
മലയാളികൾക്ക് വെളിച്ചം കാണിച്ചു തന്ന നിരവധി ജനനായകന്മാരിലൊരായിരുന്നു അന്തരിച്ച പ്രിയപ്പെട്ട മുൻമുഖ്യമന്ത്രി കൂടിയായ വി.എസ്. അച്യുതാനന്ദൻ.
ജനങ്ങളോടുള്ള അദ്ദേഹത്തിൻറെ പ്രതിബദ്ധതയും വാൽസല്യവും അഴിമതിരഹിത ജീവിതവും ഭരണമികവുമാണ് എന്നും വിഎസിനെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നത്.
വിഎസിന്റെ സാമൂഹിക പ്രതിബദ്ധതയും കർഷകരോടും തൊഴിലാളികളോടും ആഴത്തിലുള്ള സ്‌നേഹവും ഈ നാടിന് എന്നും പ്രചോദനമായിരുന്നു. പൊതുജനങ്ങൾക്ക് വേണ്ടി തന്റെ ജീവിതം സമർപ്പിച്ച ഒരു നേതാവായിരുന്നു വി.എസ്.
വിഎസിന് ഇന്ന് അന്ത്യവിശ്രമം. പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ രക്തസാക്ഷി മണ്ഡപത്തിനു സമീപം വൈകിട്ട് നാല് മണിയ്ക്ക് വിപ്ലവ സൂര്യന് അന്ത്യവിശ്രമം. വിഎസിന്റെ ഭൗതികശരീരം ഇന്നു രാവിലെ 9ന് അദ്ദേഹത്തിന്റെ പുന്നപ്ര പറവൂരിലെ വീട്ടിൽനിന്നു പൊതുദർശനത്തിനായി തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിക്കും.പത്തിനുശേഷം ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. ഭൗതികശരീരം ഉച്ചകഴിഞ്ഞു മൂന്നിനു വലിയ ചുടുകാട്ടിലേക്കു കൊണ്ടുപോകും. നാലിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. തുടർന്നു പാർട്ടിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേരും.വിഎസിനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ബാങ്കുകളും പ്രവർത്തിക്കില്ല.സംസ്ഥാന വ്യാപകമായുള്ള ദുഃഖാചരണം നാളെ വരെയാണ്.
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരത്തെ വസതിയിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ 9 ന് ഭൗതിക ശരീരം ദർബാർ ഹാളിലേക്ക് എത്തിക്കുമ്പോൾ തന്നെ സെക്രട്ടേറിയറ്റിൽ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ദർബാർ ഹാളിലെത്തി ആദരാഞ്ജലിയർപ്പിച്ചു. മന്ത്രിമാരായ കെ രാജൻ, വി. ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, ഡോ. ആർ. ബിന്ദു, വി.എൻ. വാസവൻ, പി രാജീവ്, കെ ബി ഗണേഷ് കുമാർ, പി. പ്രസാദ്, ജി.ആർ. അനിൽ, എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, ഒ ആർ കേളു, രാമചന്ദ്രൻ കടന്നപ്പള്ളി, വീണാ ജോർജ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ (എം) ദേശീയ സെക്രട്ടറി എം എ ബേബി, സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ, സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ, ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, വിജു കൃഷ്ണൻ, സി പി ഐ ദേശീയ കൗൺസിൽ അംഗം ആനിരാജ, എം എൽ എ മാരായ വി ജോയ്, ഒ എസ് അംബിക, എ പ്രഭാകരൻ, അഹമ്മദ് ദേവർ കോവിൽ, എം മുകേഷ്, രമേശ് ചെന്നിത്തല, കെ കെ ഷൈലജ, ദലീമ ജോജോ, പി കെ ബഷീർ, കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, എച്ച് സലാം, സി ഹരീന്ദ്രൻ, എം എം മണി, എൽദോസ് കുന്നപ്പള്ളി, കെ എം സച്ചിൻ ദേവ്, കെ വി സുമേഷ്, ജോബ് മൈക്കിൾ, കെ ജെ മാക്സി, വി കെ പ്രശാന്ത്, പി സി വിഷ്ണുനാഥ്, മാണി സി കാപ്പൻ, കെ കെ രമ, എ വിജിൻ, കെ പി മോഹനൻ, ഐ ബി സതീഷ്, മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മേയർ ആര്യാ രാജേന്ദ്രൻ, ഡപ്യൂട്ടി മേയർ പി കെ രാജു, എം പി മാരായ കെ ശിവദാസൻ, എ എ റഹീം, ജോൺ ബ്രിട്ടാസ്, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, മുൻ എം പിമാരായ എ വിജയരാഘവൻ, പന്ന്യൻ രവീന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ കെ രാഗേഷ്, എസ് അജയകുമാർ, പി കരുണാകരൻ, എ സമ്പത്ത്, പി സതീദേവി, ബിനോയ് വിശ്വം മുൻമന്ത്രിമാരായ പി കെ ഗുരുദാസൻ, വി എസ് സുനിൽകുമാർ, സി ദിവാകരൻ, ടി എം തോമസ് ഐസക്, ജെ മേഴ്സിക്കുട്ടിയമ്മ, കെ മുരളീധരൻ, എസ് ശർമ, വി എം സുധീരൻ, കെ വിജയകുമാർ, എൻ ശക്തൻ, ഇ പി ജയരാജൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷിബു ബേബി ജോൺ, മുൻ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ, മുൻ എം എൽ എ മാരായ എ പദ്മകുമാർ, കെ കെ ജയചന്ദ്രൻ ,ടി വി രാജേഷ് ,രാജു എബ്രഹാം, ഒ രാജഗോപാൽ, ബേബി ജോൺ, ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ദുരൈ മുരുഗൻ, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, സംസ്ഥാന സഹകരണ യൂണിയൻ പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി കെ സനോജ്, ബാലവാകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഐഎംജി ഡയറക്ടർ ഡോ. കെ ജയകുമാർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരവർപ്പിച്ചു.