രാഷ്ട്രപതി ദ്രൗപദി മുര്‍മു ഹെലികോപ്റ്ററിൽ കോന്നിയിൽ ഇറങ്ങി:റോഡ് മാർഗം പമ്പയിലേക്ക് തിരിച്ചു ശബരിമലയില്‍ ദര്‍ശനം നടത്തും

Spread the love

 

 

Konnivartha. Com രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. മറ്റന്നാള്‍ വര്‍ക്കലയിലും കോട്ടയത്തും നാലാം നാള്‍ എറണാകുളത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും.രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ കോന്നി പ്രമാടം സ്റ്റേഡിയത്തിലെ ഹെലിപ്പാടിൽ ഇറങ്ങി. നേരത്തെ നിലയ്ക്കൽ ഇറങ്ങാനായിരുന്നു റൂട്ട് മാപ്പ്.റോഡ് മാർഗം 11ന് പമ്പയിലെത്തും. ഗണപതിക്ഷേത്രത്തില്‍ കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ വാഹനത്തില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെയായിരിക്കും യാത്ര. 12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക. ദര്‍ശനത്തിനുശേഷം പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ രാഷ്ട്രപതി വിശ്രമിക്കും. മൂന്ന് മണിയോടെ നിലക്കലിലേക്ക് മടങ്ങും.

 

ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍ നല്‍കുന്ന അ ത്താഴവിരുന്നില്‍ പങ്കെടുക്കും. 23ന് 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് പാലാ സെയ്ന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24ന് എറണാകുളം സെയ്ന്റ് തേരേസാ സ് കോളജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ കോൺക്രീറ്റിൽ താണു

 

പത്തനംതിട്ട :രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ ടയറുകൾ കോൺക്രീറ്റിൽ കുടുങ്ങി  താണു. വൻ സുരക്ഷ വീഴ്ച. തള്ളിനീക്കിയത് പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്റ്റർ ഇറങ്ങാൻ പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത് ഇന്ന് രാവിലെ മാത്രം ആണ്. നേരത്തെ ഉള്ള പ്ലാൻ അനുസരിച്ചു നിലയ്ക്കൽ ഇറങ്ങാൻ ആയിരുന്നു നിർദേശം. കാലാവസ്ഥ അനുകൂലം അല്ലാത്തതിനാൽ കോന്നി പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇറങ്ങാൻ അവസാന നിമിഷം തീരുമാനിച്ചു. രാവിലെ ആണ് ഹെലിപ്പാട് സൈഡ് കോൺക്രീറ്റ് ചെയ്തത്.

error: Content is protected !!