Trending Now

പത്തനംതിട്ട ജില്ല :സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 30/05/2025 )

Spread the love

മഴക്കെടുതി: ജില്ലയില്‍ 197 വീടുകള്‍ ഭാഗികമായി തകര്‍ന്നു

ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരവധി നാശനഷ്ടം. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കുകളിലായി 197 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല 53, റാന്നി 37, അടൂര്‍ 32, കോഴഞ്ചേരി 31, കോന്നി 22, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്.

ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്കും കനത്ത നഷ്ടം. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 68.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മരങ്ങള്‍ വീണ് 124 ഹൈടെന്‍ഷന്‍ പോസ്റ്റും 677 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 992 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അതത് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ, കണ്‍ട്രോള്‍ റൂം നമ്പറായ 9446009451 ലോ അറിയിക്കണം.

കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ  2.52 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടര്‍ സ്ഥലത്ത് വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. 1676 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്. അടൂര്‍ ബ്ലോക്കിലാണ് കൂടുതല്‍ നാശം. 242 കര്‍ഷകര്‍ക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നെല്ല്, വാഴ, റബര്‍ എന്നിവയാണ് കൂടുതല്‍ നശിച്ചത്.

അഭിമുഖം

ആറന്‍മുള ഉള്ളന്നൂര്‍ ആര്‍.ആര്‍.യു.പി സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ (42 ദിവസം) അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി എഡ്/ ടി ടിസി, കെ ടെറ്റ് യോഗ്യതയുള്ളവര്‍ ജൂണ്‍ നാലിന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആറന്‍മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

 

ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കില്‍ 13 ഉം കോഴഞ്ചേരി താലൂക്കില്‍ നാലും കോന്നി താലൂക്കില്‍ ഒരു ക്യാമ്പുമാണുള്ളത്. തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍ പി സ്‌കൂള്‍, കുറ്റപ്പുഴ സെന്റ് തോമസ് സ്‌കൂള്‍, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, നിരണം സര്‍ക്കാര്‍ യുപിഎസ്, കോയിപ്രം കുമ്പനാട് ഗേള്‍സ് സ്‌കൂള്‍, ഇരവിപേരൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, ഇരവിപേരൂര്‍ എന്‍എസ്എസ് സ്‌കൂള്‍, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, കടപ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, കോഴഞ്ചേരി താലൂക്കില്‍ ആറന്മുള എന്‍എംയുപി സ്‌കൂള്‍, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, കിടങ്ങന്നൂര്‍ വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്ത സാംസ്‌കാരിക നിലയം, കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
96 കുടുംബങ്ങളിലായി 138 പുരുഷന്മാരും 142 സ്ത്രീകളും 48 കുട്ടികളുമുള്‍പ്പെടെ 321 പേരാണ് ക്യാമ്പിലുള്ളത്.

സര്‍ക്കാര്‍ ലക്ഷ്യം ക്ഷീരകര്‍ഷകരുടെ ഉന്നമനം: മന്ത്രി ജെ ചിഞ്ചുറാണി

ക്ഷീരകര്‍ഷകരെ അനുഭാവപൂര്‍വം പരിഗണിച്ച സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച മൃഗാശുപത്രി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതി നടപ്പാക്കി. നിരവധി പ്രതിസന്ധി അതിജീവിച്ച് പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ്. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രാജ്യത്ത് പാല്‍ ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ്. വളര്‍ത്തുന്ന 95 ശതമാനം പശുക്കളും സങ്കര ഇനങ്ങളാണ്. ക്ഷീരക്ഷേമ നിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം പ്രശംസനീയം. ക്ഷീരകര്‍ഷകരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പടക്കം നല്‍കുന്നു. ചികത്സാ ചെലവിന് രണ്ടു ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. പഞ്ചായത്ത് കേന്ദ്രീകരിച്ച് ‘ക്ഷീരഗ്രാമം’ പദ്ധതി നടപ്പാക്കി. പഞ്ചായത്ത് എത്ര തുക മാറ്റിവയ്ക്കുന്നുവോ അത്രയും ക്ഷീരവികസന വകുപ്പും നല്‍കുന്നു. കന്നുകുട്ടി വളര്‍ത്തല്‍ പദ്ധതിക്കും സഹായമുണ്ട്. 46 കോടി രൂപ ഇതുമായി ബന്ധപ്പെട്ട് ചെലവഴിച്ചു. അസുഖം മൂലം കിടപ്പിലായ കന്നുകാലികളെ ഉയര്‍ത്തുന്നതിനുള്ള ‘കൗ ലിഫ്റ്റ്’ ഉപകരണം ജില്ലകളിലുണ്ട്.
വീട്ടുമുറ്റത്ത് സേവനം നല്‍കാന്‍ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വെറ്ററിനറി ആംബുലന്‍സുകള്‍ ഉറപ്പാക്കും. 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആംബുലന്‍സ് വീട്ടിലെത്തും. ഡ്രൈവര്‍ കം അറ്റന്‍ഡറും മരുന്നും മൊബൈല്‍ യൂണിറ്റിലുണ്ടാകും. കന്നുകാലികള്‍ക്കെല്ലാം സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനകീയ കൂട്ടായ്മയുടെ വിജയമാണ് മെഴുവേലി മൃഗാശുപത്രിയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 50 വര്‍ഷമായി വാടകക്കെട്ടിടത്തിലായിരുന്നു വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം. 13-ാം വാര്‍ഡ് ഉള്ളന്നൂരില്‍ 10 സെന്റ് സ്ഥലത്താണ് പുതിയ മൃഗാശുപത്രി. മൃഗസംരക്ഷണ വകുപ്പ് 66 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിര്‍മിച്ചത്. മ്യഗങ്ങളെ പരിശോധിക്കാനുള്ള പ്രത്യേക സ്ഥലം ഉള്‍പ്പെടെ സൗകര്യങ്ങളുണ്ട്.

പന്തളം ബ്ലോക്ക് ജോബ് സ്റ്റേഷന്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള നോളജ് ഇക്കണോമി മിഷന്റെയും ജോബ് സ്റ്റേഷന്റെയും സേവനം ഉദ്യോഗാര്‍ഥികളിലേക്ക് എത്തിക്കുന്നതിനാണ് ജോബ്സ്റ്റേഷന്‍ ആരംഭിച്ചത്.  തൊഴില്‍ മേളകളില്‍ പങ്കെടുത്ത് തൊഴില്‍ ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പന്തളം  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അശ്വതി വിനോദ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ബി.എസ്. അനീഷ്മോന്‍, അംഗങ്ങളായ വി. എം. മധു, പോള്‍ രാജന്‍, ലാലി ജോണ്‍, രേഖാ അനില്‍, ജൂലി ദിലീപ്, ജോണ്‍സണ്‍ ഉള്ളന്നൂര്‍, എ. സനല്‍ കുമാര്‍, അമ്പിളി എസ്. നായര്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വര്‍ഗീസ്, കുളനട ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്സണ്‍ അയനി സന്തോഷ്, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി ഹരികുമാര്‍, ഡി പി എം ഷിജു എം സാംസണ്‍, പി എം യു അംഗം ജോര്‍ജ് വര്‍ഗീസ്, ജോബ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് നിബിന്‍ തോമസ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അടൂര്‍ നഗരസഭയിലെ ജനപ്രതിനിധികള്‍, സി ഡി എസ്,  കുടുംബശ്രീ പ്രവര്‍ത്തകര്‍, കില,  സാക്ഷരതാ പ്രേരക്  ഉദ്യോഗസ്ഥര്‍, റിസോഴ്സ് പേഴ്സണ്‍സ്  തുടങ്ങിയവര്‍ പങ്കെടുത്തു.

മഴക്കെടുതി പ്രദേശം ഡെപ്യൂട്ടി സ്പീക്കര്‍ സന്ദര്‍ശിച്ചു

മഴക്കെടുതിയില്‍ അടിയന്തരസഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തില്‍ 62  വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. രണ്ടു വീട് പൂര്‍ണമായി തകര്‍ന്നു. വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. പന്തളത്ത് വെള്ളം കയറിയ നാതനടി, പുതുമന ഭാഗങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ സന്ദര്‍ശിച്ചു. കൗണ്‍സിലര്‍മാരായ സുശീല സന്തോഷ്, അരുണ്‍ കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കില്‍ 13 ഉം കോഴഞ്ചേരി താലൂക്കില്‍ നാലും കോന്നി താലൂക്കില്‍ ഒരു ക്യാമ്പുമാണുള്ളത്. തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍ പി സ്‌കൂള്‍, കുറ്റപ്പുഴ സെന്റ് തോമസ് സ്‌കൂള്‍, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, നിരണം സര്‍ക്കാര്‍ യുപിഎസ്, കോയിപ്രം കുമ്പനാട് ഗേള്‍സ് സ്‌കൂള്‍, ഇരവിപേരൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, ഇരവിപേരൂര്‍ എന്‍എസ്എസ് സ്‌കൂള്‍, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, കടപ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, കോഴഞ്ചേരി താലൂക്കില്‍ ആറന്മുള എന്‍എംയുപി സ്‌കൂള്‍, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, കിടങ്ങന്നൂര്‍ വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്ത സാംസ്‌കാരിക നിലയം, കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
96 കുടുംബങ്ങളിലായി 138 പുരുഷന്മാരും 142 സ്ത്രീകളും 48 കുട്ടികളുമുള്‍പ്പെടെ 321 പേരാണ് ക്യാമ്പിലുള്ളത്.


തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കം: പരിശീലനം നല്‍കി

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍പട്ടിക തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം, നിയമം എന്നിവയെ കുറിച്ച് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് പൂര്‍ണ അറിവ് വേണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ പുതിയതായി രൂപീകരിച്ചതടക്കം 968 വാര്‍ഡുകളുടെ വോട്ടര്‍പട്ടിക ബൂത്ത് അടിസ്ഥാനത്തില്‍ പുനക്രമീകരിക്കും.
വോട്ടര്‍ പട്ടിക സംബന്ധിച്ച അവകാശവാദവും ആക്ഷേപവും പരിഹരിച്ച് പിഴവുകള്‍ ഇല്ലാതെ കൃത്യതയോടെ  തയ്യാറാക്കുന്നതിന് പരിശീലനം സഹായിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക പുനക്രമീകരിക്കുന്നതിന് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം സംഘടിപ്പിച്ചത്. വോട്ടര്‍ പട്ടികയുടെ ക്രമീകരണം, അതിര്‍ത്തി പുനര്‍നിര്‍ണയത്തിനു ശേഷമുള്ള അനുബന്ധ വിഷയം, പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കല്‍ എന്നിവയെക്കുറിച്ച് ക്ലാസ് നടന്നു.
തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, പരിശീലകരായ രജീഷ് ആര്‍.നാഥ്, ടി. ബിനോയി, ഹരീഷ് മുകുന്ദ്, എസ്. ദിവ്യ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മൂന്നു സെഷനുകളിലായി നടന്ന പരിശീലനത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശീലന വീഡിയോയും പ്രദര്‍ശിപ്പിച്ചു.

ആരോഗ്യം ആനന്ദം പോസ്റ്റര്‍ പ്രകാശനം ചെയ്തു

ആരോഗ്യം ആനന്ദം 2.0 കാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരായ പോസ്റ്റര്‍ പ്രകാശനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിത കുമാരി അധ്യക്ഷയായി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുകയില വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കാന്‍സര്‍ പ്രതിരോധ കാമ്പയിന്‍ ആരോഗ്യം ആനന്ദം 2.0 ഇന്ന് (മേയ് 31, ശനി) ആരംഭിക്കും. ജില്ല, ബ്ലോക്ക്, തദ്ദേശസ്ഥാപനങ്ങളില്‍ ഉദ്ഘാടനവും ബോധവല്‍ക്കരണവും നടത്തും. പുകവലിക്കെതിരെ ബോധവല്‍ക്കരണവും സ്‌ക്രീനിംഗും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസം, എക്‌സൈസ്, പോലീസ്, തൊഴില്‍ വകുപ്പുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുരുഷന്‍മാരില്‍ കൂടുതലായുള്ള വദന, വന്‍കുടല്‍ അര്‍ബുദം എന്നിവ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. പുകയിലയ്‌ക്കെതിരെ ബോധവല്‍ക്കരണം, പുകയിലനിയന്ത്രണ നിയമം നടപ്പാക്കല്‍, വദനാര്‍ബുദ സ്‌ക്രീനിംഗ്, വന്‍കുടല്‍ അര്‍ബുദ ബോധവല്‍ക്കരണം, പുകയില രഹിത വിദ്യാലയങ്ങള്‍, ടുബാക്കോ സെസേഷന്‍ ക്ലിനിക്കുകള്‍ എന്നിവ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും.

error: Content is protected !!