
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
താന്‍ കുറ്റക്കാരനല്ലെന്നും ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കുന്നതല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.രണ്ടുകൊല്ലത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്നും അതിലൂടെ ലോക്‌സഭയുടെ നിലവിലെ സമ്മേളനത്തിലും തുടര്‍ സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ അവസരം നല്‍കണമെന്നും രാഹുല്‍ അഭ്യർഥിക്കുന്നു.