
konnivartha.com: അങ്കമാലി – എരുമേലി ശബരി പാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് റെയിൽവേയുടെ വിദഗ്ധ സംഘം ജൂലൈയില്‍ കേരളത്തില്‍ എത്തുമ്പോള്‍ എരുമേലി തുടങ്ങി കോന്നിയിലൂടെ പുനലൂര്‍ വഴി വിഴിഞ്ഞത്ത് സീ പോര്‍ട്ടില്‍ എത്തുന്ന റെയില്‍വേ ലൈനിന് വേണ്ടി പുതിയ പഠനം നടത്തണം എന്ന് ആവശ്യം ഉന്നയിച്ചു ഓണ്‍ലൈന്‍ മാധ്യമമായ കോന്നി വാര്‍ത്ത ഡോട്ട് കോം നേതൃത്വത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിനു നിവേദനം കൈമാറി .
വിഴിഞ്ഞം ,തിരുവനന്തപുരം,കഴക്കൂട്ടം, പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, കടക്കൽ, അഞ്ചൽ, പുനലൂർ, പത്തനാപുരം,കൂടല്‍ ,കോന്നി പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ തൊടുപുഴ, മൂവാറ്റുപുഴ,കാലടി, അങ്കമാലി പുതിയ റെയിൽവേ ലൈൻ സംബന്ധിച്ചുള്ള പഠനം നടത്തണം എന്നുള്ള നിവേദനം ആണ് “കോന്നി വാര്‍ത്ത ഡോട്ട് കോം” നേതൃത്വത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിനു കൈമാറിയത് .
തിരുവനന്തപുരം,കഴക്കൂട്ടം, പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, കടക്കൽ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കലഞ്ഞൂര്‍ ,കൂടല്‍ ,കോന്നി,കുമ്പഴ , പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ തൊടുപുഴ, മൂവാറ്റുപുഴ,കാലടി, അങ്കമാലി പുതിയ റെയിൽവേ ലൈൻ വരേണ്ടത് കേരളത്തിന് അനിവാര്യമാണ്. തമിഴ്നാട് കണക്റ്റ് വിറ്റി (പുനലൂർ) ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു പാത ആയി മാറും എന്നതിൽ സംശയമില്ല. മാത്രവുമല്ല കൂടുതൽ ജനവാസ മേഖല ഒഴിവാക്കി ഈ പാതക്ക് സ്ഥലം ഏറ്റെടുക്കാൻ കഴിയും എന്നത് വലിയ കാര്യം ആണ്.
മധ്യകേരളത്തിലെ 14 പട്ടണങ്ങൾക്കു ട്രെയിൻ യാതാസൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് ശബരി റെയിൽ പദ്ധതി .അങ്കമാലി മുതൽ കാലടി വരെയുള്ള 8 കിലോമീറ്റർ പാത മാത്രമാണ് ഇതുവരെ നിർമിക്കാനായത്. തൊടുപുഴ വരെ സാമൂഹിക ആഘാത പഠനം പൂർത്തിയായതിനാല്‍ ഒന്നാം ഘട്ടമായി തൊടുപുഴ വരെ ഭൂമിയേറ്റെടുക്കാൻ കാലതാമസമുണ്ടാകില്ല. 416 ഹെക്ടർ ഭൂമിയാണ് സംസ്ഥാന സർക്കാർ ഇനി പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.ശബരി പാത രണ്ടാം ഘട്ടമായി പുനലൂർ വഴി തിരുവനന്തപുരത്തേക്കു നീട്ടണമെന്ന ആവശ്യവും സജീവമാണ്.ഈ ആവശ്യം മുന്‍ നിര്‍ത്തിയാണ് നിവേദനം നല്‍കിയത് .
ശബരി റെയിൽപ്പാത എരുമേലിയിൽ നിന്ന് പത്തനംതിട്ട, കോന്നിയിലൂടെ പുനലൂർ വഴി വിഴിഞ്ഞത്തേക്ക് നീട്ടണം എന്നാണ് ജനകീയ ആവശ്യം .ഈ ആവശ്യം മുന്‍ നിര്‍ത്തിയാണ് നിവേദനം നല്‍കിയത് .
എരുമേലിയിൽ നിന്ന് റാന്നി, പത്തനംതിട്ട, കുമ്പഴ, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കുളത്തുപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്, നെയ്യാറ്റിൻകര, ബാലരാമപുരം വഴി വിഴിഞ്ഞം സീപോർട്ട് വരെയുള്ള പാതയ്ക്കാണ് ജനങ്ങളുടെ ആവശ്യം . പുനലൂർ മുതല്‍ എരുമേലി വരെ പണ്ട് ചില സർവേകൾ നടത്തിയിരുന്നു .1990 ല്‍ കോന്നി ആനക്കൂട് ഭാഗം വഴി അന്ന് മുന്‍ഗണന സര്‍വേ നടത്തിയിരുന്നു . ശബരി പാതയുടെ സര്‍വേ നടന്നപ്പോള്‍ ആണ് കോന്നി വഴിയും ഒരു സര്‍വേ നടന്നത് .
ശബരി പാതയുമായുള്ള പഠനങ്ങൾ നടന്നപ്പോൾ അങ്കമാലിയിൽ നിന്ന് എരുമേലിഎത്തി ഒരു പാത പുനലൂരിലേക്ക് നീട്ടാന്‍ കഴിയുമോ എന്നുള്ള പഠനം ആണ് നടന്നത് . പുനലൂരില്‍ വെച്ച് ചെങ്കോട്ട പുനലൂര്‍ കൊല്ലം പാതകളെ ബന്ധിക്കാന്‍ കഴിയും . പത്തനംതിട്ട ജില്ലയില്‍ നിന്നും തമിഴ്നാട്ടിലേക്ക് ഉള്ള ഒരു പുതിയ പാത ഇതുവഴി തുറക്കാനും തമിഴ്നാട് ശബരിമല പാത എന്ന ആശയത്തിന് ഏറെ മുന്‍തൂക്കം ലഭിക്കാനും സാധിക്കും . ശബരിമല തീര്‍ഥാടകര്‍ക്ക് ചെങ്ങന്നൂര്‍ ഒഴിവാക്കി പുനലൂര്‍ കോന്നി റാന്നി വഴി എരുമേലി എത്തുവാന്‍ പാത ഉപകരിക്കും . ഈ പാതകൂടി യാഥാര്‍ഥ്യമായാല്‍ കോന്നി ഗവി ടൂറിസം മേഖലയ്ക്കും കരുത്തു പകരാന്‍ കഴിയും . 1998 ല്‍ ഇതു സംബന്ധിച്ച പുതിയ അലൈൻമെന്റ് റെയിൽവേ അധികൃതർ നടത്തിയിരുന്നു. ശബരി റെയില്‍ പാത നിലവില്‍ എരുമേലിയിൽ ആണ് അവസാനിക്കുന്നത് . എരുമേലി നിന്നും റാന്നി, പത്തനംതിട്ട,കോന്നി ,പത്തനാപുരം , പുനലൂർ വഴി നെടുമങ്ങാട്ട് വഴി വിഴിഞ്ഞം വരെ നീട്ടാന്‍ കഴിഞ്ഞാല്‍ മലയോരവാസികള്‍ക്ക് പ്രയോജനകരം ആണ് . ഈ ആവശ്യം മുന്‍ നിര്‍ത്തിയാണ് ഓണ്‍ലൈന്‍ മാധ്യമമായ കോന്നി വാര്‍ത്ത കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിനു നിവേദനം കൈമാറിയത്