
konnivartha.com : ഇന്ന് ഉച്ചയ്ക്ക് ശേഷം വന പ്രദേശത്ത് നിര്‍ത്താതെയുള്ള കനത്ത മഴ .പല ഭാഗത്തും മല വെള്ള പാച്ചില്‍ ഉണ്ടായി . ഉരുള്‍പൊട്ടല്‍ ഉണ്ടായതായി പറയുന്നു എങ്കിലും സ്ഥിരീകരണം ഇല്ല . ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്നു അധികൃതര്‍ പറയുന്നു .കോന്നിയുടെ മലയോര മേഖലയില്‍ വലിയ രീതിയില്‍ മല വെള്ള പാച്ചില്‍ ഉണ്ടായി . എന്നാല്‍ ആള്‍ നാശമോ കാര്‍ഷിക വിള നാശമോ ആരും അറിയിച്ചിട്ടില്ല .
തണ്ണിതോട് മേഖലയില്‍ റോഡിലേക്ക് വെള്ളം കയറിഗതാഗതം മുടങ്ങിയിരുന്നു . വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി ആദ്യം സംശയിച്ചു എങ്കിലും മഴ വെള്ളം കുത്തി ഒലിച്ചു വന്നതാണ് എന്ന് അറിയുന്നു .
ഒരു മണിക്കൂര്‍ നേരം പോലും പെയ്യുന്ന മഴയുടെ പ്രഭാവത്തെ അതിജീവിക്കാന്‍ മേഖലയില്‍ കഴിയുന്നില്ല എന്നത് ആശങ്ക തന്നെ ആണ് . മണ്ണിലേക്ക് വെള്ളം താഴുന്നില്ല . ഇത് ഉടന്‍ പഠന വിഷയമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം . ഒറ്റ മഴയ്ക്ക് തന്നെ റോഡില്‍ വെള്ളം ഉയരുന്നത് ഏറെ ഭീതിപ്പെടുത്തുന്നു . അച്ചന്‍ കോവില്‍ നദിയിലെ ജലം ഉയര്‍ന്നിട്ടില്ല. കോന്നി മേഖലയില്‍ ഇപ്പോള്‍ മഴയ്ക്ക് ശമനം ആയിട്ടുണ്ട് .പത്തനംതിട്ട ജില്ലയില്‍ ആഗസ്റ്റ് ഒന്നിന് കനത്ത മഴ ഉണ്ടാകും എന്ന് കാലാവസ്ഥാ വകുപ്പ് പ്രവചനം ഉണ്ട് .
കോട്ടയം ജില്ലയിലെ എരുമേലി തുമരംപാറയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി . തുമരംപുഴ തോട് കരകവിഞ്ഞ് ഒഴുകുകയാണ്.പത്തനംതിട്ട കുരുമ്പന്‍മൂഴിയില്‍ തോടുകള്‍ കരകവിഞ്ഞു: കോസ്‌വേ മുങ്ങി. ഗതാഗതം തടസപ്പെട്ടു.എരുമേലി ഉൾപ്പെടെയുള്ള കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയായിരുന്നു.കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ മലവെള്ളപ്പാച്ചിലുണ്ടായി.