
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് രണ്ടാം നിര നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ റെയ്ഡ്. പിഎഫ്‌ഐ രണ്ടാം നിര നേതാക്കളെ തേടിയാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയുമാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്. ഡല്‍ഹിയില്‍ നിന്നടക്കം ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. എന്‍ഐഎയുടെ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും പരിശോധനയിലുണ്ട്. വിവിധയിടങ്ങളില്‍ നിന്ന് ഫോണുകളും ബുക്ക്‌ലെറ്റുകളും പിടിച്ചെടുത്തു
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഭീകരപ്രവര്‍ത്തനത്തിന് വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്നെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ പെരിയാര്‍വാലിയിലായിരുന്നു യോഗം. നിരോധിച്ച ശേഷവും പിഎഫ്ഐയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൊണ്ടുപോകണമെന്നടക്കം നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്നെന്നാണ് എന്‍ഐഎ നല്‍കുന്ന പ്രാഥമിക വിവരം
പത്തനംതിട്ട ജില്ലയില്‍ മൂന്നിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് പൂര്‍ത്തിയായി. ജില്ലയിലെ പിഎഫ്‌ഐ സംസ്ഥാന സമിതിയംഗം നിസാറിന്റെ വീട്ടിലായിരുന്നു റെയ്ഡ്. നിസാറിന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് പ്രസിദ്ധീകരണമുള്ള ബാഗും കണ്ടെടുത്തു. അടൂരില്‍ റെയ്ഡിനിടെ പ്രതിഷേധമുണ്ടായി
പത്തനംതിട്ടയിൽ എൻ.ഐ.എയുടെ റെയ്ഡ് വിവരങ്ങൾ ചോർന്നു എന്ന് സംശയം . ഇത്തവണ പോലീസിനെ കൂടി അറിയിച്ചായിരുന്നു എൻ.ഐ.എ. റെയ്ഡ് റെയ്ഡ് സംഘടിപ്പിച്ചത്. ഇതാണ് റെയ്ഡ് വിവരം ചോരാൻ ഇടയാക്കിയത് എന്നാണ് സംശയം.നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലായിരുന്നു കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ്.പത്തനംതിട്ടയിൽ മൂന്നിടങ്ങളിൽ റെയ്ഡ് നടക്കുമ്പോൾ നേതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല .നേതാക്കള്‍ വീട്ടില്‍ ഉണ്ടെന്നു വ്യക്തമായ വിവരം ശേഖരിച്ച ശേഷമായിരുന്നു എന്‍ ഐ എ പരിശോധയ്ക്ക് എത്തിയത് എങ്കിലും വിവരം ചോര്‍ന്നതോടെ നേതാക്കളെ ആരെയും പത്തനംതിട്ട ജില്ലയില്‍ നിന്നും പിടികൂടിയില്ല .
മൂന്ന് മാസങ്ങൾക്ക് മുമ്പ് സി.ആർ.പി.എഫിന്റെ പിന്തുണയോടു കൂടിയാണ് എൻ.ഐ.എ. സംഘം രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്.തുടര്‍ന്ന് സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി . നിരോധന ശേഷവും വിവിധ സ്ഥലങ്ങളില്‍ യോഗം നടന്നതായി എന്‍ ഐ എയ്ക്ക് വിവരം ലഭിച്ചു