
konnivartha.com: ചിറ്റാറിൽ അനുവദിച്ച അമ്മയും കുഞ്ഞും ജില്ലാ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 6ന് ചിറ്റാർ വാലേൽപടിയിൽ ആശുപത്രിക്കായി ഏറ്റെടുത്ത സ്ഥലത്ത് നടക്കും.അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി ചിറ്റാർ വാലേൽപടിയിൽ 2 ഏക്കർ സ്ഥത്ത് 5 നിലകളിൽ 73000 ചതുരശ്ര അടിയിൽ 32 കോടി രൂപ മുടക്കിയാണ് ആധുനീക സൗകര്യങ്ങളോടെ ആശുപത്രി സമുച്ചയം ഉയരുന്നത്.
ഇതിൻ്റെ ആദ്യ ഘട്ടമായി 7 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് മെയ് 9 ന് ആരംഭിക്കുന്നത്.മന്ത്രിമാരായ കെ എൻ ബാലഗോപാൽ , ജി ആർ അനിൽ, കെ രാജൻ,വീണാ ജോർജ്ജ്, ഒ ആർ കേളു, എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ആശുപത്രിക്ക് ഭൂമി സൗജന്യമായി ലഭ്യമാക്കിയ പ്രവാസി വ്യവസായി ഡോ.വർഗീസ് കുര്യനെ ചടങ്ങിൽ ആദരിക്കും.ഇതോടൊപ്പം ചിറ്റാർ പഞ്ചായത്തിൽ മാത്രം നിർമ്മാണം പൂർത്തിയായതും പ്രവർത്തികൾ നടന്നുവരുന്നതും ആരംഭിക്കുന്നതുമായ കോടിക്കണക്കിന് രൂപയുടെ പദ്ധതികളും ഉദ്ഘാടനം ചെയ്യും.98 ലക്ഷം രൂപ മുടക്കി പൂർത്തികരിച്ച ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി.
20 കോടി രുപയുടെ തണ്ണിത്തോട്, നീലിപിലാവ് ചിറ്റാർ റോഡ്
6.75 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കന്ന വയ്യാറ്റുറ്റുപുഴ മൺപിലാവ് ചിറ്റാർ മണക്കയം റോഡ്,3.86 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ചിറ്റാർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ആഡിറ്റോറിയം.എംഎൽഎ ഫണ്ടിൽ നിന്നും ചിറ്റാർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിനായി 25 ലക്ഷം രൂപ അനുവദിപ്പിച്ച് വാങ്ങിയ സ്കൂൾ ബസിൻ്റെ കൈമാറ്റം.ചിറ്റാർ ഗവൺമെൻ്റ് സ്കൂളിൽ 50 ലക്ഷം രൂപ അനുവദിച്ച് പണിയുന്ന ആധുനീക ലാബ്,ഒന്നര കോടി രൂപ മുടക്കി നിർമ്മിച്ചു വരുന്ന കൂത്താട്ടുകുളം ഗവൺമെൻ്റ് എൽപി സ്കൂൾ (കൊച്ചു സ്കൂൾ) കെട്ടിടംപാമ്പിനി പട്ടികവർഗ്ഗ ഉന്നതിയ്ക്കുംകോതയാട്ടു പാറ പട്ടികജാതി പ്രകൃതി നവീകരണത്തിനുമായ് അനുവദിച്ച ഓരോ കോടി രൂപയുടെ പ്രവൃത്തികൾ.
ഊരാംപാറ മേഖലയിലിറങ്ങിയ കാട്ടാനകളെ തടയാൻ എം എൽ എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച സോളാർ വേലിയും 1.7 കോടി രൂപ അനുവദിച് റാന്നി വനം ഡിവിഷന്റെ മേഖലയിലുള്ള തണ്ണിത്തോട് ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളുടെ വനാതിർത്തിയിൽ നിർമ്മിക്കുന്ന സോളാർവേലിയുടെ നിർമ്മാണ ഉദ്ഘാടനവും നടക്കും.
5 കോടി രൂപ മുടക്കി നിർമ്മാണം നടന്നു വരുന്ന പുലയൻ പാറ, വാലേൽ പടി തെക്കേക്കര കൊടുമുടിറോഡ്45,40,15 ലക്ഷം രൂപ വീതം അനുവദിപ്പിച്ച് ആധുനീക നിലവാരത്തിൽ നിർമ്മിക്കുന്ന കുന്നം തേരകത്തും മണ്ണ്,വയ്യാറ്റുപുഴ കുളങ്ങരവാലി,ഫാക്ടറി പടി കൊടിത്തോപ്പ്, ഗ്രാമീണ റോഡുകൾ2 കോടി രൂപ മുടക്കി നിർമ്മിച്ച ചിറ്റാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടംഎന്നിവയുടെ ഉദ്ഘാടവും മെയ് 9 ന് നടക്കും.പഞ്ചായത്തിലെ 13 വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ വിവിധ ക്ലബ്ബുകൾ സംഘടനകൾ എന്നിവർ പങ്കെടുത്ത് വിവിധ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വർണ്ണാഭമായ ഘോഷയാത്രയും ഗാനമേളയും പരിപാടിയോടനുബന്ധിച്ചുണ്ടാകും.
കലഞ്ഞൂർ
konnivartha.com: കോന്നികലഞ്ഞൂർ പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം വൈകിട്ട് (2025 മെയ് 9) 4 മണിക്ക് കലഞ്ഞുർ സ്കൂൾ മൈതാനിയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും.പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു.
കലഞ്ഞൂർ പഞ്ചായത്തിന്റെ സമസ്ത മേഖലയിലും സമ്പൂർണ്ണ വികസനം എത്തിക്കുന്നതിന് വേണ്ടി പിണറായി വിജയൻ സർക്കാരിന്റെ സഹായത്താൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
വിവിധ മേഖലകളിലായി പൂർത്തീകരിച്ചിട്ടുള്ളതും തുടക്കം കുറിക്കുന്നതുമായ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവുമാണ് ധനകാര്യ മന്ത്രി നിർവഹിക്കുന്നത്.
മൂന്ന് കോടി രൂപ അനുവദിച്ച് കലഞ്ഞൂർ മാർക്കറ്റിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ്, 4.84 കോടി രൂപ അനുവദിച്ച ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ഉദയ ജംഗ്ഷൻ മലനട റോഡ്, രണ്ടു കോടി രൂപ അനുവദിച്ച കലഞ്ഞൂർ സ്കൂൾ ഹയർ സെക്കൻഡറി ബ്ലോക്ക്, 50 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന കലഞ്ഞൂർ സ്കൂൾ ആധുനിക സയൻസ് ലാബ്, 20 ലക്ഷം രൂപ അനുവദിച്ച് കലഞ്ഞൂർ ഗവ.എൽപിഎസിന് ക്ലാസ് മുറികൾ, എംഎൽഎ ഫണ്ടിൽ നിന്നും
45 ലക്ഷം രൂപ അനുവദിച്ച് പുനലൂർ മൂവാറ്റുപുഴ റോഡിന് കുറുകെ നിർമ്മിക്കുന്ന കലഞ്ഞൂർ സ്കൂൾ കാൽനട മേൽപ്പാലം, എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച കലഞ്ഞൂർ സ്കൂൾ ബസ് കൈമാറ്റം, 25 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന മൂഴി- അമ്പോലിൽ- പുതുവൽ റോഡ്, 30 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന കൊല്ലൻമുക്ക് – പറയൻകോട്- മാമൂട് റോഡ്,
5.25 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന ഇലവന്താനംപടി- അർത്ഥനാൽ പടി റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും 40 ലക്ഷം രൂപ ചെലവഴിച്ച നിർമ്മാണം പൂർത്തീകരിച്ച കീച്ചേരി പാലത്തിന്റെ ഉദ്ഘാടനവുമാണ് ധനകാര്യ വകുപ്പ് മന്ത്രി നിർവഹിക്കുന്നത്.
മെയ് 9 വൈകുന്നേരം 4 മണിക്ക് കലഞ്ഞൂർ സ്കൂൾ മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും.വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവർ പങ്കെടുക്കും.വൈകുന്നേരം 6 മണി മുതൽ പാലാ ഫോർ യു ഇവന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടാകും.