വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പണം വാങ്ങി ചോർത്തി നൽകിയെന്ന ആരോപണത്തെ തുടര്‍ന്ന് ഹാക്കർ എന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായി .ഫോൺ കോളിന്റെ വിശദാംശങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, രഹസ്യ പാസ്‌വേഡുകൾ തുടങ്ങിയ വിവരങ്ങളാണ് ഇയാൾ പണം വാങ്ങി ചോര്‍ത്തി നല്‍കിയത് എന്ന് പോലീസ് പറയുന്നു .
അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി. ജോസിനെ (23) ആണ് പത്തനംതിട്ട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.കേന്ദ്ര രഹസ്യ്വാന്വേഷണ ഏജൻസി നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് നടപടി എന്നാണ് അറിയുന്നത് .
സൈബർ സുരക്ഷയിൽ വിദ്യാഭ്യാസ യോഗ്യത നേടിയ ഇയാൾ ഹൈദരാബാദിലെ സ്വകാര്യ കുറ്റാന്വേഷണ ഏജൻസിയുമായി ചേർന്നാണ് ഹാക്കിങ്ങിലൂടെ സ്വകാര്യ വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് പോലീസിന് ലഭിച്ച വിവരം .
ജോയലിന്റെ ലാപ്ടോപ് അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകുകയും തുടർന്നു വിവരങ്ങൾ ആവശ്യപ്പെട്ട് എത്തുന്നവരിൽ നിന്നു പണം വാങ്ങിയാണ് വിവരങ്ങൾ ചോർത്തി നൽകിയത് എന്നാണ് പോലീസ് കരുതുന്നത് .