കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവ് വരുത്തും

  കെട്ടിടനിർമ്മാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണം എന്ന കെട്ടിടനിർമാണ ചട്ടത്തിലെ വ്യവസ്ഥയിൽ ഇളവ് വരുത്തുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഈ വ്യവസ്ഥ തടസം സൃഷ്ടിക്കുന്നുവെന്ന വർഷങ്ങളായുള്ള പരാതികളെത്തുടർന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികൾ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി. കെട്ടിടം നിർമിക്കുന്ന വ്യക്തിയുടെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിംഗ് സംവിധാനം അനുവദിക്കുന്നതിനാണ് നടപടി സ്വീകരിട്ടത്. 25 ശതമാനം പാർക്കിംഗ് എങ്കിലും നിർമ്മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75 ശതമാനം വരെ സമീപ പ്ലോട്ടിലും പാർക്കിംഗ് ആകാം. ഭൂമി ഉടമസ്ഥന്റെ പേരിലായിരിക്കണം, നിർമാണ നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റർ ദൂരത്തിനുള്ളിലാകണം, വാഹനങ്ങൾ പാർക്ക് ചെയ്യാൻ…

Read More

കയര്‍ഭൂവസ്ത്രവിതാനത്തില്‍ പത്തനംതിട്ട മുന്നിലേക്ക്

  konnivartha.com: പരമ്പരാഗത തൊഴില്‍മേഖലയുടെ സംരക്ഷണവും വരുമാനദിനമൊരുക്കലുമായി പുതിയൊരു പത്തനംതിട്ട മാതൃകയ്ക്ക് തുടക്കവും തുടര്‍ച്ചയുമൊരുക്കുകയാണ് കയര്‍വകുപ്പ്. കയര്‍ഭൂവസ്ത്രവിതാന പദ്ധതി നിര്‍വഹണ പുരോഗതിയില്‍ സംസ്ഥാനത്ത് രണ്ടാമതെത്തിയതാണ് നേട്ടത്തിന് പിന്നില്‍. തദ്ദേശസ്വയംഭരണ വകുപ്പും തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനുമായി ചേര്‍ന്ന് നീര്‍ത്തടങ്ങളുടെ പ്രകൃതിസൗഹൃദസംരക്ഷണം ലക്ഷമാക്കിയുള്ളതാണ് പദ്ധതി. തോടുകള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ പാര്‍ശ്വഭാഗം സംരക്ഷിക്കുന്നതിനും പ്രയോജനകരമാണ്. കൈയ്യാലകള്‍, താങ്ങ്ഭിത്തികള്‍, റോഡ്‌നിര്‍മാണം എന്നിവയിലും ഉപയോഗപ്പെടുത്തുന്നുണ്ട്. പരിസ്ഥിതിപാലന ഗുണങ്ങളാണ് ഭൂവസ്ത്രത്തിന്റെ മുഖ്യസവിശേഷത. ആറന്മുള പഞ്ചായത്തിലാണ് തുടക്കം. പമ്പാനദിയിലേക്ക് പതിക്കുന്ന കോഴിത്തോട് നീര്‍ത്തടത്തിന്റെ സംരക്ഷണമാണ് ഏറ്റെടുത്ത് പുരോഗമിക്കുന്നത്. നാല്‍ക്കാലിക്കല്‍, ആറന്മുള കിഴക്ക്, കിടങ്ങന്നൂര്‍ വാര്‍ഡുകളില്‍ പൂര്‍ത്തിയായി. ഇതിനായി 7350 ചതുരക്ര മീറ്റര്‍ ഭൂവസ്ത്രം വിനിയോഗിച്ചു, 2773 തൊഴില്‍ദിനങ്ങളും ലഭ്യമാക്കാനായി. തൊഴില്‍മേഖലയുടെ സംരക്ഷണത്തിനൊപ്പം തൊഴില്‍നല്‍കി വരുമാനവും സൃഷ്ടിക്കുന്ന പദ്ധതി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കുളങ്ങള്‍, തോടുകള്‍ തുടങ്ങിയവയുടെ സംരക്ഷണത്തിനായും പ്രയോജനപ്പെടുത്തുന്നു. റിസോര്‍ട്ടുകള്‍ ഉള്‍പ്പടെ വലിയ സംരംഭങ്ങളിലേക്കും പദ്ധതിവ്യാപിപ്പിക്കുകാണ്…

Read More

ശബരിമല നിറപുത്തരി കല്ലേലി കാവിൽ വരവേൽപ്പ് നൽകി

  കോന്നി :ശബരിമലയിലെ നിറപുത്തരി ആഘോഷത്തിന് തമിഴ്‌നാട്ടിലെ അംബാ സമുദ്രത്തിൽ നിന്നുള്ള പവിത്രമായ നെൽക്കറ്റകൾ വഹിച്ചു കൊണ്ട് അച്ചൻ കോവിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും പ്രയാണം തുടങ്ങിയ രഥ ഘോക്ഷയാത്രയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )വരവേൽപ്പ് നൽകി. അച്ചൻകോവിൽ തിരുവാഭരണഘോഷയാത്രസമിതിയുടെ ചെങ്കോട്ട ഘടകം പ്രസിഡന്റ് എ.സി.എസ്. ഹരി ഗുരുസ്വാമിയാണ് നെൽക്കറ്റകൾ ഏറ്റു വാങ്ങി വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എത്തിച്ചത്. അടുക്കാചാരങ്ങൾ നൽകി നെൽകറ്റകളിലെ ഒരു ഭാഗം കല്ലേലി കാവിൽ പൂജ വെച്ചു. ചിങ്ങം ഒന്നിന് നവാഭിഷേക പൂജയ്ക്ക് ശേഷം രാജ പാളയത്ത് നിന്നും അച്ചൻ കോവിൽ നിന്നും കൊണ്ട് വന്ന നെൽക്കറ്റകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും. ചടങ്ങുകൾക്ക് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ നേതൃത്വം നൽകി.

Read More

കേരളം: ജില്ലാതല തദ്ദേശ അദാലത്ത്: പുതുക്കിയ തീയതികൾ നിശ്ചയിച്ചു

  konnivartha.com: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിന്റെ തീയതികൾ പുതുക്കി നിശ്ചയിച്ചു.   16ന് എറണാകുളം, 17ന് കൊച്ചി കോർപ്പറേഷൻ, 19 ന് പാലക്കാട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോർപ്പറേഷൻ, 30ന് ഇടുക്കി, സെപ്തംബർ 2ന് കണ്ണൂർ, 3ന് കാസർഗോഡ്, 5ന് മലപ്പുറം, 6 ന് കോഴിക്കോട്, 7ന് കോഴിക്കോട് കോർപ്പറേഷൻ, 9ന് തൃശൂർ, പത്തിന് പത്തനംതിട്ട എന്നിങ്ങനെയാണ് അദാലത്തുകൾ നടത്തുക. വയനാട്ടിലെ തീയതി പിന്നീട് നിശ്ചയിക്കും.

Read More

SCTIMST ലോകാരോഗ്യ സംഘടനയുമായി ധാരണാപത്രം ഒപ്പ് വെച്ചു

  കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ (DST) കീഴിൽ പ്രവർത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) കോവിഡ് രോഗനിർണയത്തിന് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ അന്തർദ്ദേശീയ തലത്തിൽ വ്യാപനം ചെയ്യുന്നതിന് ലോകാരോഗ്യ സംഘടന (WHO)യുമായി ധാരണാപത്രം ന്യു ഡൽഹയിൽ ഒപ്പ് വെച്ചു. ചടങ്ങിൽ കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് മുഖ്യാതിഥിയായി പങ്കെടുത്തു. അതോടൊപ്പം SCTIMST പ്രസിഡന്റും നിതി ആയോഗ് അംഗവും ആയ ഡോ. വി. കെ. സാരസ്വത്, DST സെക്രട്ടറി ഡോ. അഭയ് കരാണ്ടിക്കർ, WHO പ്രതിനിധി ഡോ.റോഡ്രിക്കോ എച്ച്. ഓഫ്രിൻ തുടങ്ങിവരും സന്നിഹിതരായിരിന്നു. WHO യുടെ കോവിഡ് ടെക്നോളജി ആക്‌സസ് പൂൾ (C-TAP) പദ്ധതിയിലേക്ക് ശ്രീചിത്രയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു വിപണിയിൽ എത്തിച്ച RNA വേർതിരിക്കാനുള്ള കിറ്റ്, RT-PCR കിറ്റ് ഇവ…

Read More

വയനാട് ചൂരൽമല – മുണ്ടക്കൈ: ഇന്ന് മുതല്‍ അദാലത്ത് ക്യാമ്പുകൾ

  വയനാട് ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് അത്‌ ലഭ്യമാക്കാൻ 2024 ആഗസ്റ്റ്‌ 9 ന് വെള്ളിയാഴ്ച മുതൽ താഴെ പറയുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ അദാലത്ത് മാതൃകയിൽ ക്യാമ്പുകൾ ഉണ്ടായിരിക്കും.രാവിലെ 10 മണി മുതൽ 5 മണി വരെ ക്യാമ്പുകൾ പ്രവർത്തിക്കുന്നതാണ്. എല്ലാവർക്കും രേഖകൾ ലഭ്യമാക്കുന്നത് വരെ ഈ പ്രത്യേക അദാലത്ത് ക്യാമ്പ് തുടരുന്നതായിരിക്കും അദാലത്ത് ക്യാമ്പുകൾ : *ജി. എച്ച്. എസ്. എസ് മേപ്പാടി *സെന്റ്. ജോസഫ് യു. പി. സ്കൂൾ, മേപ്പാടി *മൗണ്ട് ടാബോർ സ്കൂൾ, മേപ്പാടി *ഗവ. എൽ. പി സ്കൂൾ, മേപ്പാടി *ഗവ. യു. പി സ്കൂൾ, കോട്ടനാട് *എസ്. ഡി. എം എൽ. പി സ്കൂൾ, കല്പറ്റ *ഡീ പോൾ സ്കൂൾ, കല്പറ്റ *ഡബ്ല്യൂ. എം. ഒ കോളേജ്, മുട്ടിൽ *ആർ. സി. എൽ. പി…

Read More

ആരോഗ്യ വകുപ്പ് ഒളിച്ചു കളിക്കുന്നു . ഈ രോഗം ഉണ്ടോ എന്ന് പറയാന്‍ കഴിയുന്നവര്‍ ഇല്ല

  konnivartha.com: കലഞ്ഞൂര്‍ പോത്ത് പാറയിലെ ക്രഷര്‍ യൂണിറ്റില്‍ പണിയെടുക്കുന്ന അഞ്ചു പേരില്‍ മന്ത് രോഗം ഉണ്ട് എന്ന് കൂടല്‍ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തി . മന്ത് രോഗം എങ്ങനെ വന്നു എന്ന് പറയുന്നില്ല .ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസോ ,ജില്ലാ മെഡിക്കല്‍ ഓഫീസോ ഇക്കാര്യം സ്ഥിരീകരിച്ചില്ല .ആരോഗ്യ വകുപ്പ് ഒളിച്ചു കളിക്കുന്നു . ഈ രോഗം ഉണ്ടോ എന്ന് പറയാന്‍ കഴിയുന്നവര്‍ ഇല്ല . എന്നാല്‍ കൂടല്‍ ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധന മുന്‍ നിര്‍ത്തി അഞ്ചു പേര്‍ക്ക് മന്ത് രോഗം ഉണ്ടെന്നു പറയുന്നു . കൂടുതല്‍ ആളുകളുടെ രക്തം എടുത്തു ,അതിലും പരിശോധന നടക്കുന്നു . പോത്ത് പാറ ഉള്ള ക്രഷര്‍ യൂണിറ്റിലെ തൊഴില്‍ എടുക്കുന്ന ആളുകളില്‍ ആണ് മന്ത് രോഗം എന്ന് പറയുന്നു . ആരോഗ്യ വകുപ്പില്‍ ഇത് സംബന്ധിച്ച്…

Read More

വയനാട്: ഐസിഐസിഐ ലൊംബാര്‍ഡിന്‍റെ പിന്തുണ

  konnivartha.com: കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഐസിഐസിഐ ലൊംബാര്‍ഡ് അനുശോചനം രേഖപ്പെടുത്തുകയും വെല്ലുവിളി നിറഞ്ഞ സമയത്ത് പിന്തുണയ്ക്കാനുള്ള പ്രതിഞ്ജാബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏറെ ജീവഹാനിയും വ്യാപകമായ നശവുമുണ്ടായി. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 222 മരണങ്ങള്‍ കേരള സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 128 പേര്‍ക്ക് പരിക്കേറ്റു. 3000 ലധികംപേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ദുരന്തത്തിന്റെ വ്യാപ്തിയാണിത് വ്യക്തമാക്കുന്നത്. ദുരന്തബാധിത സമൂഹത്തിനും ധീരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും ഐസിഐസിഐ ലൊംബാര്‍ഡ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.പ്രയാസകരമായ ഈ സമയത്ത്, പ്രകൃതി ദുരന്തം ബാധിച്ച ഞങ്ങളുടെ പോളിസി ഉടമകള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും പിന്തുണ നല്‍കാന്‍ ഐസിഐസിഐ ലൊംബാര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. ക്ലെയിം തീര്‍പ്പാക്കാനും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ഉടനെയുള്ള പിന്തുണക്കും മാര്‍ഗനിര്‍ദേശത്തിനും ഐസിഐസിഐ ലൊംബാര്‍ഡുമായി ബന്ധപ്പെടുക:   ·…

Read More

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു

  konnivartha.com: കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷനും മാർത്തോമ്മാ യുവജന സഖ്യം, കോന്നി സെൻ്ററും സംയുക്തമായി അകറ്റാം ലഹരിയെ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ” അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോന്നി എം എൽ എ അഡ്വ. കെ യു ജെനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോന്നി സെൻറർ മാർത്തോമ്മ യുവജന സഖ്യം പ്രസിഡൻ്റ് റവ. രാജീവ് ഡാനിയേൽ മുഖ്യ സന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ഫാദർ. പി. വൈ ജെസ്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം കല്ലമ്പലം മൈൻഡ് റിവൈവൽ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ പ്രവർത്തകരായ രൂഫസ് ജോൺ, എബനേസർ ഷൈൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് വൈസ് ചെയർമാൻ അനീഷ് തോമസ്, സ്കൂൾ ഹെഡ്മാസ്റ്റർ…

Read More

കെ എസ് ആര്‍ ടി സി കാളവണ്ടി യുഗത്തിലേക്കോ : പെൻഷൻ തുക സഹകരണ സൊസൈറ്റി വഴി

    കഴിഞ്ഞ കുറേ വർഷങ്ങളായി സഹകരണ ബാങ്കുകളെ നിലനിർത്തുവാനായി സർക്കാർ സ്വീകരിച്ചിരിക്കുന്ന ഒരു വികലമായ നയത്തിനാണ് സാക്ഷ്യം വഹിക്കാനായത്. മുൻപ് പെൻഷനേഴ്സിന് അക്കൗണ്ട് ഉള്ള ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന പെൻഷൻ തുക ഇപ്പോൾ സഹകരണ സൊസൈറ്റി വഴിയാണ് കെഎസ്ആർടിസി വിതരണം ചെയ്യുന്നത്. ഇതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതോ വയോധികരായ പെൻഷനേഴ്സും. ഈ ഡിജിറ്റൽ യുഗത്തിൽ Atm, ഓൺലൈൻ ഇടപാടുകൾ നടത്തുവാൻ ആകാത്ത സഹകരണ സൊസൈറ്റി വഴിയാണത്രേ കെഎസ്ആർടിസിയുടെ പെൻഷൻ വിതരണം മുഴുവനും നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഏറ്റവും വലിയ അപാകത എന്തെന്നുവെച്ചാൽ പെൻഷൻ വന്നു എന്നുള്ളത് പത്രം വായിച്ച് അറിയേണ്ട അവസ്ഥയാണ്. അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന തുകയുടെ മെസ്സേജുകൾ ലഭ്യമാകുന്ന ഓപ്ഷൻ പോലും ബാങ്കുകളിൽ ഇല്ലത്രെ. കാഴ്ച പരിമിതി ഉള്ളവർ ആരെങ്കിലും പറഞ്ഞു കേട്ട് അറിഞ്ഞാൽ അറിഞ്ഞു എന്നതാണ് നിലവിലെ സ്ഥിതി..പെൻഷൻ തുകയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന…

Read More