konnivartha.com: കോന്നി മാരൂർപ്പാലത്തിനു സമീപം മഠത്തില്‍ കാവ് ക്ഷേത്രത്തിന് മുൻവശത്ത് നടപ്പാതയിൽ തകർന്നു വീണ സ്ലാബ് ഉടൻ പുനസ്ഥാപിക്കണം എന്നുള്ള കോന്നി വാര്‍ത്തയെ തുടര്‍ന്ന് അധികാരികള്‍ സത്വര നടപടികള്‍ സ്വീകരിച്ചു .നടപ്പാതയിലെ തകര്‍ന്ന സ്ലാബ് പുന:സ്ഥാപിച്ചു കൊണ്ട് അധികാരികള്‍ മാതൃകാ പ്രവര്‍ത്തനം നടത്തി . ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നന്ദി . കോളേജ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽ നട യാത്രകാർക്ക് അപകട ഭീഷണിയാണ് ഈ തകര്‍ന്ന സ്ലാബ് എന്ന് കോന്നി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികള്‍ ബന്ധപ്പെട്ട വകുപ്പില്‍ വിഷയം അവതരിപ്പിച്ചു . റോഡ് നിര്‍മ്മാണ ചുമതല ഉള്ള കമ്പനി തന്നെ നടപടി സ്വീകരിച്ചു . സ്ലാബ് പുന:സ്ഥാപിച്ചു എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അറിയിച്ചു . കൊല്ലന്‍പടിയില്‍ കഴിഞ്ഞിടെ ഒരാള്‍ ഓടയില്‍…
Read Moreവിഭാഗം: News Diary
പഹൽഗാമിലെ ഭീകരാക്രമണം : ഉടന്‍ തിരിച്ചടി : രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്
ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്ക്, അവർ ഇന്ത്യൻ മണ്ണിൽ നടത്തിയ നീച പ്രവൃത്തികൾക്ക് ഉടൻ തന്നെ ഉചിതമായ മറുപടി ലഭിക്കുമെന്ന് രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ജനങ്ങൾക്ക് ഉറപ്പ് നൽകി. 2025 ഏപ്രിൽ 23 ന് ന്യൂഡൽഹിയിൽ ഇന്ത്യൻ വ്യോമസേന മാർഷൽ (ഐഎഎഫ്) അർജൻ സിങ്ങ് അനുസ്മരണ പ്രഭാഷണം നടത്തവേ, ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയം രക്ഷാ മന്ത്രി ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അനിവാര്യവും ഉചിതവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യ ഒരു പുരാതന നാഗരികതയാണ്. ഇത്രയും ബൃഹത്തായ ഒരു രാജ്യത്തെ ഒരിക്കലും ഇത്തരം ഭീകര പ്രവർത്തനങ്ങൾക്ക് ഭയപ്പെടുത്താൻ കഴിയില്ല. ഭീരുത്വപരമായ ഈ പ്രവൃത്തിക്കെതിരെ ഓരോ ഇന്ത്യക്കാരനും ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ആക്രമണം നടത്തിയവർക്ക് മാത്രമല്ല, ഇന്ത്യൻ മണ്ണിൽ ഇത്തരം…
Read Moreപാക് പൗരൻമാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സമയം: ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിയുമായി ഇന്ത്യ.പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു.ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി.എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. ഇനി പാക്ക് പൗരന്മാർക്ക് വീസ നൽകില്ല എന്നും തീരുമാനിച്ചു. സാർക് വീസ എക്സ്റ്റൻഷൻ സ്കീം പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാൻകാരുടെയും വീസ റദ്ദാക്കിയിട്ടുണ്ട്.പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻമാർക്ക് രാജ്യം വിടാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്.ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്.പാക്കിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. പാക്ക് പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കാൻ തീരുമാനിച്ചു.ഇതോടെ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകിയിരിക്കുന്നത്.
Read Moreകോന്നി മാരൂർപ്പാലം : നടപ്പാതയിലെ തകര്‍ന്ന സ്ലാബ് പുന:സ്ഥാപിക്കണം:ശ്രീചിത്തിര ക്ലബ്
konnivartha.com: കോന്നി മാരൂർപ്പാലത്തിനു സമീപം മഠത്തില്‍ കാവ് ക്ഷേത്രത്തിന് മുൻവശത്ത് നടപ്പാതയിൽ തകർന്നു വീണ സ്ലാബ് ഉടൻ പുനസ്ഥാപിക്കണം. കോളേജ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽ നട യാത്രകാർക്ക് അപകട ഭീഷണിയാണ്. കൊല്ലന്‍പടിയില്‍ കഴിഞ്ഞിടെ ഒരാള്‍ ഓടയില്‍ വീണു പരിക്ക് പറ്റി ഇപ്പോള്‍ ചികിത്സയിലാണ് . നൂറുകണക്കിന് കോളേജ് കുട്ടികള്‍ ആണ് ഈ നടപ്പാത ഉപയോഗിക്കുന്നത് . ഈ കുഴിയില്‍ വീണാല്‍ അപകട വ്യാപ്തി കൂടും . എത്രയും വേഗം സ്ലാബ് പുന:സ്ഥാപിക്കണം എന്ന് ശ്രീചിത്തിര ക്ലബ് ആവശ്യപ്പെട്ടു . യോഗം പ്രസിഡൻ്റ് രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. റിയാസ് അധ്യക്ഷത വഹിച്ചു .റജി ജോർജ്ജ്,രതീഷ് മാരൂർ പാലം, മനോജ്,രാഹുൽ ആർ, ശ്രീജിത്ത്, ജയേഷ് , പ്രജിത ബിമൽ എന്നിവര്‍ സംസാരിച്ചു
Read Moreസിവിൽ സർവീസ് റാങ്ക് ജേതാവിനെ എം എല്‍ എ അഭിനന്ദിച്ചു
konnivartha.com: സിവിൽ സർവീസ് റാങ്ക് ജേതാവ് കോന്നി സ്വദേശിനി എസ്. സ്വാതിയെ വീട്ടിലെത്തി അഭിനന്ദിച്ച് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ. സിവിൽ സർവീസ് പരീക്ഷയിൽ പരീക്ഷയിൽ 377-)0 റാങ്ക് ആണ് എസ്. സ്വാതി നേടിയത്. കോന്നി ചേരിമുക്ക് തറയിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ പി ആർ ശശിയുടെയും സിന്ധുവിന്റെയും മകളാണ്. സഹോദരൻ അനന്തകൃഷ്ണൻ. വീട്ടിലെത്തി ആശംസകൾ അറിയിച്ച എംഎൽഎ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ, സിപിഐഎം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. മൂന്നാം ഊഴത്തിൽ ആഗ്രഹസാഫല്യത്തിന്റെ സന്തോഷത്തിലാണ് സിവിൽ സർവീസ് റാങ്ക് ജേതാവ് എസ് സ്വാതിയും കുടുംബവും.ഐഎഎസ് എന്ന സ്വപ്‌നസാക്ഷാൽക്കരത്തിനു വേണ്ടിയാണ് ജന്മനാടായ തണ്ണിത്തോട് മേടപ്പാറ ഉപേക്ഷിച്ച് പഠനസൗകര്യത്തിന് സ്വാതിയും കുടുംബവും കോന്നിയിൽ വീടുവച്ച് താമസമാക്കിയത്. എട്ടാംക്ലാസ് വരെ തണ്ണിത്തോട് സ്‌കൂളിൽ പഠിച്ച സ്വാതി പിന്നീട്…
Read Moreമുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം ഇന്ന് (ഏപ്രില്‍ 24)
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം:മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം ഇന്ന് (ഏപ്രില്‍ 24) രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ ജില്ലാതല അവലോകന യോഗം ഇന്ന് (ഏപ്രില്‍ 24 വ്യാഴം) നടക്കും. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവസാനവട്ട ഒരുക്കം വിലയിരുത്തി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് മേഖലാ ഡയറക്ടര്‍ കെ പ്രമോദ് കുമാര്‍, എഡിഎം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാര്‍ സേവനങ്ങളുടെ…
Read Moreകല്ലേലിക്കാവിൽ പത്താമുദയ ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും നടന്നു
പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോല്‍സവത്തോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാല പത്തനംതിട്ട ജില്ലാ കലക്ടർ എസ് .പ്രേംകൃഷ്ണന്‍ ഐ എ എസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം അഞ്ജലി നായർ, ജീവകാരുണ്യ പ്രവർത്തക മഞ്ജു വിനോദ്, ഗായിക അഞ്ജന കടമ്പനാട് എന്നിവർ സംസാരിച്ചു. മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ താംബൂല സമര്‍പ്പണം ,മലക്കൊടിയ്ക്ക് മുന്നിൽ പറയിടീല്‍ , പത്താമുദയ വലിയ കരിക്ക് പടേനി, ഉപ സ്വരൂപപൂജകൾ, വാനരഊട്ട്,മീനൂട്ട്, മലക്കൊടി പൂജ, മല വില്ല് പൂജ, കല്ലേലി അമ്മൂമ്മ പൂജ കല്ലേലി അപ്പൂപ്പൻ പൂജ, മഹാ പുഷ്പാഭിഷേകം എന്നിവ നടന്നു. സമൂഹ സദ്യയും, 999 മലയുടെ സ്വർണ്ണ മലക്കൊടിയുടെ എഴുന്നള്ളത്തോടെ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം സ്വീകരിക്കൽ ചടങ്ങും ആനയൂട്ടും നടന്നു. ആയിരക്കണക്കിന് ഭക്തർ കല്ലേലി വനത്തിൽ പൊങ്കാല…
Read Moreമല ഉണർത്തി കല്ലേലി കാവിൽ ഇന്ന് (23/04/2025)പത്താമുദയ മഹോത്സവം
കോന്നി :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോല്‍സവ ദിനമായ ഇന്ന് (ഏപ്രില്‍ 23 ബുധന്‍ )രാവിലെ 4 മണിക്ക് മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ താംബൂല സമര്‍പ്പണം ,മലക്കൊടിയ്ക്ക് മുന്നിൽ പറയിടീല്‍ , രാവിലെ 7 മണിക്ക് പത്താമുദയ വലിയ കരിക്ക് പടേനി, 8.30 ന് ഉപ സ്വരൂപപൂജകൾ, വാനരഊട്ട്, മീനൂട്ട്, മലക്കൊടി പൂജ, മലവില്ല് പൂജ, കല്ലേലി അമ്മൂമ്മ പൂജ കല്ലേലി അപ്പൂപ്പൻ പൂജ, മഹാ പുഷ്പാഭിഷേകം. രാവിലെ 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഭദ്ര ദീപം തെളിയിച്ച് സമർപ്പിക്കും.പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ, ചലച്ചിത്ര മേഖലയിൽ നിന്നും അഞ്ജലി നായർ, മഞ്ജു വിനോദ്, ഗായിക അഞ്ജന കടമ്പനാട് എന്നിവർ ആശംസകൾ അർപ്പിക്കും. 10 മണി…
Read Moreപഹല്‍ഗാമില്‍ ഭീകരാക്രമണം:26 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടൂ. വെടിവെപ്പില്‍ ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരില്‍ എത്തി. 2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കശ്മീരില്‍ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിട്ടുണ്ട്.പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയുമെന്ന് സൂചന. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ (65) കൊല്ലപ്പെട്ടുവെന്നാണ് വിവരം. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍.ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നില്‍ വച്ചായിരുന്നു രാമചന്ദ്രന്‍ മരിച്ചത്.ഇടപ്പള്ളി മങ്ങാട്ട് റോഡിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്നലെയാണ് ഇവര്‍ ഹൈദരാബാദില്‍ നിന്ന് കശ്മീരിലേക്ക് പോയത്. 15ഓളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.കൊച്ചിയിലെ നേവി ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഭീകരാക്രമണത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥന്‍…
Read Moreഅരുംകൊല;വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തിയത് ക്രൂരമായി
കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മുഖം വികൃതമാക്കിയും, നഗ്നരാക്കിയും ആണ് കൃത്യം നടത്തിയിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഒരു അമ്മിക്കല്ലും കൊടാലിയും കണ്ടെത്തിയിട്ടുണ്ട്.വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഒരു മുറിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. പ്രാഥമിക പരിശോധനയില്‍ മോഷണ സാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ നടക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൊലപാതകം വൈരാഗ്യത്തെ തുടർന്നുണ്ടായതാണെന്നാണ് സൂചന. മുന്‍പ് വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഇതരസംസ്ഥാനക്കാരനായ ജോലിക്കാരനെതിരെ പണവും ഫോണും മോഷ്ടിച്ചതിന് കേസ് കൊടുത്തിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെയാണ് പൊലീസ് സംശയിക്കുന്നത്.
Read More