ഇന്ന് (12/05/2025) മുതൽ 14/05/2025 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത്…
Read Moreവിഭാഗം: News Diary
പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ കനത്ത മഴ സാധ്യത
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം 12/05/2025: പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂർ 13/05/2025: പത്തനംതിട്ട, ഇടുക്കി, മലപ്പുറം 14/05/2025: എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreസപ്ലൈകോ സ്കൂൾ മാർക്കറ്റ് ഇന്ന് (മെയ് 12) മുതൽ: 17 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും
konnivartha.com: പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ മാർക്കറ്റുകൾ ആരംഭിക്കും. പ്രസ്തുത സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 12 ന് രാവിലെ 9 ന് തിരുവനന്തപുരം സപ്ലൈകോ സൂപ്പർ ബസാർ, ഫോർട്ട്, കോട്ടയ്ക്കകം അങ്കണത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മുൻ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും തെരഞ്ഞെടുത്ത സുപ്പർമാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും കേന്ദ്രീകരിച്ച് സ്കൂൾ മാർക്കറ്റുകൾ ആരംഭിക്കും. ശബരി നോട്ട്ബുക്ക്, ഐ.ടി.സി നോട്ട്ബുക്ക്, സ്കൂൾബാഗ്, കുട, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമുള്ള എല്ലാ പഠനോപകരണങ്ങളും 17 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ മിതമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ്…
Read Moreലഖ്നൗവിൽ ബ്രഹ്മോസ് സംയോജന – പരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഓപ്പറേഷൻ സിന്ദൂർ കേവലം സൈനിക നടപടി മാത്രമായിരുന്നില്ലെന്നും ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹ്യവും തന്ത്രപരവുമായ ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നുവെന്നും ഉത്തർപ്രദേശിലെ ലഖ്നൗവിൽ ബ്രഹ്മോസ് സംയോജന – പരീക്ഷണകേന്ദ്രം വെര്‍ച്വലായി ഉദ്ഘാടനം ചെയ്യവെ രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ മണ്ണില്‍ ഇന്ത്യാ വിരുദ്ധരുടെയും ഭീകരസംഘടനകളുടെയും കൈകളാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരപരാധികളായ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കിയ ഇന്ത്യന്‍ സായുധ സേനയുടെ കഴിവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ ഇച്ഛാശക്തിയുടെയും പ്രകടനമായാണ് അദ്ദേഹം ദൗത്യത്തെ വിശേഷിപ്പിച്ചത്. ഭീകരതയ്ക്കെതിരെ ഇന്ത്യ നടപടിയെടുക്കുമ്പോള്‍ അതിർത്തിമേഖല പോലും ഭീകരര്‍ക്കും അവരുടെ യജമാനർക്കും സുരക്ഷിതമല്ലെന്നതിന് തെളിവാണ് ഓപ്പറേഷൻ സിന്ദൂര്‍ എന്ന് രാജ്യരക്ഷാമന്ത്രി പറഞ്ഞു. ഉറി സംഭവത്തിന് ശേഷമുണ്ടായ സർജിക്കൽ സ്ട്രൈക്കിലൂടെയും പുൽവാമ ആക്രമണത്തിന് ശേഷം നടത്തിയ വ്യോമാക്രമണങ്ങളിലൂടെയും പഹൽഗാം ആക്രമണത്തിന് ശേഷം ഇപ്പോൾ പലതവണ നടത്തിയ തിരിച്ചടികളിലൂടെയും സ്വന്തം മണ്ണിൽ ഭീകരാക്രമണമുണ്ടായാല്‍ ഇന്ത്യക്ക് എന്തുചെയ്യാനാവുമെന്ന് ലോകം കണ്ടു. ഭീകരതയ്ക്കെതിരെ…
Read More“ആധുനിക യുദ്ധം പൂർണ്ണമായും സാങ്കേതികവിദ്യാധിഷ്ഠിതമാണ്;: ഡോ. ജിതേന്ദ്ര സിംഗ് (കേന്ദ്രമന്ത്രി)
ആധുനിക യുദ്ധം സാങ്കേതികവിദ്യാധിഷ്ഠിതമാണെന്നും കഴിഞ്ഞ നാല് ദിവസത്തെ സംഭവങ്ങൾ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യം വീണ്ടും തെളിയിച്ചിട്ടുണ്ടെന്നും ശാസ്ത്ര സാങ്കേതികവിദ്യ (സ്വതന്ത്ര ചുമതല), ഭൗമശാസ്ത്രം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ വകുപ്പ്, ബഹിരാകാശ വകുപ്പ്, ഉദ്യോഗസ്ഥകാര്യ- പൊതുജന പരാതി പരിഹാരങ്ങളും പെൻഷനും എന്നിവയുടെ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അഭിമാനപൂർവം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമാർന്ന നേതൃത്വത്തിൽ, ദേശീയ സുരക്ഷയും അതിജീവനശേഷിയും ഗണ്യമായി വർദ്ധിപ്പിച്ച തദ്ദേശീയ സാങ്കേതികവിദ്യകൾ ഇന്ത്യ വിജയകരമായി വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ന് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മിക്ക സാങ്കേതികവിദ്യകളും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. ആത്മനിർഭർ ഭാരതിനായുള്ള ആത്മവിശ്വാസം നമ്മിൽ വളർത്തിയത് പ്രധാനമന്ത്രി മോദിയാണ്” – ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ദേശീയ സാങ്കേതികവിദ്യ ദിനത്തിനു തുടക്കംകുറിച്ച കാര്യം ഓർമ്മിപ്പിച്ച്, അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി വിഭാവനം ചെയ്ത വിജയകരമായ…
Read Moreചത്ത പൂച്ചയെ പൊതുവഴിയില്‍ കളഞ്ഞു : ഇതാണ് “പൊതുജന സേവനം”
konnivartha.com: കോന്നി മഞ്ഞകടമ്പ് ആനകുത്തി റോഡില്‍ വാഴതോപ്പില്‍ ചത്ത പൂച്ചയെ കവറില്‍ പൊതിഞ്ഞു പൊതു വഴിയില്‍ കളഞ്ഞു . ചീഞ്ഞ് ആളിഞ്ഞു ദുര്‍ഗന്ധം പരത്തുന്നു .ഇത്ര നാളും ഓമനിച്ചു വളര്‍ത്തിയ പൂച്ച ചത്തപ്പോള്‍ കവറില്‍ പൊതിഞ്ഞു പൊതു വഴിയില്‍ ഉപേക്ഷിച്ച ആളാണ് യഥാര്‍ഥ ” പൊതുജന സേവകന് ” ഇത്തരം ആളുകള്‍ നാടിന് എന്ത് സന്ദേശം ആണ് നാടിന് എന്ത് ഗുണം ആണ് ചെയ്യുന്നത് എന്ന് കാണുക . ഇവര്‍ ഒക്കെ ആണ് ജന ദ്രോഹികള്‍ . ഇപ്പോഴും മാലിന്യം പൊതു വഴിയില്‍ ഉപേക്ഷിക്കുന്ന ആളുകള്‍ നമ്മള്‍ക്ക് ഇടയില്‍ ഉണ്ട് . രാത്രി യാമങ്ങളില്‍ കവറുകളില്‍ മാലിന്യം നിറച്ച് ആളൊഴിഞ്ഞ പൊതു വഴിയില്‍ കളഞ്ഞു കടന്നു കളയുന്ന ആളുകള്‍ ആണ് സാമൂഹ്യ ദ്രോഹികള്‍ .
Read Moreപെട്രോൾ പമ്പിൽനിന്നിറങ്ങിയ കാറിൽ വാൻ ഇടിച്ചു; 4 പേർക്ക് ദാരുണാന്ത്യം
konnivartha.com: കോഴിക്കോട് വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് നാലു മരണം. മാഹി പുന്നോൽ സ്വദേശി പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ സ്വദേശി രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ, അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിൽ സഞ്ചരിക്കുകയായിരുന്ന എട്ടു പേർക്കും പരുക്കുണ്ട്. ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം വൈകിട്ട് 3.15 ഓടെയാണ് അപകടമുണ്ടായത്.വടകര ഭാഗത്തേക്ക് വന്ന കർണാടക റജിസ്ട്രേഷൻ വാനും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പാടെ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.ഗുരുതരമായി പരുക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ പെട്രോൾ പമ്പിൽനിന്ന് ഇറങ്ങിവരുമ്പോൾ അമിതവേഗത്തിൽ വരികയായിരുന്ന വാൻ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വാൻപോയ അതേ ദിശയിലേക്കാണ് കാറും പെട്രോൾ പമ്പിൽനിന്ന്…
Read Moreഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം: കേരളത്തിലെ കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി. യിൽ മാറ്റം
konnivartha.com: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: [email protected] പഴയ മെയിൽ ഐ.ഡിക്ക് ([email protected]) പകരം ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ : എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി :കേരള ഹൗസിലെ കൺട്രോൾ റൂം നമ്പർ: 01123747079 ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര-സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചെയുമായി എഴുപത്തഞ്ചോളം വിദ്യാർത്ഥികളാണ് കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിന്റെ…
Read Moreവെടിനിര്‍ത്തല്‍ ധാരണ പാകിസ്താന് ലംഘിച്ചു :ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി
konnivartha.com: ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ മണിക്കൂറുകള്‍ക്കകം പാകിസ്താന് ലംഘിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു . വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിൽ ആണ് ഇക്കാര്യം പറഞ്ഞത് . നിയന്ത്രണ രേഖയിൽ (എൽഒസി) നിലവിൽ വെടിവയ്പ്പ് നടക്കുന്നില്ല എന്ന് പ്രതിരോധ വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെ ആണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനം വിളിച്ചത് . പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത് അപലപനീയമായ നീക്കമാണ്. ആക്രമണത്തിനെതിരേ സേന ഉചിതമായി നടപടി കൈക്കൊണ്ടിട്ടുണ്ട്.വെടിനിര്‍ത്തല്‍ ധാരണ പാകിസ്താന് ലംഘിച്ച സാഹചര്യത്തില്‍ ആക്രമണത്തെ ശക്തമായി നേരിടാൻ സേനയ്ക്ക് നിര്‍ദേശം നല്കി. ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർക്കിടയിൽ ഉണ്ടാക്കിയ ധാരണയുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ നടന്നതായി ആണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അറിയിച്ചത് . ഈ ലംഘനങ്ങൾക്ക് സായുധ സേന ഉചിതമായ മറുപടി നൽകുന്നുണ്ട്.ലംഘനങ്ങളെ…
Read MoreThere is no firing currently along the Line of Control (LoC): Defence Sources
konnivartha.com: Operation Sindoor | LIVE Updates:There is no firing currently along the Line of Control (LoC): Defence Sources According to army sources, there was no blast in Srinagar and no firing at the border konnivartha.com: നിയന്ത്രണ രേഖയിൽ (എൽഒസി) നിലവിൽ വെടിവയ്പ്പ് നടക്കുന്നില്ല: പ്രതിരോധ വൃത്തങ്ങൾ. വെടി നിര്‍ത്തല്‍ ലംഘിച്ചു പാകിസ്താന് ഭാഗത്ത് നിന്നും വെടിവെയ്പ്പ് ഉണ്ടായി എന്ന നിലയില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചാരണം നടന്നു . നിലവില്‍ വെടി നിര്‍ത്തല്‍ ലംഘനം ഒന്നും ഇല്ല . ശ്രീനഗറിൽ സ്ഫോടനമോ അതിർത്തിയിൽ വെടിവെപ്പോ ഉണ്ടായിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു
Read More