konnivartha.com: പാകിസ്താനിലേക്ക് ഇന്ത്യ വ്യോമാക്രമണം നടത്തി:പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തു.ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ആക്രമണം ഇന്ന് പുലർച്ചെയോടെ:1971 നു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനിൽ ഇന്ത്യ ആക്രമണം നടത്തുന്നത്.ഇന്ത്യയിലെ തന്ത്രപ്രധാന മേഖലകളുടെ സുരക്ഷ വർധിപ്പിച്ചു:ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പൂർണ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു konnivartha.com: ഏതു സാഹചര്യവും നേരിടാൻ തയാറായി സൈന്യം.അതിർത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ.ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകളാണ് ആക്രമിച്ചത്.ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎൻ:ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങള്‍ അടച്ചു. വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. പാകിസ്താനിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ അതീവജാഗ്രത.ജമ്മു കശ്മീരിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. konnivartha.com: പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം.‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിട്ട…
Read Moreവിഭാഗം: News Diary
ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്ന് വ്യോമസേന യുദ്ധാഭ്യാസത്തിനൊരുങ്ങി
konnivartha.com: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതി ഗതികള്‍ അനുദിനം മോശമായ സാഹചര്യത്തില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ വ്യോമസേന തയാറായി . തയാര്‍ എടുപ്പുകളുടെ ഭാഗമായി വ്യോമസേന യുദ്ധാഭ്യാസത്തിനൊരുങ്ങി. രാജസ്ഥാനിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്ന് യുദ്ധാഭ്യാസം നടത്തുവാന്‍ വ്യോമസേന തയാര്‍ എടുപ്പുകള്‍ തുടങ്ങി . ബുധനാഴ്ച രാത്രി ഒമ്പതു മണിക്കും വ്യാഴാഴ്ച രാവിലെ മൂന്നു മണിക്കുമായാണ് അഭ്യാസപ്രകടനങ്ങള്‍ നടത്താന്‍ ഉള്ള തീരുമാനം കൈക്കൊണ്ടത് . കൊമേർഷ്യൽ വിമാനങ്ങളിലെ വൈമാനികര്‍ക്ക് വ്യോമസേന നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു .യുദ്ധാഭ്യാസ സമയത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങളില്‍നിന്ന് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതും ലാന്‍ഡ് ചെയ്യുന്നതും വിലക്കി. രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുകള്‍ നടത്താനുള്ള നിര്‍ദ്ദേശത്തിന് പുറമെയാണ് വ്യോമസേനയുടെ യുദ്ധാഭ്യാസ്സം.1971-ലാണ് രാജ്യ വ്യാപകമായി മോക്ക് ഡ്രില്‍ നടന്നത്. ഇതിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായിരുന്നു.ഇതിനു ശേഷം…
Read Moreസംവരണം നിശ്ചയിച്ചു:602 തദ്ദേശ സ്ഥാപനങ്ങൾക്ക് വനിതാ അധ്യക്ഷർ
konnivartha.com: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സംവരണംചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളിൽ 471 ലും സ്ത്രീകൾ അധ്യക്ഷരാകും. 416 പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിൽ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷർ പഞ്ചായത്ത് -471 ബ്ലോക്ക് -77 മുനിസിപ്പാലിറ്റി-44 കോർപ്പറേഷൻ-3 ജില്ലാ പഞ്ചായത്ത്-7 ആകെ-602 14 ജില്ലാ പഞ്ചായത്തിൽ 7 വനിതകളും ഒരിടത്ത് പട്ടികജാതിജാതി വിഭാഗത്തിലുള്ളവരും പ്രസിഡന്റ്റാകും. ആറ് കോർപ്പറേഷനുകളിൽ 3 ഇടത്തു വനിതാ മേയർമാരാകും 471 ഗ്രാമപഞ്ചായത്തിൽ വനിതാ പ്രസിഡന്റ്റ് 1. പട്ടികജാതി 92; പട്ടികവർഗം 16 ഗ്രാമപഞ്ചായത്തുകൾ പട്ടികജാതി-വർഗത്തിലെ ഉൾപ്പെടെ വനിതകൾക്ക് ആകെ സംവരണംചെയ്തത് 471 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനമാണ്. 92 പഞ്ചായത്തിൽ പട്ടികജാതി പ്രസിഡൻ്റ്. ഇതിൽ46 ഇടത്ത് വനിതകൾ. പട്ടികവർ ഗത്തിന് 16 പഞ്ചായത്തുകൾ. ഇതിൽ എട്ടിൽ വനിതാ പ്രസിഡന്റ്…
Read Moreനാളെ (മെയ് 7ന്) കേരളത്തിലെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
konnivartha.com: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നാളെ (മെയ് 7ന്) കേരളത്തിലെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. സിവിൽ ഡിഫൻസ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ, ദുരന്തനിവാരണ സ്പെഷ്യൽ…
Read Moreജെ സി ഐ ഇന്ത്യ “യങ് ടാലെന്റ് അവാർഡ് ” ഭവികാ ലക്ഷ്മിക്ക്
konnivartha.com: ജെസി ഇന്ത്യ സോൺ ഈ വർഷത്തെ യങ് ടാലന്റ് അവാർഡ് നാലാം ക്ലാസുകാരി ഭവികാലക്ഷ്മിക്ക് ലഭിച്ചു. തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട ഇടുക്കി കോട്ടയം തുടങ്ങിയ ജില്ലകളിലെ ജെസിഐ ലോമുകളുടെ പ്രവർത്തന പരിധിയിൽപ്പെടുന്ന ഘടകമാണ് സോൺ 22. കഴിഞ്ഞ മൂന്നുദിവസങ്ങളായി കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ സ്കൂൾ കാമ്പസിൽ നടന്ന ജെ ജെ അക്കാദമിയിലെ പ്രവർത്തനങ്ങളോടൊപ്പം ഭവികയുടെ മറ്റു മേഖലകളിലെ പ്രവർത്തനങ്ങളുടെ നേട്ടങ്ങളും പരിഗണിച്ചാണ് അവാർഡ്. ഗൗരിത്തം എന്ന തന്റെ ആദ്യ പുസ്തകം ഈയടുത്ത സമയത്ത് പ്രകാശനം ചെയ്തിരുന്നു. കൂടാതെ ശിശുക്ഷേമ സമിതി നടത്തിയ ജില്ലാതല മത്സരങ്ങളിലും സബ്ജില്ലാ സ്കൂൾ കലോത്സവത്തിലും കഥാരചന പ്രസംഗം കവിത തുടങ്ങിയ ഇനങ്ങളിൽ മികച്ച വിജയം കൈവരിച്ചിരുന്നു. ഇതും അവാർഡിന് പരിഗണിച്ചു. ഡോ. എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം, ഭാരത് സേവക് സമാജ് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ…
Read Moreഅധിവര്‍ഷാനുകൂല്യം നല്‍കി
konnivartha.com: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ അധിവര്‍ഷാനുകൂല്യ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ഹാളില്‍ പ്രൊഫ. എം. ടി ജോസഫ് ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ. എസ് മുഹമ്മദ് സിയാദ് അധ്യക്ഷനായി. 1367 പേര്‍ക്ക് 77,15,848 രൂപ വിതരണം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി ആര്‍ ബിജുരാജ്, കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് പി. എസ് കൃഷ്ണകുമാര്‍, പി. ടി രാജു, തങ്കന്‍ കുളനട, ജിജി സാം തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreയൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു
കോന്നി ഇക്കോ-ടൂറിസം സെൻ്ററിലെ അനാസ്ഥ കാരണം കുട്ടിയുടെ മരണം; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം konnivartha.com: കോന്നി ഇക്കോ ടൂറിസം സെൻ്ററിലെ അനാസ്ഥ കാരണം കോൺക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരൻ മരണപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇക്കോ-ടൂറിസം സെൻ്ററിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നേതാക്കന്മാർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പിട്ട് കേസ് എടുത്തിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് റ്റി.ജി നിഥിൻ, മുൻ കെ എസ് യു ജില്ലാ സെക്രട്ടറി പ്രമാടം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റോബിൻ മോൻസി, യൂത്ത് കോൺഗ്രസ് കോന്നി മണ്ഡലം പ്രസിഡൻ്റ് ജസ്റ്റിൻ തരകൻ എന്നിവർക്കെതിരെയായിരുന്നു ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തത്. പത്തനംതിട്ട മുൻസീഫ് സെക്കൻ്റ് ക്ലാസ് കോടതിയിൽ നിന്ന്…
Read Moreടെക് മഹീന്ദ്രയിൽ – വർക്ക് ഫ്രം ഹോം അവസരം:
konnivartha.com:പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് മഹീന്ദ്രയിലേക്ക് “കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ്” ആയി ജോയിൻ ചെയ്യാം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. 30 വയസിനു താഴെയുള്ള ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന് സ്വന്തമായി ലാപ്ടോപ്പ് ഉണ്ടായിരിക്കണം. (System specs : i5 processor,10+ GB RAM,OS: Windows 10+ with 30MBPS broadband connection). തെരഞ്ഞെടുക്കപെടുന്നവർക്ക് ചെന്നൈയിൽ വെച്ച് 30 ദിവസം മുതൽ 45 വരെ നീണ്ടു നിൽക്കുന്ന പരിശീലനം ഉണായിരിക്കുന്നതാണ്. പരിശീലന സമയത്ത് 10,000/- രൂപ അലവൻസും യാത്ര ബത്തയും നൽകുന്നതാണ്. തുടക്കക്കാർക്ക് പ്രതിമാസം 13,900/- രൂപയും, കസ്റ്റമർ കെയർ മേഖലയിൽ ചുരുങ്ങിയത് 6 മാസം അനുഭവപരിചയമുള്ളവർക്ക് മാസം 15,700/- രൂപയും ശമ്പളം (Take home) ഉണ്ടായിരിക്കുന്നതാണ്.അതിനു ശേഷം വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഗൂഗിൾ ഫോം പൂരിപ്പിച്ച്…
Read MoreDRDO & Indian Navy conduct combat firing (with reduced explosive) of indigenous Multi-Influence Ground Mine
Defence Research and Development Organisation (DRDO) and Indian Navy have successfully undertaken combat firing (with reduced explosive) of the indigenously designed and developed Multi-Influence Ground Mine (MIGM). The system is an advanced underwater naval mine developed by the Naval Science & Technological Laboratory, Visakhapatnam in collaboration with other DRDO laboratories – High Energy Materials Research Laboratory, Pune and Terminal Ballistics Research Laboratory, Chandigarh.MIGM is designed to enhance the Indian Navy’s capabilities against modern stealth ships and submarines. Bharat Dynamics Limited, Visakhapatnam and Apollo Microsystems Limited, Hyderabad are the production…
Read Moreഡോ. എം. എസ്. സുനിലിന്‍റെ 352-മത് സ്നേഹഭവനം :ജയ്സണും കുടുംബത്തിനും
konnivartha.com/ പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവന രഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 352 – മത് സ്നേഹഭവനം സ്വന്തമായി വീടും സ്ഥലവും ഇല്ലാതിരുന്ന ജയ്സനും കുടുംബത്തിനും ആയി ജോൺ, നിത ദമ്പതികളുടെ സഹായത്താൽ നിർമ്മിച്ചു നൽകി . വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും കോന്നി എം.എൽ.എ. അഡ്വ. കെ. യു. ജനീഷ് കുമാർ നിർവഹിച്ചു. ആലപ്പുഴ സ്വദേശിയായ ജെൻസൺ ട്രാൻസ്മെൻ ആയതിനാൽ വീട്ടുകാരും നാട്ടുകാരും ഉപേക്ഷിക്കപ്പെട്ട സ്ഥിതിയിൽ കോഴിക്കോട് സ്വദേശിനിയായ ആലീസ് എന്ന ആളുമായി പരിചയത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തു. അങ്ങനെ ഇടവകക്കാരും മറ്റുള്ളവരും അംഗീകരിക്കാതെ വന്നപ്പോൾ ആലപ്പുഴയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. വാടകവീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്ന സമയത്ത് എങ്ങോട്ട് പോകണം എന്നറിയാതെ ജയ്സണും ആലീസും ടീച്ചറിനെ വിളിക്കുകയും അവരുടെ പ്രശ്നങ്ങൾ സംസാരിക്കുകയും ചെയ്തപ്പോൾ ടീച്ചർ…
Read More