
konnivartha.com: വലതുപക്ഷ ആക്ടിവിസ്റ്റും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചു. മരണവാര്‍ത്ത ഡൊണാള്‍ഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.അമേരിക്കൻ ദേശസ്നേഹിയായ ചാർളി കിർക്കിന്റെ ബഹുമാനാർത്ഥം, ഞായറാഴ്ച വൈകുന്നേരം 6 മണി വരെ അമേരിക്കയിലുടനീളമുള്ള എല്ലാ അമേരിക്കൻ പതാകകളും പകുതി താഴ്ത്തിക്കെട്ടാൻ ഡൊണാള്‍ഡ് ജോൺ ട്രംപ് ഉത്തരവിട്ടു.ഇക്കാര്യം ഡൊണാള്‍ഡ് ജോൺ ട്രംപ് തന്‍റെ ഉടമസ്ഥതയില്‍ ഉള്ള ട്രൂത്ത് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തു .
യൂട്ട വാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനും കൂടിയാണ് ചാര്‍ലി.യൂട്ട വാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ സംസാരിക്കുന്ന ചാര്‍ലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു . വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുക്കിയതാണ് പിന്നീട് ചടങ്ങിലുണ്ടായിരുന്നവര്‍ കണ്ടത്. പതിനെട്ടാം വയസ്സില്‍ ആണ് ടേണിങ് പോയിന്റ് എന്ന സംഘനയ്ക്ക് ചാര്‍ലിയും വില്ല്യം മോണ്‍ഡ്‌ഗോമെരിയും ചേര്‍ന്ന് രൂപം നല്‍കിയത്.