
konnivartha.com: കോന്നി വനം ഡിവിഷനിലെ കല്ലേലിതോട്ടം വാര്‍ഡില്‍ ഹാരിസന്‍ മലയാളം കമ്പനിയുടെ കൈവശം ഉള്ള സ്ഥലങ്ങളില്‍ പാട്ട വ്യവസ്ഥയില്‍ കൃഷി ചെയ്ത കൈതതോട്ടത്തില്‍ ഒൻപത് കാട്ടാനകള്‍ ആണ് സഞ്ചാരം . അത് കൂടാതെ ഒറ്റയാന്‍ കാട് വിട്ടു ഇവിടെ കൂടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു .
കൊക്കാതോട് കല്ലേലി കോന്നി റോഡിലൂടെ പോകുന്ന ആളുകള്‍ നിത്യവും കാട്ടാനകളെ കാണുന്നു . രാത്രിയില്‍ ഇറങ്ങുന്ന കാട്ടാനകള്‍ രാവിലെ ആണ് കാട്ടിലേക്ക് മടങ്ങുന്നത് . വന മേഖലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ വ്യാപകമായി കൈതകൃഷി തുടങ്ങിയതോടെ ആണ് കാട്ടാനകള്‍ ഇവിടം കേന്ദ്രീകരിച്ചു നില്‍ക്കുന്നത് . പഴുത്ത കൈതച്ചക്കയുടെ മണം പിടിച്ചു ആണ് കാട്ടാനകള്‍ എത്തുന്നത് . കൈതക്കാട്ടില്‍ കയറുന്ന കാട്ടാനകള്‍ കൈതയുടെ അകത്തെ തളില്‍ ഇലകളാണ് തിന്നുന്നത് .ഇതിനു നല്ല മധുരം ആണ് ഉള്ളത് .
തോട്ടം മേഖലയായ കല്ലേലി ഭാഗത്ത് അച്ചന്‍ കോവില്‍ നദിയുടെ അതിര് കടന്നാല്‍ വനം ആണ് . അങ്ങ് അച്ചന്‍കോവില്‍ വരെ വ്യാപിച്ചു കിടക്കുന്ന ഈ വന മേഖലയില്‍ കാട്ടാനകളുടെ കൃത്യമായ കണക്ക് വനം വകുപ്പില്‍ പോലും ഇല്ല . നേരിട്ട് കാണുന്നതും ആനപിണ്ഡം ,കാലടികള്‍ കണ്ടുള്ള കണക്കെടുപ്പ് മാത്രം ആണ് വനം വകുപ്പിന് ഉള്ളൂ .
കാട്ടാനകളുടെ എണ്ണം പെരുകിയിട്ടും ആനയ്ക്ക് ആവശ്യം ഉള്ള ഇല വര്‍ഗ്ഗ സസ്യങ്ങളുടെ കുറവ് വനത്തില്‍ ഉണ്ട് . ഇതിനാല്‍ അന്നം തേടിയാണ് കാട്ടാനകള്‍ കാട് വിട്ടു കൃഷിയിടങ്ങളില്‍ എത്തുന്നത് . ഇങ്ങനെ ഇറങ്ങുന്ന കാട്ടാനകള്‍ വാഴയും തെങ്ങും മറ്റും സുലഭമായി ലഭിക്കുന്ന സ്ഥലങ്ങളില്‍ തങ്ങും . ഇവയെ തിരികെ കാട്ടിലേക്ക് അയക്കുക എന്നത് വനം വകുപ്പിന് ദുഷ്കരം ആണ് . കല്ലേലിതോട്ടം മേഖലയില്‍ ഉള്ള കാട്ടാനകള്‍ രാത്രി യാമങ്ങളില്‍ ആണ് കൈതതോട്ടത്തില്‍ എത്തുന്നത് . കാട്ടാനകളെ കണ്ടു നിരവധി ആളുകള്‍ ആണ് ഓടി വീണു പരിക്ക് പറ്റുന്നത് .
ഹാരിസന്‍ കമ്പനിയുടെ ജീവനക്കാരനും ഇന്നലെ പരിക്ക് പറ്റി . മുന്‍പ് നിബിഡ വന മേഖലയായിരുന്നു കല്ലേലി . പിന്നീട് ആണ് ഹരിസന്‍ മലയാളം കമ്പനിയ്ക്ക് പാട്ട വ്യവസ്ഥയില്‍ തേയില കൃഷിയ്ക്ക് വേണ്ടി ഹെക്ടര്‍ കണക്കിന് ഭൂമി നല്‍കിയത് .തേയില കൃഷി അവസാനിപ്പിച്ചു റബര്‍ കൃഷി തുടങ്ങി . മിക്ക റബറും മുറിച്ചപ്പോള്‍ അവിടെ കൈതകൃഷിതുടങ്ങി . വീണ്ടും റബര്‍ തൈകള്‍ പ്ലാന്‍റ് ചെയ്തു . പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഈ ഭൂമി ഒന്നും സര്‍ക്കാര്‍ തിരിച്ചു എടുത്തില്ല .കേസുകള്‍ പത്തനംതിട്ട സിവില്‍ കോടതിയുടെ പരിഗണനയില്‍ ആണ് . അരുവാപ്പുലം വില്ലേജ് ഓഫീസില്‍ പഴയകാല രേഖ തപ്പിയാല്‍ കിട്ടാനും ഇല്ല .