konnivartha.com: മലയാളത്തിന്‍റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരെ കോന്നി പബ്ലിക്ക് ലൈബ്രറി സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. സാഹിത്യവും, സിനിമയും , പത്രപ്രവർത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ മഹാനായിരുന്നു എം.ടി.യെന്ന് കോന്നി ഗവൺമെൻ്റ് ഹയർസെക്കൻ്ററിസ്കൂൾ ഹെഡ്മിസ്ട്രസ് എസ് എം ജമീലാബീവി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്.കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ധ്യാപകൻ എസ്.സുഭാഷ്, അദ്ധ്യാപിക ലതിബാലഗോപാൽ, ശ്രീലക്ഷ്മി.എ, കൃഷ്ണേന്തു ആർ നായർ, ബി.ശശിധരൻ നായർ, എം. വി. ജയശ്രി എന്നിവർ സംസാരിച്ചു.
Read Moreടാഗ്: m t vasudevan nair
‘എം ടി’എന്ന രണ്ടക്ഷരം:സംസ്കാരം ഇന്ന് വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ
‘എം ടി’ എന്ന രണ്ടക്ഷരം മലയാള സാഹിത്യ, സിനിമാ ലോകത്തിന്റെ അഭിമാന സ്തംഭമാക്കിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും . വൈകിട്ടു നാലു വരെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാം. എംടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം. മന്ത്രിസഭാ യോഗം മാറ്റി. മറ്റ് സർക്കാർ പരിപാടികളും മാറ്റിവച്ചു.എം.ടി.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നു കെപിസിസി 2 ദിവസത്തേക്കു ദുഃഖാചരണം പ്രഖ്യാപിച്ചു.ഇന്നു നടത്താൻ നിശ്ചയിച്ച എംഎൻ സ്മാരകത്തിന്റെ ഉദ്ഘാടനം എംടിയുടെ നിര്യാണത്തെ തുടർന്ന് 27ലേക്ക് മാറ്റി. 1933 ജൂലൈയിൽ പാലക്കാട് കൂടല്ലൂരിലാണ്…
Read More