konnivartha.com: കേരള തീരത്ത് നാളെ (26/05/2025) രാത്രി 8.30 വരെ 3.1മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. റെഡ് അലർട്ട് കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ ഓറഞ്ച് അലർട് തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ നാളെ (26/05/2025)…
Read Moreവിഭാഗം: News Diary
സ്മാര്‍ട്ട് അങ്കണവാടികള്‍ വ്യക്തിത്വ വികാസത്തിന് അടിത്തറ പാകും: മന്ത്രി വീണാ ജോര്‍ജ്
കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് അടിത്തറ പാകുന്നതിനുള്ള ശാസ്ത്രീയ ഇടപെടലായാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നതെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭഗവതിക്കും പടിഞ്ഞാറ് 50-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടിയുടെ ആരോഗ്യ, മാനസിക, ബൗധിക വികാസത്തിന്റെ ഇടങ്ങളായതു കൊണ്ടാണ് അങ്കണവാടിക്ക് പ്രത്യേകം ഫണ്ട് അനുവദിച്ച് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത ആദ്യ ദൗത്യങ്ങളിലൊന്നായിരുന്നു അങ്കണവാടികളുടെ വൈദ്യുതിവത്കരണം. ഗോത്രവര്‍ഗ മേഖല, മറ്റ് ദുര്‍ഘടമായ ഇടം എന്നിവിടങ്ങളില്‍ വൈദ്യുതി എത്തിച്ചു. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ പരിപാലനത്തിന് പ്രത്യേക പദ്ധതികളുണ്ട്. കുഞ്ഞ് ജനിച്ച് 1000 ദിവസം വരെ അമ്മയ്ക്ക് പോഷകാഹാരം, കുഞ്ഞിന്റെ ആരോഗ്യം, വാക്സിനേഷന് തുടങ്ങിയവ ഇതിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്കിയ കേഴിയത്ത് വീട്ടില്‍ വാസുദേവന്‍ നായര്‍,…
Read Moreകാലവര്‍ഷം :പത്തനംതിട്ട ജില്ലയില്‍ വിവിധ മുന്നറിയിപ്പ് ( 24/05/2025 )
WWW.KONNIVARTHA.COM മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം KONNIVARTHA.COM:ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും മേയ് 28 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന് ഉത്തരവായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു KONNIVARTHA.COM:ജില്ലയില്‍ ശക്തമായ മഴയുടെ സാഹചര്യത്തില്‍മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് മെയ് 25 മുതല്‍ 28…
Read Moreനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂര്‍-മുഴപ്പിലങ്ങാട് ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളി മരിച്ചു.ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്വന് (28) ആണ് മരിച്ചത്. കണ്ണൂർ ചാലക്കുന്നില്‍ ഇന്ന് വൈകിട്ട് 5.30-ഓടെയാണ് അപകടം.പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മാണ പ്രവൃത്തികളാണ് നടന്ന് കൊണ്ടിരുന്നത്. പണിയുടെ ആവശ്യങ്ങള്‍ക്കായി വച്ചിരുന്ന ഇരുമ്പ് പാളികള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു.കോണ്‍ക്രീറ്റ് പാളികളില്‍ നിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്.ബിയാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.
Read Moreഎംഎസ്സി എൽസ 3 ലൈബീരിയൻ കപ്പൽ അപകടത്തില്‍പ്പെട്ടു
എംഎസ്സി എൽസ 3 ലൈബീരിയൻ കപ്പൽ അപകടത്തില്‍പ്പെട്ടു :വിവിധ ഗ്യാസ് ഓയിൽ ചോര്‍ന്നു :കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം konnivartha.com: എംഎസ്സി എൽസ 3 ലൈബീരിയൻ പതാക വഹിക്കുന്ന കപ്പൽ അപകടത്തില്‍പ്പെട്ടു . കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായാണ് കപ്പൽ ചരിഞ്ഞത്.കണ്ടെയ്നറുകൾ അറബിക്കടലിലേക്കു വീണു . കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.തൂത്തുക്കുടിയിൽ നിന്ന് മേയ് 18ന് വൈകിട്ട് പുറപ്പെട്ട കപ്പൽ പിന്നീട് വിഴിഞ്ഞത്തെത്തിയിരുന്നു.ഇന്നലെ വൈകിട്ടോടെ കപ്പൽ വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. കപ്പൽ ഇന്ന് രാവിലെ 5 മണിയോടെ കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു.ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്ന്…
Read Moreപത്തനംതിട്ട ജില്ലയില്‍ മേയ് മാസത്തില്‍ 30 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണം:മേയ് മാസത്തില്‍ 273 കോവിഡ് കേസുകള്‍ * മഞ്ഞപ്പിത്തം ബാധിക്കുന്നവർ രോഗം പകരാൻ സാധ്യതയുള്ള കാലയളവിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം * രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല * മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗം ചേർന്നു konnivartha.com: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എവിടെയെങ്കിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. 273 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട്…
Read Moreഹെപ്പറ്റൈറ്റിസ് എ രോഗബാധ:ജാഗ്രത പാലിക്കണം
പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ:ജാഗ്രത പാലിക്കണം konnivartha.com: പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായ ജലസ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പനി, ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ ഛര്‍ദി, കണ്ണിന് മഞ്ഞനിറo തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിലെത്തണം. ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഉറപ്പു വരുത്തുക. നന്നായി പാചകം ചെയ്ത ഭക്ഷണം കഴിക്കുക. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക. സെപ്ടിക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടാകണം. ശുദ്ധത ഉറപ്പില്ലാത്ത ഐസ്ക്രീം, സിപ്പ് അപ്പ്, മറ്റ് ശീതള…
Read Moreഅന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം : ശില്പശാല സംഘടിപ്പിച്ചു
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെയും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ”ഒരുമിക്കാം ഒഴിവാക്കാം; ജൈവ അധിനിവേശവും നിയന്ത്രണവും” വിഷയത്തില്‍ ഏകദിന ശില്പശാല നടന്നു. കാതോലിക്കേറ്റ് കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷനുമായ ജോര്‍ജ് എബ്രഹാം ശില്പശാല ഉദ്ഘാടനം ചെയ്തു. അധിനിവേശ ജീവജാലങ്ങള്‍ നാടിനു വിപത്തായി മാറിക്കഴിഞ്ഞെന്നും പ്രകൃതിയുടെ തനതായ സമതുലിതാവസ്ഥയെ ബാധിച്ചിരിക്കുകയാണെന്നും ജോര്‍ജ് എബ്രഹാം പറഞ്ഞു. ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി ഉല്ലാസ് അധ്യക്ഷനായി. ഹരിതകേരള മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ആര്. അനില്‍കുമാര്‍, ജില്ലാ സോഷ്യല്‍ ഫോറസ്ടി എ.സി.എഫ് ബി രാഹുല്‍, ജൈവവൈവിധ്യ ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്, പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ്, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ബിനോയി റ്റി. തോമസ്, കോഴഞ്ചേരി സെന്റ് തോമസ്…
Read Moreവോട്ടര്‍പട്ടിക ശുദ്ധീകരണം : സി.ഇ.ഒ ടീം സന്ദര്‍ശനം നടത്തി
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രവര്‍ത്തനം വിലയിരുത്താന്‍ ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്.എസ് റസിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. സ്ഥലം മാറിപ്പോയവരേയും മരണപ്പെട്ടവരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് കുറ്റമറ്റ രീതിയിലുള്ള പട്ടിക നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. 1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നിലധികം തവണയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പാടില്ല. ഒരു സ്ഥലത്ത് വോട്ടുള്ള കാര്യം ബോധപൂര്‍വം മറച്ച് മറ്റൊരു സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് 1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 31 പ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒന്നിലധികം ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളവര്‍ ഇ.ആര്.ഒമാരെയോ ബി.എല്‍.ഒമാരെയോ തിരികെ ഏല്‍പ്പിക്കണം.…
Read Moreസമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എംഎല്‍എ ആസ്തി വികസന പദ്ധതികളുടെ പുരോഗതി ഡെപ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്പെഷ്യല്‍ ഡെവലപ്മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്മെന്റ് സ്കീം (എഡിഎസ്) എന്നിവയിലുള്‍പ്പെടുത്തി അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി. കടമ്പനാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കണം. ഹാബിറ്റാറ്റ്, കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്പറേഷന് നിര്‍വഹണ ഏജന്‍സികള്‍ ഏറ്റെടുത്ത പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ തദ്ദേശ സ്വയംഭരണ എക്സിക്യൂട്ടിവ് എഞ്ചീനിയറുമായും യോഗം ചേരും. പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ അടൂര്‍ ചിറപ്പടി-വല്യവിളപ്പടി റോഡ്, വട്ടവിളപടി – മേലേതില്‍പടി റോഡ്, കൂനംകാവില്പടി- കൊടുമണ്ചിറ് റോഡ്, പള്ളിക്കല്‍ റീത്തപ്പള്ളിപ്പടി- കാഴ്ചപ്പടി റോഡ് തുടങ്ങിയവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍…
Read More