എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ( മേയ് 17, ശനി) രാവിലെ 10.00 മുതല്‍ 12.00 വരെ ആരോഗ്യവകുപ്പിന്റെ സെമിനാര്‍- മാതൃശിശു സംരക്ഷണം നൂതന പ്രവണതകള്‍. ഉച്ചയ്ക്ക് 1.30 മുതല്‍ 3.00 വരെ : ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍. വൈകിട്ട് 06.30 : മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ (ജില്ലയില്‍ ആദ്യമായി) സിനിമ( മേയ് 17, ശനി) രാവിലെ 10.00 ചെമ്മീന്‍, ഉച്ചയ്ക്ക് 12.00 : ഡോക്യുമെന്ററി 12.30 : സ്വപ്നാടനം 2.00 : 1921 വൈകിട്ട് 4.30 : ആലീസിന്റെ അന്വേഷണം 06.00 : അനുഭവങ്ങള്‍ പാളിച്ചകള്‍ രാത്രി 8.30 : ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം: ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വനിതാ ശിശു…
Read Moreവിഭാഗം: News Diary
അതിദാരിദ്ര്യ നിര്‍മാര്‍ജനം: ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിന്റെ തുടര്‍ നടപടി കലക്ടറേറ്റ് ചേമ്പറില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. അതിദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യമിട്ട് പദ്ധതി പുരോഗമിക്കുന്നു. ജില്ലയില്‍ 66 ശതമാനം കുടുംബത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. ഒക്ടോബറിനുള്ളില്‍ 100 ശതമാനം പൂര്‍ത്തിയാക്കും. ലൈഫ് മിഷന്, തദ്ദേശ റോഡ് പുനരുദ്ധാരണം, അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ മുക്ത കേരളം, ഹരിതകേരളം മിഷന് വിഷയങ്ങളാണ് പരിശോധിച്ചത്. ജില്ലയുടെ സമഗ്ര വികസനത്തിന് വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ക്യത്യമായ അവലോകനം വേണം. ജില്ലയില്‍ ലൈഫ് മിഷന് പദ്ധതി പ്രകാരം അര്‍ഹരായ 74.25 ശതമാനം പേരുടെ വീട് നിര്‍മാണം പൂര്‍ത്തിയായി. കൃത്യമായ രേഖകളില്ലാത്ത ഉപഭോക്തക്കള്‍ക്ക് തടസം കൂടാതെ വിതരണം ചെയ്യും. കരാറില്‍…
Read Moreകുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ്
നിര്‍മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാന് ഇന്ന് (മേയ് 17) നിര്‍വഹിക്കും കുമ്പഴയിലെ അത്യാധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനം (മേയ് 17) രാവിലെ 10ന് മത്സ്യബന്ധനം, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കുമ്പഴയിലെ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി ധനസഹായത്തോടെ 2.27 കോടി രൂപ ചെലവഴിച്ചാണ് മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ജില്ലയിലെ പ്രധാന മൊത്ത വിതരണ മത്സ്യ വിപണന കേന്ദ്രമായ കുമ്പഴ മാര്‍ക്കറ്റ് ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുമ്പഴ നിവാസികളുടെ ചിരകാല അഭിലാഷമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുള്ള പശ്ചാത്തലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കിഫ്ബി ധനസഹായത്തോടെയാണ് മത്സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് മുഖേനയാണ് മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. 369.05 ചതുരശ്ര…
Read Moreമേയ് 18 ന് ഗൃഹസത്സഗം നടക്കും
കോന്നി വള്ളിക്കോട് രാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തിൽ മേയ് 18 ന് ഗൃഹസത്സഗം നടക്കും konnivartha.com: കോന്നി വള്ളിക്കോട് രാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തിൽ മേയ് 18 ന് ഗൃഹസത്സഗം നടക്കും എന്ന് മഠം അദ്ധ്യക്ഷൻ ആപ്തലോകാനന്ദ സ്വാമി അറിയിച്ചു . വി കോട്ടയം അന്തി ചന്തക്ക് സമീപം കൊച്ചുപുത്തേടത്ത് പ്രഭാകരൻ നായരുടെ വസതിയിലാണ് ച്ചക്ക് ശേഷം 3 മണിമുതൽ 5.30 വരെ ഗൃഹസത്സഗം നടക്കുന്നത്.ധ്യാനം, ഭജന, ഭക്തി പ്രഭാഷണം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും. രാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികള്‍ ആണ് നടന്നു വരുന്നത് .
Read Moreനരഭോജിക്കടുവയെ പിടികൂടുന്നതിനായുള്ള ദൗത്യം ആരംഭിച്ചു
konnivartha.com: മലപ്പുറം കാളികാവ് അടയ്ക്കാകുണ്ടില്‍ ഇറങ്ങിയ നരഭോജിക്കടുവയെ പിടികൂടുന്നതിനായുള്ള ദൗത്യം ആരംഭിച്ചു. നിരീക്ഷണ ക്യാമറകള്‍ ഉടന്‍ സ്ഥാപിച്ചു. കാട്ടില്‍ തിരച്ചില്‍ നടത്താന്‍ കുങ്കിയാനകളെയും എത്തിച്ചു. ‘കുഞ്ചു’ എന്ന ആനയെയാണ് ഇന്നലെ ദൗത്യത്തിനിറക്കിയത് . ഇന്ന് ‘പ്രമുഖ’ എന്ന ആനയെയും എത്തിക്കും. രണ്ട് ആനകളും കടുവകളെ പിടിക്കുന്ന ദൗത്യത്തില്‍ പ്രത്യേക പരിശീലനം നേടിയവയാണ്.വനംവകുപ്പ് ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം.കടുവയെ പിടികൂടുന്നതിനായി മൂന്ന് കൂടുകള്‍ സ്ഥാപിച്ചു . ഡ്രോണ്‍ സംഘം രാവിലെയെത്തും.പ്രദേശത്തുനിന്ന് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ടാപ്പിംഗിനായി പോയതായിരുന്നു ഗഫൂർ, കൂടെ മറ്റു സഹപ്രവർത്തകരും ഉണ്ടായിരുന്നു. ഗഫൂറിനെ…
Read Moreനിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
konnivartha.com: ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നലേകി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും മികവോടെ ക്ഷേമപ്രവര്‍ത്തനം നടത്തുന്നതിനുള്ള ഇടപെടലുകളും നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി. ജില്ലയില്‍ ലൈഫ് മിഷന് പദ്ധതി പ്രകാരം അര്‍ഹരായ 74.25 ശതമാനം പേരുടെ (13,271 പേര്) വീട് നിര്‍മാണം പൂര്‍ത്തിയായി. അടുത്ത മൂന്നു മാസത്തിനുള്ളില്‍ 76.34 (13,646) ശതമാനമാക്കി ഉയര്‍ത്തും. തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയില്‍ ആകെയുള്ള 141 റോഡുകളില്‍ 28 എണ്ണത്തിന് കരാര്‍ നല്കി. ആറ് എണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ എല്ലാ റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ നിര്‍മാര്‍ജനമാക്കുക എന്ന ലക്ഷ്യവുമായി ജില്ലയില്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 16/05/2025 )
ഇന്ന് (മേയ് 16) കൊടിയേറ്റം:എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേള മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും ശീതികരിച്ച 186 സ്റ്റാളുകള്‍, 71000 ചതുരശ്രയടി വിസ്തീര്‍ണം,കലാ-സാംസ്കാരിക പരിപാടി, മെഗാ ഭക്ഷ്യമേള, കാര്‍ഷിക മേള പത്തനംതിട്ടയുടെ ദിനരാത്രങ്ങള്‍ക്ക് ഇനി ഉല്‍സവ ലഹരി. കാത്തിരിപ്പിന് ഇന്ന് വിരാമം. പിണറായി വിജയന് സര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസന നേര്‍ക്കാഴ്ചയുമായി എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേളയ്ക്ക് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ ഇന്ന് (മേയ് 16 വെള്ളി) തുടക്കം. വൈകിട്ട് 5ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. വികസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പിണറായി വിജയന് സര്‍ക്കാരിന്റെ അസൂയാവഹമായ നേട്ടം മേയ് 22 വരെ നീളുന്ന മേളയിലുണ്ടാകും. രാവിലെ 10 മുതല്‍ രാത്രി 9…
Read Moreസി പി ഐ (എം) കോന്നി ഡിഎഫ് ഒ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും
konnivartha.com: മലയോര മേഖലയിൽ രൂക്ഷമായവന്യ മൃഗശല്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാത്ത വനപാലകർക്കെതിരെ സി പി ഐ എം കോന്നി, കൊടുമൺ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച കോന്നി ഡിഎഫ് ഒ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും. രാവിലെ 10ന് കോന്നി ചന്ത മൈതാനിയിൽ നിന്നുമാണ് ബഹുജന മാർച്ച് ആരംഭിക്കുന്നത്. മലയോരമേഖലയിലെ ജനങ്ങൾക്ക് കൃഷി ചെയ്യാനും ജീവിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്. കൃഷിയിടങ്ങളിൽ ആനയും, കാട്ടുപോത്തും, പന്നിയും, കുരങ്ങ്, മൈൽ തുടങ്ങിയ വന്യജീവികൾ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. കൊക്കത്തോട്ടിലടക്കം ആനയുടെയും, കടുവയുടെയും ആക്രമണത്തിൽ മനുഷ്യജീവനടക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹനത്തിൽ പോകുന്ന യാത്രക്കാർ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കുകളോടെ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.മലയോര മേഖലയിലെ കർഷകരുടെ വരുമാനമാർഗമായ കൃഷികൾ വ്യാപകമായി വന്യമൃഗങ്ങൾ നശിപ്പിക്കുമ്പോഴും അർഹമായ നഷ്ട പരിഹാരം നൽകാൻ വനപാലകർ നടപടികൾ സ്വീകരിക്കുന്നില്ല. മനുഷ്യജീവനുപോലും ഭീഷണിയായി തുടരുന്ന വന്യമൃഗശല്യം ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികൾ…
Read Moreസർക്കാർ ഉദ്യോഗസ്ഥർ യജമാനന്മാർ അല്ല: ഡോ.പ്രകാശ് പി തോമസ്
konnivartha.com/തിരുവല്ല : സർക്കാർ ഉദ്യോഗസ്ഥർ യജമാനൻമാർ അല്ല എന്നും അവർ ജനങ്ങളുടെ സേവകരാണെന്നുമുള്ള സത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ തയ്യാറാകണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മറവിൽ നിരപരാധികളെ ജയിലിൽ അടയ്ക്കുവാൻ ശ്രമിക്കുന്ന വനപാലകർ മുൻപ് അവരുടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മത്തായിമാരെ സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസം കോന്നിയിൽ സ്വകാര്യ ഭൂമിയിൽ അതിക്രമിച്ചു കയറിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതുമായി ബന്ധപ്പെട്ട് ഭൂ ഉടമയ്ക്കും തൊഴിലാളികൾക്കും എതിരായി വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിവരുന്ന പരാക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഭൂമി പാട്ടത്തിന് എടുത്തയാൾ കൃഷി സ്ഥലം ഒരുക്കുവാൻ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ വരെ അകാരണമായി കസ്റ്റഡിയിൽ എടുക്കുന്ന അവസ്ഥയാണുള്ളത്. കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കുവാൻ ആണ് കർഷകർക്കും തൊഴിലാളികൾക്കും എതിരെ…
Read Moreകാലാവസ്ഥ അറിയിപ്പുകള് ( 15/05/2025 )
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.…
Read More