Trending Now

കൂടൽ രാക്ഷസൻ പാറ സംരക്ഷിക്കാന്‍ ഇറങ്ങിയവര്‍ ചുറ്റും നോക്കുക : ബാക്കി പാറകളുടെ അവസ്ഥ

Spread the love

 

konnivartha.com: കൂടൽ രാക്ഷസൻ പാറയുടെ 6 കിലോമീറ്റർ ചുറ്റളവിൽ 9 പാറമടകളും 4 വലിയക്രഷർ യൂണിറ്റുകളും നല്ലനിലയിൽ പ്രവർത്തിപ്പിക്കുന്നതിന് എല്ലാ സഹായവും ചെയ്യുന്നവര്‍ കൂടല്‍ രാക്ഷസൻ പാറയെ മാത്രം സംരക്ഷിക്കാതെ ചുറ്റുമുള്ള ബ്രഹത് പാറകളെക്കൂടി സംരക്ഷിക്കാന്‍ ഉള്ള സമരം നടത്തണം എന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വിജിൽ ഇന്ത്യ മൂവ്മെൻ്റ് പത്തനംതിട്ട ജില്ലാ കൺവീനറുമായ സലിൽ വയലാത്തല ആവശ്യപ്പെട്ടു .

2020ൽ നടന്ന ശിലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് കോന്നി നിയോജക മണ്ഡലത്തിൽ ഇനി ഒരു പാറമടയും അനുവദിക്കുകയില്ലെന്ന് കോന്നി എം.എൽ.എ പ്രഖ്യാപിച്ചതിനു ശേഷം 4 വലിയ പാറമടകളാണ് മണ്ഡലത്തിൽ ആരംഭിച്ചത് എന്ന് സലിൽ വയലാത്തല കുറ്റപ്പെടുത്തി . കൂടാതെ പുതിയ പാറമടകളും നിര്‍ത്തി വെച്ചിരുന്ന പാറ മടയും തുടങ്ങുന്നതിന് മുതലാളിമാർ നേതാക്കളോടൊപ്പം മണ്ഡലത്തിൽ പര്യടനം നടത്തി വരുകയാണ് എന്നും സലിൽ വയലാത്തല കുറ്റപ്പെടുത്തി .

പാറമടകളുടെ പേരില്‍ സമരം നടത്തി വന്നവര്‍ അതിരുങ്കല്‍ സമരത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്തായി എന്ന് സാക്ഷ്യപ്പെടുത്തണം . സാമ്പത്തിക ലാഭം മാത്രം പ്രതീക്ഷിച്ചു പാറമട സമരം നടത്തുവാന്‍ ഇറങ്ങിയവര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയല്ലേ ചെയ്തത് എന്നും സലില്‍ വയലാത്തല ചോദിക്കുന്നു  . കൂടൽ രാക്ഷസൻ പാറയെ പാറമട ലോബിയില്‍ നിന്നും സംരക്ഷിക്കുന്നതിനു ഒപ്പം ചുറ്റുമുള്ള പാറകളെക്കൂടി സംരക്ഷിക്കാന്‍ ഉള്ള നേതൃത്വം പാടവം ആളുകള്‍ ഏറ്റെടുക്കണം .

കൂടൽ രാക്ഷസൻ പാറയ്ക്ക് ചുറ്റും ഉള്ള മലകള്‍ പാറമട ലോബികളുടെ കൈകളില്‍ ആണ് .കൂടൽ രാക്ഷസൻ പാറയുടെ മുകളില്‍ കയറി നിന്നാലും അതിരുങ്കല്‍ ഭാഗത്ത്‌ ചെന്നാലും കാണാം മുന്‍പ് ഉണ്ടായിരുന്ന ബ്രഹത് പാറകളുടെ ഇന്നത്തെ അവസ്ഥ . മലകള്‍ അപ്പാടെ കാര്‍ന്നു തിന്നുന്ന മാഫിയാകളുടെ തേരോട്ടം കൂടല്‍ അതിരുങ്കല്‍ മേഖലയില്‍ തുടങ്ങിയിട്ട് കാലം ഏറെ ആയി എങ്കിലും ശക്തമായ സമരം നയിക്കാന്‍ ഇറങ്ങിയവര്‍ പോലും രംഗത്ത് നിന്നും കളം ഒഴിഞ്ഞു .

കോന്നി മണ്ഡലത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ /ക്രഷര്‍ യൂണിറ്റുകള്‍ എത്ര ഉണ്ടെന്നുള്ള വിവര ശേഖരത്തിന് റവന്യൂ വകുപ്പ് തയാറാകണം . കോന്നി ,പ്രമാടം ,കലഞ്ഞൂര്‍ പഞ്ചായത്ത് അധികാരികള്‍ക്കും ഇക്കാര്യത്തില്‍ മൌനം തന്നെ . പഞ്ചായത്തിന് വളരെ ഏറെ അധികാരം ഉള്ള സമയത്ത് പാറമടയുടെ കാര്യത്തില്‍ ശക്തമായി ഇടപെടുവാന്‍ ഉള്ള നിയമ നിര്‍മ്മാണം ആവശ്യം ആണ് .

സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഓരോ ജില്ലയിലും പാരിസ്ഥിതിക ദുർബല പ്രദേശങ്ങൾ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പഠനം നടത്തണമെന്നും പ്രസ്തുത പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ ക്വാറികൾക്ക് ഖനനാനുമതി നൽകാവുവെന്നും കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്ന സാഹചര്യത്തിൽ വള്ളിക്കോട് കോട്ടയം തുടിയുരുളിപ്പാറയിലെ പാറമടക്ക് രാഷ്ട്രീയ – ഉദ്യോഗസ്ഥ മാഫിയയുടെ സഹായത്തോടെ ഖനനാനുമതി നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായവിജിൽ ഇന്ത്യ മൂവ്മെന്റ് ജില്ലാ കൺവീനർ ആവശ്യപ്പെട്ടു.

 

പത്തനംതിട്ട ഉൾപ്പെടെയുള്ള പന്ത്രണ്ട് ജില്ലകളിൽ ഉരുൾപ്പൊട്ടൽ സാധ്യത ഉള്ളതായി സർക്കാർ റിപ്പോർട്ട് നൽകിയിട്ടുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് ഖനനത്തിന് പുതിയ നയങ്ങളും ചട്ടങ്ങളും ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു

error: Content is protected !!