മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു

konnivartha.com: പത്തനംതിട്ട പന്തളം തുമ്പമൺ മണ്ഡലം 12-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി കുടുംബസംഗമം നടന്നു . വാർഡ് പ്രസിഡൻ്റ് ജെയിംസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് രഞ്ജു. എം. ജെ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് അഡ്വ. രാജേഷ്‌കുമാർ റ്റി. എ സ്വാഗതം പറഞ്ഞു . രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ യോഗം ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സഖറിയ വർഗ്ഗീസ് മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. അഡ്വ. മുഹമ്മദ് ഷഫീക്, ഉമ്മൻ ചക്കാലയിൽ,വര്‍ഗീസ്‌ മുട്ടം എന്നിവർ ആശംസകള്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ ഗ്രാമപഞ്ചായത്ത് വികസന നിർവ്വഹണത്തെപ്പറ്റി ചർച്ച ചെയ്തു. ഡി.സി.സി അംഗം തോമസ് റ്റി വർഗീസ് ചർച്ചയ്ക്ക് മറുപടി പറഞ്ഞു.…

Read More

ശൈത്യകാല മഴ :കേരളത്തില്‍ 66% മഴ കുറവ്:പത്തനംതിട്ടയിൽ മഴ കുറഞ്ഞു

ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സീസണിൽ ലഭിക്കേണ്ട 21.1 എം എം മഴയിൽ ഇത്തവണ ലഭിച്ചത് 7.2 എം എം മാത്രം. കഴിഞ്ഞവർഷം 29.7 എം എം മഴ ലഭിച്ചിരുന്നു. 2023( 37.4എം എം ) 2022( 57.1 എം എം) കൂടുതൽ മഴ ലഭിച്ചിരുന്നു. കഴിഞ്ഞവർഷം കൂടുതൽ മഴ ലഭിച്ച പത്തനംതിട്ടയിൽ രേഖപ്പെടുത്തിയത് 30 എം എം മാത്രം .ഏറെ വന മേഖലയും ജലം യഥേഷ്ടം ഉള്ള പമ്പ ,അച്ചന്‍കോവില്‍ , മണിമലയാര്‍ ,കല്ലാര്‍ എന്നിവ ഇപ്പോള്‍ വേനല്‍ തുടക്കത്തില്‍ തന്നെ വറ്റുന്നു . കാരണം കണ്ടെത്താന്‍ ഇന്നേ വരെ പഠനം നടന്നില്ല . ഈ നദികളിലെ വെള്ളം ദിനവും വറ്റുന്നു . ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ട് വിവിധ മാധ്യമങ്ങളും പരിസ്ഥിതി സംഘടനകളും നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൌരവമായി കണ്ടിട്ടില്ല .…

Read More

എല്ലാ സബ് രജിസ്ട്രാർ ഓഫീസികളിലും ജനകീയ സമിതികൾ രൂപീകരിക്കാൻ ഉത്തരവ്

  konnivartha.com: രജിസ്‌ടേഷൻ വകുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സബ്ബ് രജിസ്ട്രാറാഫീസിലും ജനകീയ സമിതികൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നല്കിക്കൊണ്ട് സർക്കാർ ഉത്തരവായി. സർക്കാർ ആഫീസുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന കമ്മറ്റിയുടെ ചെയർമാൻ ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാർ ആഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ എം.എൽ.എ യും കൺവീനർ സബ്ബ് രജിസ്ട്രാറുമായിരിക്കും. അതാത് പ്രദേശത്തെ തദ്ദേശ ഭരണ സ്ഥാപനമേധാവികൾ, വാർഡ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആധാരമെഴുത്തുകാരുടെ പ്രതിനിധി, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വനിത, പട്ടികജാതി പട്ടികവർഗ്ഗ പ്രതിനിധി എന്നിവർ അംഗങ്ങളായ സമിതി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച യോഗം ചേരാനും നിർദേശമുണ്ട്. മാർച്ച് 31 നകം സമിതി രൂപീകരിക്കാനാണ് നിർദ്ദേശം.

Read More

വന്യജീവി ആക്രമണ സാധ്യത : ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ

  വന്യജീവി ആക്രമണ സാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് സവിശേഷമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളുണ്ട്. 75 നിയമസഭ മണ്ഡലങ്ങളിലായാണ് ഈ പഞ്ചായത്തുകൾ സ്ഥിതിചെയ്യുന്നത്. വന്യജീവി സംരക്ഷണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി വന്യജീവി സംഘർഷം കൂടുതലുളള പഞ്ചായത്തുകളിൽ / മുനിസിപ്പാലിറ്റികളിൽ സന്നദ്ധ പ്രവർത്തകരുടെ പ്രൈമറി റെസ്പോൺസ് ടീം രൂപീകരിക്കും. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാനതല സമിതി യോഗം ചേർന്ന് ജില്ല, പ്രാദേശികതല സമിതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കണം. സംസ്ഥാനതല സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. ജില്ലാതല സമിതിയിൽ അതത് മേഖലയിലുള്ള എം.പി, എം.എൽ.എമാരെ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.വനം…

Read More

നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് :സമ്മേളനവും സെമിനാറും നടത്തി

konnivartha.com : നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് സ്റ്റേറ്റ് കമ്മറ്റി പ്രവർത്തക സമ്മേളനവും ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് അറിയുവാൻ ഉള്ള സെമിനാർ “അറിയാം അറിയിക്കാം” കോന്നി അക്ഷൻ ഓഫ് ലവ് ചർച്ചിൽ നടന്നു. എൻ‌.സി‌.എം‌.ജെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഡോ പ്രകാശ് പി തോമസ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു.സഭകളുടെ ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമെന്നും സഭകൾ തമ്മിലുള്ള ഐക്യ കൂട്ടായ്മയാണ് എൻ‌.സി‌ എം‌.ജെ യുടെ പ്രവർത്തന ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡൻ്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എൻ‌.സി‌.എം‌.ജെ കോന്നി, റാന്നി നിയോജക മണ്ഡലം കമ്മറ്റികൾ രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. എൻ‌.സി‌.എം‌.ജെ സംസ്ഥാന വൈസ് പ്രസിഡൻ്റ് റവ തോമസ് എം പുളിവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂനപക്ഷ സെമിനാറിന് ഫാദർ ബെന്യാമിന് ശങ്കരത്തിൽ നേതൃത്വം നൽകി .മാത്യൂസൺ പി തോമസ്, റവ ഷാജി കെ ജോർജ്, റവ…

Read More

ഡോ.എം .എസ്. സുനിലിന്റെ 345 – മത് സ്നേഹഭവനം വിധവയായ സ്മിതയ്ക്കും കുടുംബത്തിനും

    konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ നിരാലംബ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 345 – മത് സ്നേഹഭവനം ഉഷാ വർഗീസിന്റെ സഹായത്താൽ മല്ലപ്പള്ളി മുരണി ശ്രീനിലയത്തിൽ വിധവയായ സ്മിതയ്ക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി.   വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഉഷ വർഗീസ് നിർവഹിച്ചു. ഏതാനും വർഷങ്ങൾക്കു മുമ്പ് സ്മിതയുടെ ഭർത്താവ് സുരേഷ് രോഗം മൂലം ഗുരുതരാവസ്ഥയിലാകുകയും ഭീമമായ തുക ചികിത്സയ്ക്കായി ചിലവഴിക്കേണ്ടിയും വന്നു. എന്നാൽ ആശുപത്രിയിൽ വച്ച് കഴിഞ്ഞവർഷം സുരേഷ് മരണപ്പെടുകയും കടം വീട്ടുവാൻ വേണ്ടി ഉള്ള കിടപ്പാടം വിൽക്കേണ്ടിയും വന്ന സ്മിത വിദ്യാർത്ഥികളായ രണ്ടു കുഞ്ഞുങ്ങളോടും ഭർത്താവിന്റെ വൃദ്ധ മാതാവിനോട് ഒപ്പം മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ കഴിയുകയായിരുന്നു.   ഇവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി…

Read More

വീണ്ടും അജ്ഞാതരോഗം പടരുന്നു:ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു

  Democratic Republic of the Congo deepens investigation on cluster of illness and community deaths in Equateur province ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) അജ്ഞാതരോഗം വ്യാപിക്കുന്നു എന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു . ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 53 ആളുകളാണ് അജ്ഞാതരോഗം ബാധിച്ച് മരണപ്പെട്ടിരിക്കുന്നതെന്ന് അധികൃതരെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ പറയുന്നു. രോഗത്തിന്‍റെ വേഗത്തിലുള്ള വ്യാപനവും ലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്കുള്ളിൽ തന്നെയുള്ള രോഗിയുടെ മരണവും ലോകാരോഗ്യ സംഘടനയിൽ ആശങ്ക ഉയര്‍ത്തി . രക്തക്കുഴലുകളുടെ ഭിത്തികളെ തകരാറിലാക്കുന്ന പകർച്ചവ്യാധികളാണ് പടരുന്നത്‌ എന്ന് അറിയുന്നു . ഏറ്റവും പുതിയ വൈറൽ പകർച്ചവ്യാധിയാണിത് എന്ന് കരുതുന്നു . ഇതേ വൈറസിന്റെ ലക്ഷണങ്ങൾ തന്നെയാണ് കോംഗോയിലെ അജ്ഞാതരോഗത്തിനുമുള്ളതായി കണ്ടെത്തിയിട്ടുള്ളത്.യെല്ലോ, ഡെങ്കി,എംബോള, മാർബർഗ്, ഫീവർ തുടങ്ങിയ അസുഖങ്ങൾക്കും ഇതേ രോഗലക്ഷണങ്ങളാണുള്ളത്.കോംഗോയിലെ ഇക്വറ്റൂർ പ്രവിശ്യയിലെ ബൊലോക്കോ…

Read More

ബിഎംഡബ്ല്യു കാർ വാടകയ്ക്ക് എടുത്തു  സ്കൂള്‍ വളപ്പില്‍ അഭ്യാസം പ്രകടനം

  konnivartha.com: സ്കൂൾ മുറ്റത്തേക്ക് പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാർ സ്കൂള്‍ മുറ്റത്ത്‌ വട്ടം കറക്കി അഭ്യാസ പ്രകടനം . സ്കൂള്‍ ജീവനക്കാർ സ്കൂളിന്റെ ഗേറ്റ് പൂട്ടിയ ശേഷം പൊലീസിൽ വിവരമറിയിച്ചു.പൊലീസ്, കാറും കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും സ്കൂളിൽ അനുവാദമില്ലാതെ അതിക്രമിച്ചു കടന്ന് അഭ്യാസപ്രകടനം നടത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു .പത്തനംതിട്ട സ്വദേശിയായ ജോസ് അജി (19) ആണ് കാർ ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശി ജുവൽ തോമസും (19). കോന്നി ആർവിഎച്ച്എസ്എസിൽ ഇന്നലെ ആണ് സംഭവം.10–ാം ക്ലാസിന്റെ യാത്രയയപ്പ് കൊഴുപ്പിക്കാൻ ചില വിദ്യാർഥികൾ വാടകയ്ക്കെടുത്തതാണ് കാർ.യാത്രയയപ്പിൽ ഫോട്ടോഷൂട്ടിനും അഭ്യാസപ്രകടനം നടത്താനുമാണ് വിദ്യാർഥികൾ കാർ വാടകയ്ക്കെടുത്തത്. 2000 രൂപ നൽകി ബിഎംഡബ്ല്യു കാർ കൊണ്ടു വന്നതാണെന്ന് അറിയുന്നത്.  

Read More

എസ്എസ്എല്‍സി പരീക്ഷ:പത്തനംതിട്ട ജില്ലയില്‍ 9925 വിദ്യാര്‍ഥികള്‍

    konnivartha.com:പത്തനംതിട്ട ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 9925 വിദ്യാര്‍ഥികള്‍. ഇതില്‍ 5110 ആണ്‍കുട്ടികളും 4815 പെണ്‍കുട്ടികളുമാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതുന്ന 1516 പേരില്‍ 811 ആണ്‍കുട്ടികളും 705 പെണ്‍കുട്ടികളുമുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 8080 വിദ്യാര്‍ഥികളില്‍ 4136 ആണ്‍കുട്ടികളും 3944 പെണ്‍കുട്ടികളുമുണ്ട്. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള 354 കുട്ടികളില്‍ 170 ആണ്‍കുട്ടികളും 184 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. പട്ടികജാതി വിഭാഗത്തില്‍ 946 ആണ്‍കുട്ടികളും 947 പെണ്‍കുട്ടികളുമായി 1893 വിദ്യാര്‍ഥികളും പട്ടികവര്‍ഗ വിഭാഗത്തില്‍ 66 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമായി 102 പേരും പ്രത്യേക പരിഗണന ആവശ്യമുള്ള 327 ആണ്‍കുട്ടികളും 141 പെണ്‍കുട്ടികളുമായി 468 പേരും പരീക്ഷ എഴുതും. പത്തനംതിട്ട വിദ്യാഭ്യസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മൈലപ്ര എസ്എച്ച്എച്ച്എസ്- 262 കുട്ടികള്‍. തിരുവല്ല വിദ്യാഭ്യസ ജില്ലയില്‍ തിരുവല്ല എംജിഎംഎച്ച്എസ്എസ് –…

Read More

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് ( 27/02/2025 )

  അടുത്ത മൂന്നു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 28/02/2025, 01/03/2025 & 02/03/2025 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ…

Read More