പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയോഗം വരാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പും ഉൾപ്പെടുത്താൻ തീരുമാനിച്ചു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമഗ്ര താൽപ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും നിലവിലെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു തെളിയിക്കുന്ന നടപടിയാണിത്. ഇന്ത്യൻ ഭരണഘടനയുടെ 246-ാം അനുച്ഛേദം അനുസരിച്ച്, സെൻസസ് ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റിൽ 69-ാം സ്ഥാനത്തു പട്ടികപ്പെടുത്തിയിട്ടുള്ള കേന്ദ്രവിഷയമാണ്. ചില സംസ്ഥാനങ്ങൾ ജാതി കണക്കെടുപ്പു സർവേകൾ നടത്തിയിട്ടുണ്ടെങ്കിലും, ഈ സർവേകൾ സുതാര്യതയിലും ഉദ്ദേശ്യത്തിലും വ്യത്യസ്തമാണ്. ചിലതു പൂർണമായും രാഷ്ട്രീയ കാഴ്ചപ്പാടിലാണു നടത്തുന്നത്. ഇതു സമൂഹത്തിൽ സംശയങ്ങൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത്, നമ്മുടെ സാമൂഹ്യഘടന രാഷ്ട്രീയസമ്മർദത്തിന് അടിപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, ജാതി കണക്കെടുപ്പ് പ്രത്യേക സർവേയായി നടത്തുന്നതിനു പകരം പ്രധാന ജനസംഖ്യാകണക്കെടുപ്പിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സമൂഹം സാമ്പത്തികമായും സാമൂഹികമായും കൂടുതൽ ശക്തമാകുമെന്നും രാജ്യത്തിന്റെ പുരോഗതി തടസ്സമില്ലാതെ തുടരുമെന്നും ഇതുറപ്പാക്കും. സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ…
Read More