മഴപെയ്തിട്ടും ചൂടിന് കുറവില്ല : ഇന്നും ഉയർന്ന ചൂടിന് സാധ്യത:മൂന്നാറില്‍ റെഡ് അലേര്‍ട്ട് ( 25/04/2025 )

  കേരളത്തിലെ മിക്ക ജില്ലകളിലും മഴ ലഭിച്ചിട്ടും ചൂടിനു കുറവില്ല . സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നാറില്‍ റെഡ് അലേര്‍ട്ട് ആണ് ഉള്ളത് .ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി . 5 ജില്ലകളില്‍ മുന്‍കരുതല്‍ നിര്‍ദേശം നല്‍കി . ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ…

Read More

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു: ഔദ്യോഗിക അറിയിപ്പ് നല്‍കി

  പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് സംബന്ധിച്ച് പാകിസ്ഥാന്‍ സര്‍ക്കാരിന് ഔദ്യോഗിക അറിയിപ്പ് നല്‍കി ഇന്ത്യ. ഇതുസംബന്ധിച്ച് ജലശക്തി മന്ത്രാലയം സെക്രട്ടറി പാകിസ്ഥാന്‍ ജല വിഭവ മന്ത്രാലയം സെക്രട്ടറിയ്ക്ക് കത്തയച്ചു.   അതേസമയം, അമൃത്സറിലെ അട്ടാരി, ഫിറോസ്പൂരിലെ ഹുസൈനിവാല, പഞ്ചാബിലെ ഫാസിൽക്കയിലെ സദ്കി എന്നിവിടങ്ങളിൽ നടക്കുന്ന റിട്രീറ്റ് ചടങ്ങിനിടെയുള്ള ആചാരപരമായ പ്രദർശനത്തിന്‍റെ സമയം പരിമിതപ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചു. റിട്രീറ്റ് ചടങ്ങിനിടയിൽ പോലും ഗേറ്റ് തുറക്കില്ല. സൂര്യാസ്തമയ സമയത്ത് ഇന്ത്യൻ പതാക താഴ്ത്തിയ ശേഷമുള്ള ഹസ്തദാനവും ഒഴിവാക്കി. പഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വ്യോമ മേഖലയില്‍ പ്രവേശിക്കുന്നത് തടഞ്ഞ് പാകിസ്ഥാന്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ബദല്‍ വ്യോമപാതകള്‍ ഉപയോഗിക്കുമെന്ന് വിവിധ എയര്‍ലൈന്‍സുകള്‍ അറിയിച്ചു.

Read More

National Zero Measles-Rubella Elimination Campaign on the occasion of World Immunization Week

  konnivartha.com: Union Minister of Health and Family Welfare, Jagat Prakash Nadda today virtually launched the National Zero Measles-Rubella Elimination campaign 2025-26 on the first day of the World Immunization Week (24-30 April), marking a significant step towards India’s goal of eliminating Measles and Rubella by 2026. On the occasion, Union Health Minister released multi-language M-R IEC materials (posters, radio jingles, MR elimination and official U-WIN launch film) for creating awareness in the communities. These IEC materials were also shared with all States/UTs for adaptation and rollout during the MR…

Read More

അഞ്ചാം പനി -റുബെല്ല: നിർമാർജനത്തിനുള്ള ദേശീയ പരിപാടിക്ക് തുടക്കം കുറിച്ചു

  konnivartha.com: 2026 ഓടെ അഞ്ചാംപനി, റുബെല്ല എന്നിവ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി, ലോക രോഗപ്രതിരോധ വാരത്തിന്റെ (ഏപ്രിൽ 24-30) ആദ്യ ദിനം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നദ്ദ ഇന്ന് അഞ്ചാം പനി -റുബെല്ല നിർമാർജനത്തിനുള്ള 2025-26 ലെ ദേശീയ പരിപാടിയ്ക്ക് വിർച്വലായി തുടക്കം കുറിച്ചു. സമൂഹത്തിന് അവബോധം സൃഷ്ടിക്കുന്നതിനായി ബഹുഭാഷാ എം-ആർ ഐഇസി മെറ്റീരിയലുകൾ (പോസ്റ്ററുകൾ, റേഡിയോ ജിംഗിളുകൾ, എംആർ നിർമാർജനവുമായി ബന്ധപ്പെട്ട ഔദ്യോഗിക യു-വിൻ )എന്നിവ ഈ അവസരത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി പുറത്തിറക്കി. 2025-26 ലെ എംആർ നിർമാർജനത്തിനുള്ള പ്രചാരണത്തിന് ഈ ഐഇസി വിഭവങ്ങൾ എല്ലാ സംസ്ഥാനങ്ങളുമായും / കേന്ദ്ര ഭരണ പ്രദേശങ്ങളും ആയും പങ്കിട്ടു. “2025-26 ലെ മീസിൽസ്-റുബെല്ല നിർമാർജന യജ്ഞത്തിന് തുടക്കമാവുന്ന ഇന്ന് ഒരു സുപ്രധാന ദിനമാണെന്ന് ചടങ്ങിൽ ശ്രീ…

Read More

പത്തനംതിട്ട ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും:  മുഖ്യമന്ത്രി

പത്തനംതിട്ട ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും:  മുഖ്യമന്ത്രി ജില്ലാതല യോഗത്തില്‍ വിവിധ വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ച് 23 പേര്‍ konnivartha.com: ജില്ലയിലെ മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ തന്നെ വെള്ളം ലഭ്യമാകുന്നതിന് അവിടെയുള്ള ജലസ്രോതസ് ശക്തമാക്കും. ഭക്ഷ്യയോഗ്യമായ സസ്യങ്ങള്‍ വനത്തില്‍ വളര്‍ത്തും. വന്യമൃഗങ്ങള്‍ നാട്ടിലെത്താതിരിക്കാന്‍ വനം വകുപ്പ് വഴി തടസം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇലന്തൂര്‍ തൂക്കുപാലം പെട്രാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സംവാദത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പി എസ് സതീഷ് കുമാര്‍, അഡ്വ. മണ്ണടി മോഹന്‍ എന്നിവര്‍ ഉന്നയിച്ച വിഷയത്തില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വന്യമൃഗ ശല്യം മൂലം കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണി…

Read More

ശബരിമല വിമാനത്താവളം യഥാര്‍ഥ്യമാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

അസാധ്യമെന്ന് കരുതിയത് പ്രാവര്‍ത്തികമാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ലെ കേരളത്തിന്റെ അവസ്ഥയും നിലവിലെ സാഹചര്യവും താരതമ്യം ചെയ്താല്‍ വ്യത്യാസം മനസിലാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. നിപ, ഓഖി, പ്രളയം, കോവിഡ്, നിരവധി പ്രകൃതദുരന്തങ്ങള്‍ തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് സംസ്ഥാനം അതിശയിപ്പിക്കുന്ന വികസന മുന്നേറ്റങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ക്ഷണിതാക്കളുമായി പത്തനംതിട്ട ജില്ലയില്‍ നടത്തിയ ജില്ലാതല കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംതൃപ്തിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ 10-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. 2016 ന് മുമ്പ് എല്ലാ മേഖലയിലും തകര്‍ന്നടിഞ്ഞ നാടില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റു. ഇവിടെ മാറ്റമുണ്ടാകില്ല എന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് പറഞ്ഞവര്‍ തിരുത്തി.   സമസ്ത മേഖലയിലും മുന്നേറ്റമുണ്ടായി. വിദ്യാഭ്യാസ- ആരോഗ്യരംഗം പുരോഗതിയിലെത്തി. തകര്‍ച്ചയുടെ വക്കിലായിരുന്ന ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടു.…

Read More

കല്ലേലി വിളക്ക് സമർപ്പിച്ചു

  അച്ചൻ കോവിൽ നദിയിലെ കുഞ്ഞോളങ്ങൾ ദീപനാളങ്ങൾ ഏറ്റുവാങ്ങി:കല്ലേലി വിളക്ക് സമർപ്പിച്ചു പത്തനംതിട്ട (കോന്നി ): അച്ചൻ കോവിൽ പുണ്യ നദിയിൽ  കല്ലേലി ഊരാളി അപ്പൂപ്പന്‍ വിശ്വാസികള്‍ കല്ലേലി വിളക്ക് തെളിയിച്ചു  . അന്തകാരമകന്ന് പുതിയ പ്രതീക്ഷയുടെ ദീപ നാളം മനസ്സിൽ കുടിയിരുത്താനും ഹൃദയത്തിൽ നന്മകൾ വിളയാടാനും നൂറ്റാണ്ട് മുന്നേ ആദി ദ്രാവിഡ നാഗ ഗോത്ര ജനത കല്ലേലി ഊരാളി അപ്പൂപ്പനെ വിളിച്ച് പത്താമുദയ ദിന രാവിൽ കിഴക്ക് ഉദിമലയിൽ നിന്നും നീർ പൊടിഞ്ഞ് തൊണ്ണൂറ് തോടും തൊണ്ടിയാറുമായി കൂടി കലർന്ന് കല്ലേലി കാവിനെ തൊട്ട് നമസ്ക്കരിച്ച് നാല് ചുറ്റി കടലിനെ ലക്ഷ്യമാക്കി പ്രയാണം തുടരുന്ന അച്ചൻകോവിൽ പുണ്യ നദിയിൽ മരോട്ടിക്കായിൽ എണ്ണ വീഴ്ത്തി തിരിയിട്ട് കത്തിച്ച് ഒഴുക്കിയ വിളക്കിനെ അനുസ്മരിച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ കോന്നി കല്ലേലി കാവിൽ ഭക്തർ പുണ്യ…

Read More

കോന്നി മാരൂര്‍പാലത്തിലെ നടപ്പാതയിലെ തകര്‍ന്ന സ്ലാബ് പുന:സ്ഥാപിച്ചു

  konnivartha.com: കോന്നി മാരൂർപ്പാലത്തിനു സമീപം മഠത്തില്‍ കാവ് ക്ഷേത്രത്തിന് മുൻവശത്ത് നടപ്പാതയിൽ തകർന്നു വീണ സ്ലാബ് ഉടൻ പുനസ്ഥാപിക്കണം എന്നുള്ള കോന്നി വാര്‍ത്തയെ തുടര്‍ന്ന് അധികാരികള്‍ സത്വര നടപടികള്‍ സ്വീകരിച്ചു .നടപ്പാതയിലെ തകര്‍ന്ന സ്ലാബ് പുന:സ്ഥാപിച്ചു കൊണ്ട് അധികാരികള്‍ മാതൃകാ പ്രവര്‍ത്തനം നടത്തി . ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നന്ദി . കോളേജ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽ നട യാത്രകാർക്ക് അപകട ഭീഷണിയാണ് ഈ തകര്‍ന്ന സ്ലാബ് എന്ന് കോന്നി വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തതോടെ കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികള്‍ ബന്ധപ്പെട്ട വകുപ്പില്‍ വിഷയം അവതരിപ്പിച്ചു . റോഡ്‌ നിര്‍മ്മാണ ചുമതല ഉള്ള കമ്പനി തന്നെ നടപടി സ്വീകരിച്ചു . സ്ലാബ് പുന:സ്ഥാപിച്ചു എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അറിയിച്ചു . കൊല്ലന്‍പടിയില്‍ കഴിഞ്ഞിടെ ഒരാള്‍ ഓടയില്‍…

Read More

പഹൽഗാമിലെ ഭീകരാക്രമണം : ഉടന്‍ തിരിച്ചടി : രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്

  ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്ക്, അവർ ഇന്ത്യൻ മണ്ണിൽ നടത്തിയ നീച പ്രവൃത്തികൾക്ക് ഉടൻ തന്നെ ഉചിതമായ മറുപടി ലഭിക്കുമെന്ന് രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ജനങ്ങൾക്ക് ഉറപ്പ് നൽകി. 2025 ഏപ്രിൽ 23 ന് ന്യൂഡൽഹിയിൽ ഇന്ത്യൻ വ്യോമസേന മാർഷൽ (ഐഎഎഫ്) അർജൻ സിങ്ങ് അനുസ്മരണ പ്രഭാഷണം നടത്തവേ, ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയം രക്ഷാ മന്ത്രി ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അനിവാര്യവും ഉചിതവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യ ഒരു പുരാതന നാഗരികതയാണ്. ഇത്രയും ബൃഹത്തായ ഒരു രാജ്യത്തെ ഒരിക്കലും ഇത്തരം ഭീകര പ്രവർത്തനങ്ങൾക്ക് ഭയപ്പെടുത്താൻ കഴിയില്ല. ഭീരുത്വപരമായ ഈ പ്രവൃത്തിക്കെതിരെ ഓരോ ഇന്ത്യക്കാരനും ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ആക്രമണം നടത്തിയവർക്ക് മാത്രമല്ല, ഇന്ത്യൻ മണ്ണിൽ ഇത്തരം…

Read More

പാക് പൗരൻമാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സമയം: ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ

  പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിയുമായി ഇന്ത്യ.പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്.   അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു.ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി.എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. ഇനി പാക്ക് പൗരന്മാർക്ക് വീസ നൽകില്ല എന്നും തീരുമാനിച്ചു. സാർക് വീസ എക്സ്റ്റൻഷൻ സ്കീം പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാൻകാരുടെയും വീസ റദ്ദാക്കിയിട്ടുണ്ട്.പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻമാർക്ക് രാജ്യം വിടാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്.ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്.പാക്കിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. പാക്ക് പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കാൻ തീരുമാനിച്ചു.ഇതോടെ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകിയിരിക്കുന്നത്.

Read More