konnivartha.com: പത്തു ദിവസം നീണ്ട് നിൽക്കുന്ന മഹത്തായ പത്താമുദയ മഹോത്സവത്തിന് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ തുടക്കം കുറിച്ച് 999 മലയ്ക്ക് കരിക്ക് പടേനി സമർപ്പിച്ചു. വെളുപ്പിനെ വിഷുക്കണി ദർശനവും വിഷു കൈനീട്ടവും നൽകി ഭക്തരെ വരവേറ്റു. നവാഭിഷേക പൂജയ്ക്ക് ശേഷം നിലവറ തുറന്ന് സ്വർണ്ണ മലക്കൊടി ദർശനത്തിനായി പൂജിച്ചു. തുടർന്ന് വാനര ഊട്ട് മീനൂട്ട് പൂജ സമർപ്പിച്ചു.ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. നിയമ സഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഭദ്രദീപം തെളിയിച്ചു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു. വനം വകുപ്പ് സിവിൽ ജഡ്ജ് ഏകലവ്യൻ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, കോന്നി ബ്ലോക്ക്…
Read Moreവിഭാഗം: Digital Diary
വിഷു : പകലും രാത്രിയും തുല്യ മണിക്കൂറുകള്‍ പങ്കിടും:സൂര്യോദയ കാലം വളരെ ശ്രേയസ്കരമാണ്
സംസ്കൃതത്തിൽ വിഷു എന്നാൽ തുല്യം അല്ലെങ്കില്‍ സമം എന്നാണ് അർത്ഥമാക്കുന്നത്, അതായത് വിഷു ദിവസം പകലും രാത്രിയും തുല്യ മണിക്കൂറുകള്‍ പങ്കിടും എന്നര്‍ത്ഥം. വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. 1) അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്, മുരന്, താമ്രന്, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന് ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന് അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്. 2) രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിന്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമന് രാവണനെ…
Read Moreവികസിത ഭാരതത്തോടൊപ്പം വികസിത കേരളവും സാധ്യമാക്കും: രാജീവ് ചന്ദ്രശേഖര്‍
konnivartha.com: വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും സാധ്യമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ തയ്യാറായില്ല. എന്നാല്‍ എന്‍ഡിഎയുടെ ലക്ഷ്യം ഇനി വികസന കേരളമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ശ്രീവരാഹത്ത് നടന്ന ബിജെപി 45-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നടക്കുന്നത് പ്രീണന രാഷ്ട്രീയമാണ്. ഇരുമുന്നണികളും അത് മാറി മാറി ഉപയോഗിക്കുകയാണ്. മുനമ്പം വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒളിച്ചുകളി നടത്തി. എന്നാല്‍ പരിഹാരം കാണാന്‍ ശ്രമിച്ചത് മോദി സര്‍ക്കാര്‍ മാത്രമാണ്. രാഷ്ട്രീയം നോക്കാതെ വഖഫ് ബില്ല് എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കി. ഇതിനെതിരെയും ഇരുമുന്നണികളും പ്രതിഷേധിക്കുകയാണ്. ദിവസവും ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ നിക്ഷേപം, തൊഴില്‍, വികസനം, പുരോഗതി എന്നിവയില്‍ ഇരുമുന്നണികള്‍ക്കും മിണ്ടാട്ടമില്ല. കേരളത്തില്‍ മുഖ്യമന്ത്രിക്കെതിരെ ദിവസവും അഴിമതിയുടെ കഥകള്‍…
Read Moreപ്രചാരണം വ്യാജം; ‘തത്കാൽ’ ബുക്കിങ് സമയം മാറില്ല
തീവണ്ടി ‘തത്കാൽ’ ടിക്കറ്റ് ബുക്കിങ് സമയം മാറിയിട്ടില്ലെന്ന് റെയിൽവേ. സമയം മാറുമെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങളിൽ കാർഡുകൾ പ്രചരിച്ചിരുന്നു. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10-നും സ്ലീപ്പർ, സെക്കൻഡ് എന്നിവയുടെത് 11 മണിക്കുമായിരുന്നു. 15 മുതൽ ഇത് യഥാക്രമം 11 മണിക്കും 12 മണിക്കുമാകുമെന്നായിരുന്നു പ്രചാരണം. ഇത്തരത്തിലൊരു സമയമാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു. അംഗീകൃത ഏജന്റുമാർക്കുള്ള ബുക്കിങ് സമയവും മാറ്റിയിട്ടില്ല. ഡിആർഇയു ലോക്കോവർക്സ് പെരമ്പൂർ എന്ന പേരിലാണ് ചില കാർഡുകൾ വന്നത്.
Read Moreരാജ്യത്തെ നയിക്കുന്ന ശക്തിയാണ് ഭരണഘടന: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
konnivartha.com: രാജ്യത്തെ നയിക്കുന്ന ശക്തിയാണ് ഭരണഘടനയെന്നും ഭരണഘടനയുടെ സത്ത രാജ്യത്തെ ഓരോ പൗരനും ഉൾക്കൊള്ളണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിന്റേയും, ഭരണഘടനാ ശില്പി ഡോ ബി. ആർ അംബേദ്ക്കറുടെ 134-ാം ജന്മവാർഷികത്തിന്റേയും ഭാഗമായി യുവജന കായിക മന്ത്രാലയം നെഹ്രു യുവകേന്ദ്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയ് ഭീം പദയാത്ര കവടിയാർ വിവേകാനന്ദ പ്രതിമക്ക് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധസ്ഥിത വിഭാഗങ്ങള സേവിക്കാനും അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും ആഹ്വാനം നൽകിയ ഡോ. ബി ആർ അംബേദ്ക്കർ, രാജ്യത്തിന് പ്രഥമ സ്ഥാനം നൽകണമെന്നും ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നമുള്ള സന്ദേശമാണ് നൽകിയതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. 2047ൽ വികസിതഭാരതമെന്ന വലിയ സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി നമുക്ക് നൽകിയിട്ടുള്ളത് രാജ്യം ആദ്യം എന്ന ചിന്തക്ക് അനുസൃതമായാണ്. ഈ ലക്ഷ്യസാക്ഷാത്കാരത്തിന് യുവാക്കൾക്ക് വലിയ പങ്കാണുള്ളതെന്നും ഗവർണർ കൂട്ടിച്ചേർത്തു.…
Read Moreയുഡിഎഫിന് മുന്നിൽ ഉപാധിയുമായി പിവി അൻവര്‍
യുഡിഎഫിന് മുന്നിൽ ഉപാധിയുമായി പിവി അൻവര്‍; ‘ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്നും പിവി അൻവര്‍ പറഞ്ഞു. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തോ, വിഎസ് ജോയിയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാൽ പിന്തുണയ്ക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തീരുമാനം പറയാൻ പറ്റില്ലെന്നും പിവി അൻവര്‍ പറഞ്ഞു. പിണറായിക്കെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങുമ്പോൾ ശക്തിപകരേണ്ട ഘടകങ്ങളെ യോജിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല. ഒരു കൂട്ടായ പ്രവർത്തനത്തിലൂടെയെ പിണറായിയെ തകർക്കാൻ കഴിയുകയുള്ളുവെന്നും പിവി അൻവർ പറഞ്ഞു. അതിനായി യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാകേണ്ടതുണ്ട്. യുഡിഎഫ് പ്രവേശനം ഉറപ്പായാൽ കൂടുതൽ പേര് ഒപ്പം…
Read Moreപ്രത്യേക ജാഗ്രതാ നിർദേശം: (14/04/2025) കടലാക്രമണത്തിന് സാധ്യത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (14/04/2025) രാത്രി 11.30 വരെ 0.4 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ (14/04/2025) രാത്രി 11.30 വരെ 1.3 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന…
Read Moreകോന്നി കല്ലേലിക്കാവില്‍ പത്താമുദയം മഹോത്സവം ഏപ്രിൽ 14 മുതൽ 23 വരെ
പത്തനംതിട്ട : ചരിത്ര സത്യങ്ങളെ വെറ്റില താലത്തിൽ സാക്ഷി വെച്ച് പൂർവ്വികരെ സ്മരിച്ചു കൊണ്ട് 999 മലകൾക്ക് മൂല സ്ഥാനം വഹിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ഈ വർഷത്തെ പത്താമുദയ മഹോത്സവം പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല എന്നിവ ഏപ്രിൽ 14 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ഉണര്‍ത്തു പാട്ടും ഉറക്കുപാട്ടും കല്ലും കല്ലന് മുളയും കമുകിന് പാളയും പച്ചിരുമ്പും തുടിതാളം ഉണര്‍ത്തി ആദിമ ജനതയുടെ പൂജയും വഴിപാടും മലയ്ക്ക് സമര്‍പ്പിച്ച് കൊണ്ട് പത്തു ദിന മഹോത്സവത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ കരിക്ക് ഉടച്ച് വിഷു ദിനത്തിൽ മലക്കൊടി ദർശനത്തോടെ തുടക്കം കുറിക്കും . വിഷു ദിനത്തില്‍ കാട്ടു പൂക്കളും കാട്ടു വിഭവങ്ങളും ചുട്ട വിളകളും കര്‍ണ്ണികാരവും ചേര്‍ത്ത് വിഷുക്കണി…
Read Moreകുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു നൽകും
konnivartha.com: പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തി കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന പരിപാടിക്ക് തുടക്കമായി. ലൈബ്രറി അംഗത്വം എടുക്കുന്ന കുട്ടികൾക്ക് അംഗത്വഫീസ് ഉണ്ടായിരിക്കുന്നതല്ല. രണ്ട് മാസക്കാലം അവർ വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് തയ്യാറാക്കി നൽകുന്ന 10 കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതോടൊപ്പം വിവിധ കലാ മത്സരങ്ങളും നടത്തും.ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല, എസ്.കൃഷ്ണകുമാർ, എന്‍.വി. ജയശീ, എസ്. കാർത്തിക്, ഭരത്.എസ്, എ.ശശിധരൻനായർ എന്നിവർ നേതൃത്വം നൽകി.
Read Moreവനഭൂമി വിട്ടു കിട്ടില്ല :കല്ലേലി അച്ചന്‍കോവില്‍ റോഡ് വികസനം പ്രതിസന്ധിയില്‍
konnivartha.com: അച്ചൻകോവിൽ-കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെങ്കിൽ 16 ഹെക്ടർ വനഭൂമി വിട്ടുകിട്ടണം.വനഭൂമി വിട്ടുകൊടുക്കുന്നതിന് പകരമായി റവന്യൂഭൂമി നൽകണമെന്നാണ് വ്യവസ്ഥ. 16 ഹെക്ടർ റവന്യൂഭൂമി കണ്ടെത്താൻ കഴിയില്ലെന്ന് റവന്യൂവകുപ്പ് ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചു എണ്‍പത്തി ഒന്‍പതു കിലോമീറ്റര്‍ ദൂരം ഉള്ള പ്ലാപ്പള്ളി, അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കാനായി തുകയും വകയിരുത്തിയിട്ടുണ്ട് എങ്കിലും കല്ലേലി മുതല്‍ വനത്തിലൂടെ ഉള്ള റോഡ് വികസനം സംബന്ധിച്ചുള്ള പ്രതിസന്ധി ഉണ്ട് .പിറവന്തൂർ,അരുവാപ്പുലം,കോന്നി,തണ്ണിത്തോട് ,സീതത്തോട് മേഖലയിലൂടെ ആണ് റോഡ് കടന്നുപോകുന്നത്. കോന്നി കല്ലേലി വനത്തിലൂടെ കടന്നുപോകുന്ന 16 കിലോമീറ്റർ സഞ്ചാരയോഗ്യമാക്കാന്‍ വലിയ പ്രതിസന്ധി നേരിടുന്നു . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി വിശേഷാല്‍ അനുമതിയും വേണം . കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ ചേമ്പനരുവി വരെ പല ഭാഗത്തും നിലവിൽ 3.5 മീറ്റർ വീതിമാത്രമേ ഉള്ളൂ. അത് 10 മീറ്ററാക്കി വർധിപ്പിച്ച് കലുങ്കുകൾ…
Read More