കളിക്കളമില്ലാത്ത 100 പഞ്ചായത്തുകളിൽ ജനുവരിയോടെ കളിക്കളം അനുവദിക്കും

      സംസ്ഥാനത്തു ഫുട്്ബോളിന്റെ പ്രചാരണത്തിനു പ്രഗത്ഭരായ മുൻകാല കായികതാരങ്ങളെ അംബാസിഡർമാരാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. ഓൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചു ഫുട്ബോൾ മേഖലയിൽ നിരവധി നവീനപദ്ധതികൾ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കായിക വികസനവുമായി ബന്ധപ്പെട്ടു പ്രമുഖ ഫുട്ബോൾ താരങ്ങളുമായും പരിശീലകരുമായും നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അഞ്ചു ലക്ഷം കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകുന്ന വിപുലമായ പദ്ധതിക്ക് ഉടൻ തുടക്കമാകുമെന്നു മന്ത്രി പറഞ്ഞു. ഇതുവഴി മികച്ച ഫുട്ബോൾ താരങ്ങളെ കണ്ടെത്താനും പരിശീലനം നൽകാനുമാകും. ഫുട്ബോൾ പരിശീലനത്തിൽ മുൻകാല കായികതാരങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കു വിദേശ പരിശീലനം നൽകുന്നതിനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കും. സ്പോർട്സ് സയൻസ്, സ്പോർട്സ് സൈക്കോളജി, ബയോമെക്കാനിക്സ് തുടങ്ങിയ മേഖലകളിൽ വിദഗ്ധരുടെ സഹായം തേടുന്ന കാര്യം ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. പരിശീലക ലൈസൻസ് നൽകുന്നതിൽ മുൻകാല…

Read More