Trending Now

മൂന്നു വര്‍ഷം മുന്‍പുള്ള കൈക്കൂലി പരാതി: പത്തനംതിട്ട ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പിആര്‍ ഷൈനും ജില്ലാ സര്‍വേയര്‍ ആര്‍. രമേഷ് കുമാറിനും സസ്‌പെന്‍ഷന്‍

Spread the love

മൂന്നു വര്‍ഷം മുന്‍പുള്ള കൈക്കൂലി പരാതി: പത്തനംതിട്ട ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പിആര്‍ ഷൈനും ജില്ലാ സര്‍വേയര്‍ ആര്‍. രമേഷ് കുമാറിനും സസ്‌പെന്‍ഷന്‍

KONNIVARTHA.COM : പാറമടയുടെ ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേയില്‍ ക്രമക്കേട് നടത്തുന്നതിന് ക്വാറി ഉടമയില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന പരാതിയില്‍ ഡെപ്യൂട്ടി കലക്ടറെയും സര്‍വേയറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍. ഷൈന്‍, ജില്ലാ സര്‍വേ സൂപ്രണ്ട് ഓഫീസിലെ സര്‍വേയര്‍ ഗ്രേഡ് -ഒന്ന് ആര്‍. രമേഷ്‌കുമാര്‍ എന്നിവരെയാണ് വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ പ്രകാരം റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജെ. ബിജു സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്.

2018 ല്‍ വളളിക്കോട്ടെ ക്രഷര്‍ ഉടമയില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കൂലിയിനത്തില്‍ കൈപ്പറ്റിയെന്നായിരുന്നു പരാതി. മൂന്നു വര്‍ഷത്തിന് ശേഷം വിജിലന്‍സ് പത്തനംതിട്ട യൂണിറ്റ് ഇതേപ്പറ്റി അന്വേഷണം നടത്തുകയും ഒക്‌ടോബര്‍ 13 ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് കണ്ടാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ കത്തു നല്‍കിയത്.

പരാതിക്ക് ഇടയാക്കിയ സംഭവം നടക്കുമ്പോള്‍ പി.ആര്‍. ഷൈന്‍ കോന്നി ഡെപ്യൂട്ടി തഹസില്‍ദാരും ആര്‍. രമേഷ്‌കുമാര്‍ കോന്നി താലൂക്ക് ഓഫീസില്‍ സര്‍വേയര്‍ ഗ്രേഡ്-രണ്ടുമായിരുന്നു.

പുറമ്പോക്ക് ഭൂമിയിലെ പാറ കൈയേറ്റവും ഖനനവും കണ്ടെത്തുന്നതിനായി ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേ പൂര്‍ത്തിയാകുന്നതു വരെ പാറഖനനം നിര്‍ത്തി വയ്ക്കണമെന്നാണ് നിയമം. പാറഖനനം നിര്‍ത്തിവയ്ക്കാനുള്ള റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കാതിരിക്കാന്‍ വേണ്ടി ക്രഷര്‍ ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. പ്രതികള്‍ സര്‍വീസില്‍ തുടര്‍ന്നാല്‍ സ്വാധീനമുപയോഗിച്ച് തെളിവ് നശിപ്പിക്കാന്‍ ഇടയുള്ളതിനാല്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശയിലുള്ളത്.

error: Content is protected !!