സ്കൂൾ തുറക്കും; 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും ഒന്നാം ക്ലാസിൽ നാലു ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. വിദ്യാർഥികളും അധ്യാപകരും മാസ്‌ക്ക് ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്. പി.എസ്.സി നിയമനം ലഭിച്ച 353 അധ്യാപകർ പുതിയതായി ജോലിക്ക് കയറും. സ്‌കൂളിന് മുന്നിൽ പൊലീസ് സഹായം ഉണ്ടാകും. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനിൽ…
Read Moreവിഭാഗം: Information Diary
അധ്യയനവർഷാരംഭം : ക്രമീകരങ്ങളൊരുക്കി പോലീസ്
konnivartha.com : പത്തനംതിട്ട : പുതിയ അധ്യയനവർഷാരംഭവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സുരക്ഷയും മറ്റും ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങളൊരുക്കിയതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS. സ്കൂളുകളിൽ വിദ്യാർഥി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ എസ് എച്ച് ഒമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ എല്ലാം പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചിട്ടുണ്ട്. അനുവദനീയമായതിൽ കൂടുതൽ വിദ്യാർഥികളെ വാഹനങ്ങളിൽ കയറ്റുന്നത് തടയും, മഴക്കാലമായതിനാൽ അക്കാരണത്താൽ ഉണ്ടാകാവുന്ന അപകടങ്ങൾ തടയുന്നതിനും, റോഡുകളിൽ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനും പോലീസ് പട്രോളിങ് ശക്തമാക്കും. സ്കൂളുകളുടെ പരിസരങ്ങളിൽ ലഹരി പദാർത്ഥങ്ങളുടെ വിപണനം തടയും, ഇതിനായി എസ് പി സി, എസ് പി ജി, സ്കൂൾ പി ടി എ കൾ എന്നിവയുടെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കുന്നതാണ്.…
Read Moreസിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി ടൗൺ കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും
കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി ടൗൺ കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും:അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ konnivartha.com : കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ടാലൻറ് ഡെവലപ്മെൻറ് കോഴ്സും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുമാണ് ആരംഭിക്കുന്നത്. അക്കാദമി യുടെ ഉപകേന്ദ്രത്തിൽ എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലാസുകൾ നടത്തുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ടാലൻറ് ഡെവലപ്മെൻറ് കോഴ്സിനും ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഫൗണ്ടേഷൻ കോഴ്സിനുമുള്ള പ്രവേശനം ആരംഭിച്ചിരിക്കുകയാണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്ട്രേഷൻ നടത്തി ഫീസ് അടയ്ക്കേണ്ടതാണ് വെബ്സൈറ്റ് : kscsa.org (ഓൺലൈനായി അപേക്ഷ നൽകേണ്ട അവസാന തീയതി 2022 ജൂൺ 15 ) (ക്ലാസുകൾ ജൂൺ മൂന്നാമത്തെ ആഴ്ച മുതൽ എല്ലാ ഞായറാഴ്ചകളിലും)
Read Moreതൃക്കാക്കര ഇന്ന് ബൂത്തിലേക്ക് ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയുള്ള വോട്ടെടുപ്പിൽ രണ്ടുലക്ഷത്തോളം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. മൂന്നു മുന്നണികളുടെ ഉൾപ്പെടെ എട്ട് സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഒരുമാസത്തോളം നീണ്ട പൊടിപാറിയ പ്രചാരണത്തിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി തൃക്കാക്കര മണ്ഡലം മാറിയിരുന്നു. പൊതുപ്രചാരണ പരിപാടി ഇല്ലാതിരുന്ന തിങ്കളാഴ്‌ച വീടുകയറിയുള്ള അവസാനവട്ട ക്യാമ്പയിനിലായിരുന്നു മുന്നണികൾ. വ്യക്തികളെ നേരിൽ കണ്ടും ഫോണിലും വോട്ട് ഉറപ്പിച്ച് സ്ഥാനാർഥികൾ തിരക്കിലായിരുന്നു. തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷന്റെ 22 ഡിവിഷനുകളും ഉൾപ്പെട്ടതാണ് മണ്ഡലം. ആകെ വോട്ടർമാർ: 1,96,805. ഇതിൽ 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളുമാണ്. ഒരു ട്രാൻസ്‌ജെൻഡർ വോട്ടറുമുണ്ട്. 3633 കന്നിവോട്ടർമാരുണ്ട്. ബൂത്തുകൾ 239. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോട്ടെടുപ്പ്.
Read Moreകോന്നി ചന്തയില്‍ മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞ നൈറ്റ് വാച്ചറെ ആക്രമിച്ചു
konnivartha.com : കോന്നി നാരായണപുരം മാർക്കറ്റിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശ്രമിച്ച നൈറ്റ് വാച്ചറെ അന്യ സംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു.ഹോട്ടല്‍ ,ബേക്കറി എന്നിവിടെ നിന്നും ഉള്ള മാലിന്യം രാത്രി കാലങ്ങളില്‍ ചന്തയില്‍ ആണ് നിക്ഷേപിക്കുന്നത് . ഇങ്ങനെ നിക്ഷേപിച്ച മാലിന്യം കഴിഞ്ഞ ആഴ്ച എം എല്‍ എയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് നീക്കം ചെയ്തിരുന്നു . വീണ്ടും മാലിന്യം തള്ളുന്നത് തടയാന്‍ നൈറ്റ് വാച്ചറെ ഡ്യൂട്ടിക്ക് ഇട്ടു . എന്നാല്‍ രാത്രിയില്‍ മാലിന്യം തള്ളുവാന്‍ എത്തിയവരെ വാച്ചര്‍ തടഞ്ഞു എങ്കിലും വാച്ചറെ അന്യ സംസ്ഥാന തൊഴിലാളികള്‍ സംഘം ചേര്‍ന്നു മര്‍ദിച്ചു . കോന്നിയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍ സംഘടിതരാണ് . ഒരാള്‍ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെകില്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ മെസ്സേജ് കൈമാറുന്നു . അപ്പോള്‍ തന്നെ മുഴുവന്‍…
Read Moreകോന്നി പഞ്ചായത്ത് : അര്‍ച്ചന ബാലന്‍ വാര്‍ഡ് മെമ്പറായി അധികാരം ഏറ്റെടുത്തു
konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 18 ചിറ്റൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കുമാരിഅർച്ചന ബാലൻ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു .കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ സത്യവാചകം ചൊല്ലി കൊടുത്തു.വിവിധ വാര്‍ഡ് അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു . കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വാര്‍ഡ് മെമ്പര്‍ ആണ് അര്‍ച്ചന ബാലന്‍
Read Moreകോന്നി പഞ്ചായത്ത് അറിയിപ്പ് : അപകടകരമായ മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റണം
konnivartha.com : സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ ,സ്വത്തിനോ അപകടം സംഭവിക്കാതെ ഇരിക്കാന്‍ അത്തരം മരങ്ങള്‍ ഉടമകള്‍ തന്നെ ഉടന്‍ മുറിച്ചു മാറ്റണം എന്ന് കോന്നി പഞ്ചായത്ത് അറിയിച്ചു . അത്തരം മരങ്ങള്‍ മുറിച്ചു മാറ്റാത്ത പക്ഷം ഇതില്‍മേലുണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമം അനുസരിച്ച് മരങ്ങളുടെ ഉടമകള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍ എന്നും കോന്നി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
Read Moreവെസ്റ്റ് നൈൽ പനി : അറിയണം വെസ്റ്റ് നൈൽ പനിയെപ്പറ്റി
വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളത്. എന്നാൽ ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കാലാവസ്ഥാ വ്യതിയാനം കാരണം പകർച്ച വ്യാധികൾക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനം നേരത്തെ തന്നെ ജാഗ്രതാ നിർദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വ്യക്തികൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാതെ നോക്കണം. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. തൃശൂർ ജില്ലയിൽ വൈസ്റ്റ് നൈൽ രോഗബാധ സംശയിച്ചപ്പോൾ തന്നെ ജില്ലാ…
Read Moreചിങ്ങവനം, ഏറ്റുമാനൂർ ഇരട്ടപാത യാഥാർത്ഥ്യമായി:പാലരുവി എക്‌സ്‌പ്രസ് പുതിയ പാതയിലൂടെ കന്നിയാത്ര നടത്തി
ഏറ്റുമാനൂർ–-ചിങ്ങവനം ഇരട്ടപ്പാത തുറന്നു. ഇതോടെ തിരുവനന്തപുരം–-മംഗലാപുരം 633 കിലോമീറ്റർ ഇരട്ടപ്പാത പൂർണമായി. പാലക്കാട്ടുനിന്ന് തിരുനെൽവേലിക്ക് പോയ പാലരുവി എക്‌സ്‌പ്രസ് പുതിയ പാതയിലൂടെ രാത്രി 9.25ന് -കന്നിയാത്ര നടത്തി. കോട്ടയം സ്‌റ്റേഷനിൽ തോമസ് ചാഴിക്കാടൻ എംപിയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും യാത്രക്കാരും പൗരാവലിയും ചേർന്ന് ട്രെയിനിനെ സ്വീകരിച്ചു. ഏറ്റുമാനൂർ പാറോലിക്കൽ മുതൽ ചിങ്ങവനം വരെ 16.7 കിലോമീറ്ററാണ് പുതിയ പാളം. ഇരട്ടപ്പാതയുടെ പാറോലിക്കൽ ഭാഗത്തെ സംയോജന ജോലികൾ ഞായറാഴ്‌ച വൈകിട്ടോടെ പൂർത്തിയായി. തുടർന്ന് രണ്ട് ബോഗി ഘടിപ്പിച്ച ട്രെയിൻ ചിങ്ങവനംവരെ പരീക്ഷണ ഓട്ടം നടത്തി. എറണാകുളം റെയിൽവേ ചീഫ് അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ ആർ ഡി ജിംഗാർ, തിരുവനന്തപുരം ഡിവിഷണൽ മാനേജർ മുകുന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്തിമ പരിശോധനകൾ.
Read Moreലൈഫ് പദ്ധതിയിലേക്ക് 28 സെന്റ് സ്ഥലം സംഭാവന ചെയ്ത് പി.എം. ഹനീഫയും കുടുംബവും
നന്ദി അറിയിച്ച് സമ്മതദാനപത്രം ഏറ്റുവാങ്ങി മന്ത്രി വീണാ ജോര്‍ജ് ലൈഫ് പദ്ധതിയിലേക്ക് 28 സെന്റ് സ്ഥലം സംഭാവന ചെയ്ത് പി.എം. ഹനീഫയും കുടുംബവും ‘ഞാന്‍ നമിക്കുന്നു, നല്ല മനസിന്റെ ഉടമകള്‍ക്ക് മാത്രമേ ഇങ്ങനെ സ്വന്തം ഭൂമി കിടപ്പാടമില്ലാത്തവര്‍ക്ക് കൊടുക്കാന്‍ കഴിയു’. ഞായറാഴ്ച ആറന്മുള വല്ലനയില്‍ പുതുപ്പറമ്പില്‍ പി.എം. ഹനീഫയോടും കുടുംബത്തോടും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞ വാക്കുകള്‍ ആണിത്. സ്വന്തമായി ആകെയുള്ള 78 സെന്റില്‍ 28 സെന്റ്, അതും വല്ലനയിലെ കണ്ണായ റോഡ് അരികിലേ ഭൂമി ലൈഫ് പദ്ധതിയില്‍ ഭൂരഹിതര്‍ക്കായി വീട് വയ്ക്കാന്‍ നല്‍കിയ കാരുണ്യത്തോട് ഭൂമിയുടെ സമ്മതദാനപത്രം ഏറ്റുവാങ്ങി സംസാരിക്കുകയയിരുന്നു മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാരിന്റെ ‘മനസോട് ഇത്തിരി മണ്ണ്’പദ്ധതിയിലേക്കാണ് ഹനീഫ പൂര്‍ണ മനസോടെ സ്വന്തം ഭൂമി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഹനീഫയുടെ കുടുംബം ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതറിഞ്ഞപ്പോള്‍ മറ്റ്…
Read More