Trending Now

കേരളത്തില്‍നിന്ന് ഒരു എം.എല്‍.എയുടെ വോട്ട് ദ്രൗപദി മുര്‍മുവിന് രേഖപ്പെടുത്തി

Spread the love

 

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ക്രോസ് വോട്ടിങ്. 140 എം.എല്‍.എമാരില്‍ ഒരാള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തി എന്നുള്ള വാര്‍ത്ത വന്നു .ആ എം എല്‍ എ സാധാരണക്കാര്‍ക്ക് വേണ്ടി നിലപാട് എടുക്കുന്നയാള്‍ എന്ന് കരുതുന്നു . പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥിക്കായിരുന്നു സംസ്ഥാനത്തെ എല്‍.ഡി.എഫ്.-യു.ഡി.എഫ്. എം.എല്‍.എമാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒരാള്‍ ഈ തീരുമാനത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത് .

മലയോര നാടിന്‍റെ മണി മുത്താണോ ആ എം എല്‍ എ എന്നും സംശയിക്കുന്നവര്‍ ഉണ്ടായിരുന്നു . കേരളത്തിലെ 140 എംഎൽഎമാരിൽ ഒരാളുടെ വോട്ട് എൻഡിഎ സ്ഥാനാർഥിയായ മുർമുവിനാണ് ലഭിച്ചത്. ഇതാരുടെ വോട്ടെന്ന ചർച്ചയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നടക്കുന്നതും. ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വോട്ട് മുർമുവിന് ലഭിച്ചുവെന്ന വാർത്ത പുറത്തുവന്നത്.

 

ഇരുമുന്നണിയിലെയും ചില ഘടകകക്ഷി എംഎൽഎമാരെയാണ് നേതൃത്വം സംശയിക്കുന്നത്.യശ്വന്ത് സിൻഹയ്ക്ക് കേരളത്തിൽ നിന്നും മുഴുവൻ വോട്ടും ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോൾ ഒരു വോട്ട് കുറഞ്ഞു. കേരളത്തിൽ നിന്നുള്ള 140 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ വോട്ടാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമ്മുവിന് സംസ്ഥാനത്തെ ഒരു എം എൽ എ വോട്ട് നൽകിയെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്

 

കേരളത്തിലെ 140 എംഎൽഎമാർക്ക് പുറമെ രണ്ട് പേർ കൂടി കേരളത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. തിരുനൽവേലി എം പി എസ്. ജ്ഞാനതിരവിയവും ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎ നീൽ രത്തൻ സിംഗും. ഇതിൽ തിരുനൽവേലി എംപി കോവിഡ് ബാധിതനായതിനാൽ പിപിഇ കിറ്റ് ധരിച്ചെത്തി നാലുമണിക്ക് ശേഷമാണ് വോട്ടുചെയ്തത്. കേരളത്തിലാണ് വോട്ട് ചെയ്തതെങ്കിലും ഇവരുടെ വോട്ട് അതാത് സംസ്ഥാനങ്ങളുടെ കൂട്ടിത്തിലാകും കൂട്ടുക. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം 152 ആണ്. ഈ മൂല്യമുള്ള ഒരു വോട്ടുതന്നെയാണ് മുർമുവിന് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 

ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൃദയപൂര്‍വ്വം ആശംസകള്‍ നേര്‍ന്നു . ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!