Trending Now

കല്ലേലിയിലെ കാട്ടാനകളെ തളയ്ക്കാന്‍ ആരുമില്ലേ ? വനം വകുപ്പ് നോക്കുകുത്തി

Spread the love

 

konnivartha.com: കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റെയിഞ്ചില്‍ കല്ലേലിയില്‍ കാട്ടാനകള്‍ വിഹരിക്കുന്നു . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും നോക്കിയാല്‍ കാണാം നാലഞ്ചു കാട്ടാനകളെ . കാട്ടാനകള്‍ നാട് വിറപ്പിച്ചു മദിച്ചു കൂത്താടുമ്പോള്‍ ഇവയുടെ ഉടമസ്ഥരായ കേരള വനം വകുപ്പ് ഇവയെ യഥേഷ്ടം വിഹരിക്കാന്‍ അഴിച്ചു വിട്ടിരിക്കുന്നു .

ഒന്‍പതു കാട്ടാനകള്‍ കഴിഞ്ഞ ഒരു മാസമായി രാപകല്‍ ഭേദമന്യേ തിമിര്‍ത്തു വാഴുകയാണ് . തീറ്റ തേടി ഇറങ്ങുന്ന ഇ കാട്ടാനകള്‍ ഒരു മനുഷ്യജീവന്‍ എടുത്താല്‍ മാത്രമേ ഉടമകളായ വനം വകുപ്പ് അനങ്ങൂ എന്നുള്ള മനോഭാവം വെടിയണം . കാട് വിട്ടു നാട്ടില്‍ എത്തുന്ന ഈ വന്യ മൃഗം മൂലം കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത് . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും കാട്ടാന വിഹരിക്കുന്ന ഇടമായി മാറി .ജനങ്ങള്‍ അതീവ ഭീതിയില്‍ ആണ് .

എവിടെ നോക്കിയാലും കാട്ടാനകള്‍ . ഇവയെ തളയ്ക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ . ആന വളര്‍ത്തല്‍ കേന്ദ്രമായി കോന്നി ആനക്കൂട് ഉണ്ട് . 1976-77ല്‍ നിയമം മൂലം കേന്ദ്ര സര്‍ക്കാര്‍ ആനപിടിത്തം നിരോധിച്ചു എങ്കിലും ഇപ്പോള്‍ നാട്ടില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ലക്ഷണം ഒത്തത് ആണ് . ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കുളത്ത് മണ്ണില്‍ വനം വകുപ്പ് നടത്തിയ “ദൌത്യം “ഏറെക്കുറെ നിര്‍ത്തി . ഓടിച്ചു വിട്ട കാട്ടാനകള്‍ സഹ കൂട്ടുകാരെയും കൂട്ടി വന്നു ഇന്നലെ കൃഷി നശിപ്പിച്ചു . ഈ വെളുപ്പിനെ കല്ലേലി സ്കൂള്‍ മുറ്റത്ത്‌ വരെ കാട്ടാന എത്തി . മതിലും തകര്‍ത്തു . ഇങ്ങനെ പോയാല്‍ കോന്നി ടൌണില്‍ വരെ കാട്ടാന എത്തും .

വനം വകുപ്പ് ജീവനക്കാര്‍ രാത്രികാലങ്ങളില്‍ ഓഫീസില്‍ കഥകള്‍ പറഞ്ഞു ഇരിക്കാതെ ജോലിയ്ക്ക് ഇറങ്ങുക . അച്ചന്‍ കോവില്‍ നദി മുറിച്ചു കടന്നു വരുന്ന കാട്ടാനകള്‍ കൈത കൃഷി സ്ഥലങ്ങളില്‍ ആണ് തമ്പടിക്കുന്നത്‌ . വന മേഖല ഉള്‍പ്പെടുന്ന കല്ലേലി ,കുളത്ത് മണ്ണ് മേഖലയിലെ കൈത കൃഷി ഉടന്‍ നിര്‍ത്തുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുക . കാട്ടാനകള്‍ കൂടുതലായി എത്തുന്നത്‌ കൈതച്ചക്കയുടെ തേടിയാണ് . കൈത കൃഷി വ്യാപകമായതോടെ കാട്ടാനകള്‍ പരിസരം വിട്ടു പോകില്ല .വനം വകുപ്പ് എത്രയും വേഗം ഉണര്‍ന്നു പ്രവര്‍ത്തിക്കണം .

error: Content is protected !!