂർപ്പാലത്തിനു സമീപം മഠത്തില്‍ കാവ് ക്ഷേത്രത്തിന് മുൻവശത്ത് നടപ്പാതയിൽ തകർന്നു വീണ സ്ലാബ് ഉടൻ പുനസ്ഥാപിക്കണം എന്നുള്ള കോന്നി വാര്‍ത്തയെ തുടര്‍ന്ന് അധികാരികള്‍ സത്വര നടപടികള്‍ സ്വീകരിച്ചു .നടപ്പാതയിലെ തകര്‍ന്ന സ്ലാബ് പുന:സ്ഥാപിച്ചു കൊണ്ട് അധികാരികള്‍ മാതൃകാ പ്രവര്‍ത്തനം നടത്തി . ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നന്ദി . കോളേജ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽ നട യാത്രകാർക്ക് അപകട ഭീഷണിയാണ് ഈ തകര്‍ന്ന സ്ലാബ് എന്ന് കോന്നി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികള്‍ ബന്ധപ്പെട്ട വകുപ്പില്‍ വിഷയം അവതരിപ്പിച്ചു . റോഡ് നിര്‍മ്മാണ ചുമതല ഉള്ള കമ്പനി തന്നെ നടപടി സ്വീകരിച്ചു . സ്ലാബ് പുന:സ്ഥാപിച്ചു എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അറിയിച്ചു . കൊല്ലന്‍പടിയില്‍ കഴിഞ്ഞിടെ ഒരാള്‍ ഓടയില്‍…
Read Moreപഹൽഗാമിലെ ഭീകരാക്രമണം : ഉടന്‍ തിരിച്ചടി : രക്ഷാ മന്ത്രി രാജ്നാഥ് സിംഗ്
ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്ക്, അവർ ഇന്ത്യൻ മണ്ണിൽ നടത്തിയ നീച പ്രവൃത്തികൾക്ക് ഉടൻ തന്നെ ഉചിതമായ മറുപടി ലഭിക്കുമെന്ന് രക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ജനങ്ങൾക്ക് ഉറപ്പ് നൽകി. 2025 ഏപ്രിൽ 23 ന് ന്യൂഡൽഹിയിൽ ഇന്ത്യൻ വ്യോമസേന മാർഷൽ (ഐഎഎഫ്) അർജൻ സിങ്ങ് അനുസ്മരണ പ്രഭാഷണം നടത്തവേ, ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയം രക്ഷാ മന്ത്രി ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അനിവാര്യവും ഉചിതവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യ ഒരു പുരാതന നാഗരികതയാണ്. ഇത്രയും ബൃഹത്തായ ഒരു രാജ്യത്തെ ഒരിക്കലും ഇത്തരം ഭീകര പ്രവർത്തനങ്ങൾക്ക് ഭയപ്പെടുത്താൻ കഴിയില്ല. ഭീരുത്വപരമായ ഈ പ്രവൃത്തിക്കെതിരെ ഓരോ ഇന്ത്യക്കാരനും ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ആക്രമണം നടത്തിയവർക്ക് മാത്രമല്ല, ഇന്ത്യൻ മണ്ണിൽ ഇത്തരം…
Read Moreപാക് പൗരൻമാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സമയം: ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിയുമായി ഇന്ത്യ.പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു.ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി.എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. ഇനി പാക്ക് പൗരന്മാർക്ക് വീസ നൽകില്ല എന്നും തീരുമാനിച്ചു. സാർക് വീസ എക്സ്റ്റൻഷൻ സ്കീം പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാൻകാരുടെയും വീസ റദ്ദാക്കിയിട്ടുണ്ട്.പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻമാർക്ക് രാജ്യം വിടാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്.ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്.പാക്കിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. പാക്ക് പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കാൻ തീരുമാനിച്ചു.ഇതോടെ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകിയിരിക്കുന്നത്.
Read Moreകോന്നി മാരൂർപ്പാലം : നടപ്പാതയിലെ തകര്‍ന്ന സ്ലാബ് പുന:സ്ഥാപിക്കണം:ശ്രീചിത്തിര ക്ലബ്
konnivartha.com: കോന്നി മാരൂർപ്പാലത്തിനു സമീപം മഠത്തില്‍ കാവ് ക്ഷേത്രത്തിന് മുൻവശത്ത് നടപ്പാതയിൽ തകർന്നു വീണ സ്ലാബ് ഉടൻ പുനസ്ഥാപിക്കണം. കോളേജ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽ നട യാത്രകാർക്ക് അപകട ഭീഷണിയാണ്. കൊല്ലന്‍പടിയില്‍ കഴിഞ്ഞിടെ ഒരാള്‍ ഓടയില്‍ വീണു പരിക്ക് പറ്റി ഇപ്പോള്‍ ചികിത്സയിലാണ് . നൂറുകണക്കിന് കോളേജ് കുട്ടികള്‍ ആണ് ഈ നടപ്പാത ഉപയോഗിക്കുന്നത് . ഈ കുഴിയില്‍ വീണാല്‍ അപകട വ്യാപ്തി കൂടും . എത്രയും വേഗം സ്ലാബ് പുന:സ്ഥാപിക്കണം എന്ന് ശ്രീചിത്തിര ക്ലബ് ആവശ്യപ്പെട്ടു . യോഗം പ്രസിഡൻ്റ് രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. റിയാസ് അധ്യക്ഷത വഹിച്ചു .റജി ജോർജ്ജ്,രതീഷ് മാരൂർ പാലം, മനോജ്,രാഹുൽ ആർ, ശ്രീജിത്ത്, ജയേഷ് , പ്രജിത ബിമൽ എന്നിവര്‍ സംസാരിച്ചു
Read Moreസിവിൽ സർവീസ് റാങ്ക് ജേതാവിനെ എം എല്‍ എ അഭിനന്ദിച്ചു
konnivartha.com: സിവിൽ സർവീസ് റാങ്ക് ജേതാവ് കോന്നി സ്വദേശിനി എസ്. സ്വാതിയെ വീട്ടിലെത്തി അഭിനന്ദിച്ച് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ. സിവിൽ സർവീസ് പരീക്ഷയിൽ പരീക്ഷയിൽ 377-)0 റാങ്ക് ആണ് എസ്. സ്വാതി നേടിയത്. കോന്നി ചേരിമുക്ക് തറയിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ പി ആർ ശശിയുടെയും സിന്ധുവിന്റെയും മകളാണ്. സഹോദരൻ അനന്തകൃഷ്ണൻ. വീട്ടിലെത്തി ആശംസകൾ അറിയിച്ച എംഎൽഎ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ, സിപിഐഎം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. മൂന്നാം ഊഴത്തിൽ ആഗ്രഹസാഫല്യത്തിന്റെ സന്തോഷത്തിലാണ് സിവിൽ സർവീസ് റാങ്ക് ജേതാവ് എസ് സ്വാതിയും കുടുംബവും.ഐഎഎസ് എന്ന സ്വപ്നസാക്ഷാൽക്കരത്തിനു വേണ്ടിയാണ് ജന്മനാടായ തണ്ണിത്തോട് മേടപ്പാറ ഉപേക്ഷിച്ച് പഠനസൗകര്യത്തിന് സ്വാതിയും കുടുംബവും കോന്നിയിൽ വീടുവച്ച് താമസമാക്കിയത്. എട്ടാംക്ലാസ് വരെ തണ്ണിത്തോട് സ്കൂളിൽ പഠിച്ച സ്വാതി പിന്നീട്…
Read Moreഅഭിഭാഷകരുടെ പാനലിലേക്ക് കെ-റെറ അപേക്ഷ ക്ഷണിക്കുന്നു
konnivartha.com/തിരുവനന്തപുരം: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ബഹു. ഹൈക്കോടതിയിലും കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിലും അതോറിറ്റിയെ പ്രതിനിധീകരിക്കുന്നതിന് യോഗ്യതയും പരിചയസമ്പത്തുമുള്ള അഭിഭാഷകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന് ആന്‍ഡ് ഡവലപ്മെന്റ്) ആക്ട്, 2016, അതുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള കേസുകള്‍ കൈകാര്യം ചെയ്യാനും നിയമോപദേശം നല്‍കാനും അഭിഭാഷകര്‍ ഉള്‍പെടുന്ന പാനല്‍ രൂപീകരിക്കുക എന്നതാണ് ഉദ്ദേശ്യം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം, കുറഞ്ഞത് 20 വര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത. കേരള ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി, ട്രൈബ്യൂണലുകള്‍, ഹൈക്കോടതി എന്നിവയിലുളള പരിചയത്തിന് മുന്‍ഗണന. റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന് ആന്‍ഡ് ഡവലപ്മെന്റ്) ആക്ട് 2016, സിവില്‍ പ്രൊസീജര്‍ നിയമം എന്നിവയില്‍ അറിവുണ്ടായിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രാവീണ്യം നിര്‍ബന്ധം. യോഗ്യരായവര്‍ ഫോട്ടോയോടുകൂടിയ സി.…
Read Moreമുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം ഇന്ന് (ഏപ്രില്‍ 24)
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം:മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം ഇന്ന് (ഏപ്രില്‍ 24) രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ ജില്ലാതല അവലോകന യോഗം ഇന്ന് (ഏപ്രില്‍ 24 വ്യാഴം) നടക്കും. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കണ്വെന്ഷന് സെന്ററിലാണ് യോഗം. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവസാനവട്ട ഒരുക്കം വിലയിരുത്തി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് മേഖലാ ഡയറക്ടര്‍ കെ പ്രമോദ് കുമാര്‍, എഡിഎം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാര്‍ സേവനങ്ങളുടെ…
Read More