
konnivartha.com; ശബരിമല റോപ് വേ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം ഹിൽടോപ്,സന്നിധാനം, മരക്കൂട്ടം, പമ്പ എന്നിവിടങ്ങളിൽ സ്ഥല പരിശോധന നടത്തി.പദ്ധതിക്ക് ഉപയോഗിക്കുന്ന ദേവസ്വം ഭൂമി,വനഭൂമി, പദ്ധതിയുടെ ഭാഗമായി പൂർണമായും മുറിച്ചുമാറ്റുന്ന മരങ്ങൾ , പകുതി മുറിക്കേണ്ട മരങ്ങള്‍ എന്നിവയുടെ കണക്കും പരിശോധനയും നടന്നു . ഈ സംഘം നല്‍കുന്ന അന്തിമ റിപ്പോര്‍ട്ട് അനുസരിച്ച് ആണ് അനുമതി ലഭിക്കുന്നത് .
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രതിനിധി , കടുവ സംരക്ഷണ അതോറിറ്റി അംഗം , വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള അംഗം എന്നിവര്‍ ഉണ്ട് . കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉന്നതര്‍ , വനം വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ കേന്ദ്ര സംഘത്തിനൊപ്പം ഉണ്ടായിരുന്നു .
ടവര്‍ ഉയരം എഴുപതു മീറ്റര്‍ വരെയാണ് നിലവില്‍ ഉദേശിക്കുന്നത് .പമ്പയുടെ ഇടതു കര ,ഹില്‍ ടോപ് പാര്‍ക്കിംഗ് വശം , നീലിമല ചരല്‍മേട് ,മരക്കൂട്ടം ,ചന്ദ്രാനന്ദന്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് ടവര്‍ ഉദേശിക്കുന്നത് . 2.8 കിലോമീറ്റർ ദൂരത്തിലുള്ള റോപ്‌വേ തീർഥാടകർക്കും സാധനസാമഗ്രികൾക്കും പരിസ്ഥിതി സൗഹൃദപരമായി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വേഗത്തിൽ എത്താൻ സഹായകമാകും.ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും മല നടന്ന് കയറാതെ റോപ്പ് വേ വഴി ഇനി അയ്യപ്പ ദർശനം നടത്താം.