കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വിജ്ഞാന കേരളത്തിൻ്റെ ഭാഗമായി എൻജിനീയറിങ് മേഖലകളിലെ വിവിധ അവസരങ്ങളിലേക്കുള്ള ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നു. ഏപ്രിൽ 12ന് (ശനിയാഴ്ച) കല്ലൂപ്പാറ എൻജിനീയറിങ് കോളജിൽ വച്ച് 9.30 ന് ഇൻ്റർവ്യൂ ആരംഭിക്കും. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്,സിവിൽ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലയിലെ വിവിധ കമ്പനികൾക്കുവേണ്ടിയാണ് ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും അവസരമുണ്ട് പ്രധാന അവസരങ്ങൾ ചുവടെ ചേർക്കുന്നു.: സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞവർക്ക് JSW സിമന്റ്സ് ,അംബുജ സിമെൻറ്സ് എന്നിവിടങ്ങൾ അവസരം ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ എഞ്ചിനീറിങ് കഴിഞ്ഞവർക്ക് റിസർച്ച് & ഡെവലപ്മെന്റ് എഞ്ചിനീയർ ആയി അവസരം കമ്പ്യൂട്ടർ സയൻസ് / ഐ ടി കഴിഞ്ഞവർക്ക് വെബ് & ആപ്പ് ഡെവലപ്പർ ആയി വർക്ക് ഫ്രം ഹോം അവസരം. മെക്കാനിക്കൽ/ ഓട്ടോമൊബൈൽ /ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റഷൻ/മെറ്റലർജി കഴിഞ്ഞവർക്ക് എഞ്ചിനീയർ ട്രെയിനി/പ്രൊഡക്ഷൻ ട്രെയിനി ആയി അവസരം…
Read Moreവിഭാഗം: Digital Diary
തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി:റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് )
2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി.റാണയെയുംകൊണ്ടുള്ള പ്രത്യേക വിമാനം യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.ഉച്ചയോടെ തഹാവുര്‍ റാണയെ ഡല്‍ഹിയിലെത്തിക്കും . റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്യും. എന്‍ഐഎ സംഘവും റിസര്‍ച്ച് അനാലിസിസ് വിങും സംയുക്തമായിട്ടാണ് റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജന്‍സി രജിസ്റ്റര്‍ചെയ്ത കേസിലാണ് റാണയെ അമേരിക്കയില്‍നിന്ന് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. റാണയെ എത്തിച്ചാല്‍ ചോദ്യംചെയ്യാന്‍ ദേശീയാന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങും.പാകിസ്താന്‍ വംശജനും കനേഡിയന്‍ ബിസിനസുകാരനുമായ റാണ ആഗോള ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സജീവ പ്രവര്‍ത്തകനാണ്. 2008 നവംബര്‍ 11-നും 21-നും ഇടയില്‍ ദുബായ് വഴി റാണ മുംബൈയിലേക്ക് യാത്ര ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പവായിലെ ഹോട്ടല്‍ റിനൈസന്‍സില്‍ താമസിക്കുന്നതിനിടെ ഭീകരാക്രമണങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി കരുതപ്പെടുന്നു.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/04/2025 )
സ്റ്റേജ്,സദസ് ക്രമീകരണങ്ങള്‍, കമാനം, ബോര്‍ഡുകള്‍- ക്വട്ടേഷന്‍ നല്‍കാം സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി സ്റ്റേജ് – സദസ് ക്രമീകരണങ്ങള്‍, കമാനം, ബോര്‍ഡുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്/സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 16 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് 2.00 ന് തുറക്കും. ഫോണ്‍ : 0468 2222657. ദിവസവാടകയ്ക്ക് വാഹനം ക്വട്ടേഷന്‍ നല്‍കാം സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍, മെയ് മാസങ്ങളില്‍ ഐ ആന്റ് പി ആര്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടികള്‍ക്കായി പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധയിടങ്ങളില്‍ സഞ്ചരിക്കുന്നതിന് അഞ്ചു…
Read Moreമഹാത്മാ ഗാന്ധിജിയുടെ അര്‍ധകായപ്രതിമ അനാഛാദനം ചെയ്തു
പത്തനംതിട്ട കലക്ടറേറ്റ് അങ്കണത്തിലെ മഹാത്മാ ഗാന്ധിജിയുടെ നവീകരിച്ച അര്‍ധകായപ്രതിമ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അനാഛാദനം ചെയ്തു.ഗ്രനൈറ്റ് പീഠത്തില്‍ നാല് അടി ഉയരത്തിലാണ് പ്രതിമ. പീഠത്തിനരികില്‍ പച്ചപുല്‍തകിടിയും ചെടികളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീനാ എസ് ഹനീഫ്, ആര്‍ രാജലക്ഷ്മി, ജേക്കബ് ടി ജോര്‍ജ്, മിനി തോമസ്, ആര്‍ ശ്രീലത, ഫിനാന്‍സ് ഓഫീസര്‍ കെ.ജി ബിനു, ബിലീവേഴ്സ് ആശുപത്രി മാനേജര്‍ ഫാ. സിജോ പന്തപ്പള്ളില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreവേവ്സ് XR ക്രിയേറ്റർ ഹാക്കത്തോൺ മത്സരം : വിജയികളെ പ്രഖ്യാപിച്ചു
konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ആഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) യുടെ ഭാഗമായി നടത്തിയ XR ക്രിയേറ്റർ ഹാക്കത്തോൺ മത്സര വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് പ്രമേയങ്ങളിൽ നിന്നായി അഞ്ച് വിജയികളെയാണ് തെരഞ്ഞെടുത്തത്. ഇമ്മേഴ്‌സീവ് ടൂറിസം പ്രമേയത്തിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാർട്ട് അപ്പായ ലൂംഎക്സ്ആർ വിജയികളായി. സാവിയോ മനീഫർ (ലീഡ് യൂണിറ്റി ഡെവലപ്പർ), അവിനാഷ് അശോക് (സ്പേഷ്യൽ ഡിസൈനർ), മിഥുൻ സജീവൻ (യൂണിറ്റി ഡെവലപ്പർ), വിഷ്ണു വിഎസ് (3D ജനറലിസ്റ്റ്) എന്നിവർ അടങ്ങിയ സംഘമാണ് നേട്ടം സ്വന്തമാക്കിയത്. വിനോദ സഞ്ചാരത്തിനും, യാത്രാനുഭവത്തിനും പുതിയ രൂപം പകർന്നു നൽകുന്നതാണ് എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോണിനായി (എക്സ്ആർസിഎച്ച്) ലൂംഎക്സ്ആർ വികസിപ്പിച്ചെടുത്ത ട്രാവൽ ഗൈഡ്. വീടിന്റെ സുഖസൗകര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ, ഉപയോക്താക്കൾക്ക് ഒന്നിലധികം സ്ഥലങ്ങൾ വെർച്വലായി കാണാൻ കഴിയും. യാത്രക്കാരെ സംവേദനാത്മകമായി ലക്ഷ്യസ്ഥാനങ്ങൾ മുൻകൂട്ടി കാണാനും, യാത്രാ…
Read Moreകോന്നിയില്‍ കുട്ടിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി
konnivartha.com: കോന്നി കല്ലേലിയില്‍ അച്ചന്‍ കോവില്‍ നദിയില്‍ കുട്ടിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി . ഒരു വയസ്സ് മാത്രം പ്രായം കണക്കാക്കുന്ന കുട്ടിക്കടുവയെ അഴുകിയ നിലയില്‍ നദിയില്‍ ആണ് കണ്ടത് . അച്ചന്‍ കോവില്‍ നദിയിലൂടെ ഒഴുകി വന്നു അടിഞ്ഞത് ആണെന്ന് വനപാലകര്‍ കരുതുന്നു . കല്ലേലി പള്ളിയുടെ സമീപം ഉള്ള കടവില്‍ ആണ് കുട്ടിക്കടുവയുടെ ജഡം കണ്ടത് . വനപാലകര്‍ എത്തി പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ നടത്തി . ഏതാനും ദിവസം പഴക്കം ഉള്ള കുട്ടിക്കടുവ ആണെന്ന് വനപാലകര്‍ പറയുന്നു . കഴിഞ്ഞ ദിവസങ്ങളില്‍ കല്ലേലി വനത്തില്‍ കനത്ത മഴയുണ്ടായിരുന്നു . നദിയില്‍ ജല നിരപ്പ് ഉയര്‍ന്നിരുന്നു .അപ്പോള്‍ ഒഴുകി വന്നു അടിഞ്ഞത് ആകാന്‍ സാധ്യത ഉണ്ടെന്നു വനംവകുപ്പ് അധികാരികള്‍ പറയുന്നു . പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിന്‍റെ ഭാഗമാണ് കോന്നി വന മേഖല…
Read Moreവിഴിഞ്ഞം വി.ജി.എഫ് കരാർ ഇന്ന് (ഏപ്രിൽ 9) ഒപ്പിടും
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഏപ്രിൽ 9ന് ഒപ്പിടുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. രണ്ടു കരാറുകളാണ് ഒപ്പിടുക. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഒപ്പിടും. മസ്‌കറ്റ് ഹോട്ടലിൽ ഏപ്രിൽ 9ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. വിജിഎഫ്…
Read MoreBeware of Fraudulent Calls Impersonating TRAI
There have been several Media Reports in the recent times that the Consumers are being targeted through telephonic calls or messages by fraudsters posing as TRAI officials threatening disconnection of Mobile Connection for being involved in illegal activities and for extraction of money. In this regard, it is informed that the Telecom Regulatory Authority of India (TRAI) does not initiate communication with Customers regarding Mobile Number disconnection through messages or otherwise. TRAI has also not authorized any third-party Agency to contact Customers for such purposes. Therefore, any form of communication…
Read Moreവഞ്ചനാപരമായ കോളുകൾക്കെതിരെ ജാഗ്രത പാലിക്കുക:ട്രായ്
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നതിന്റെ പേരിൽ മൊബൈൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തി TRAI ഉദ്യോഗസ്ഥരായി വേഷമിടുന്ന തട്ടിപ്പുകാർ ടെലിഫോൺ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ, സന്ദേശങ്ങളിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ മൊബൈൽ നമ്പർ വിച്ഛേദിക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നില്ലെന്ന് അറിയിക്കുന്നു. അത്തരം ആവശ്യങ്ങൾക്കായി ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ TRAI ഒരു മൂന്നാം കക്ഷി ഏജൻസിയെയും അധികാരപ്പെടുത്തിയിട്ടില്ല. അതിനാൽ, TRAI-യിൽ നിന്നാണെന്ന് അവകാശപ്പെടുകയും മൊബൈൽ നമ്പർ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം (കോൾ, സന്ദേശം അല്ലെങ്കിൽ അറിയിപ്പ്) ഒരു വഞ്ചനാശ്രമമായി കണക്കാക്കി , അവ സ്വീകരിക്കാതിരിക്കുക. ബില്ലിംഗ്, KYC, ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലുള്ള മൊബൈൽ നമ്പർ വിച്ഛേദനം അതത് ടെലികോം സേവനദാതാവ് (TSP) ആണ് ചെയ്യുന്നത്. പൗരന്മാർ പരിഭ്രാന്തരാകരുതെന്നും…
Read Moreശബരിമല വിമാനത്താവളം: കൊടുമണ്ണിന്‍റെ സാധ്യത പരിശോധിക്കാൻ നിർദേശം
നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി കൊടുമൺ പ്ലാന്റേഷനിലെ റവന്യു ഭൂമിയുടെ സാധ്യത കൂടി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. വിമാനത്താവള പദ്ധതിക്കായി പ്ലാന്റേഷൻ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ശബരി സാംസ്കാരിക സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.തുടർന്ന് ആ സ്ഥലം കൂടി പരിഗണിക്കണമെന്ന് വിധി വന്നിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ശബരി സാംസ്കാരിക സമിതി പ്രസിഡന്റ് വർഗീസ് പേരയിൽ വിശദീകരണം ആവശ്യപ്പെട്ട് വിവരാവകാശം വഴി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. തുടർന്നാണ് സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം നൽകിയത്. Kodumon is being considered as a potential location for a new Sabarimala Airport.The Chief Secretary has instructed the District Collector to conduct a feasibility…
Read More