
ശ്വാസകോശ അണുബാധയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ(88) നില ഗുരുതരമെന്ന് വത്തിക്കാൻ.നില ഗുരുതരമാണെന്നും വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നു മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരി വ്യക്തമാക്കി.
പൂർണമായും ഭേദമാകാൻ രണ്ടാഴ്ചവരെ എടുത്തേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെത്തുടർന്ന് ഫെബ്രുവരി 14-നാണ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർച്ചയായി ശ്വാസംമുട്ടലുണ്ടായി. ഓക്സിജൻ നൽകേണ്ടി വന്നു. തുടർന്നു നടത്തിയ പരിശോധനകളിൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളർച്ചയും സ്ഥിരീകരിച്ചു.