Trending Now

കറുത്ത മാസ്ക് ധരിച്ചവർ പോലും മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുത് :ഇത് കേരളമാണ്

Spread the love

പൊതു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം അത് തടയുവാന്‍ പോലീസിനു കഴിയില്ല . മുഖ്യമന്ത്രിയേ മന്ത്രിയാക്കിയത് ജനം ആണ് .ആ ജനതയ്ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചാല്‍ അത് ഭരണ ഘടനയോട് ഉള്ള വെല്ലുവിളിയായി കരുതാനേ കഴിയൂ . ഇത് കേരളം ആണ് .ഇവിടെ ഉള്ള ജനത്തിന് സഞ്ചാര സ്വാതന്ത്ര്യം വേണം . ഈ രീതിയില്‍ മുന്നോട്ടു പോകുവാന്‍ ആണ് അധികാരികളുടെ തീരുമാനം എങ്കില്‍ ജനകീയ പ്രക്ഷോഭം കൂടുതല്‍ കടുക്കുവാന്‍ സാധ്യത ഉണ്ട് . മന്ത്രിയ്ക്ക് വേണ്ടി പൊതു ജനതയെ തടയരുത് . ഈ രീതി ശെരിയല്ല 

 

കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. ഒരുപക്ഷേ കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഒരു മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തുന്ന ഏറ്റവും കർശനമായ സുരക്ഷയായിരുന്നു കോട്ടയം നഗരത്തിൽ ഇന്ന് രാവിലെ കണ്ടത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്. കറുത്ത മാസ്ക് ധരിച്ചവർ പോലും മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുതെന്നാണ് പൊലീസ് നൽകിയ നി‍ർദേശം.

കനത്ത സുരക്ഷയ്ക്കിടെ കോട്ടയത്ത് രണ്ട് ഇടത്ത് കരിങ്കൊടി പ്രതിഷേധം നടന്നു. നാഗമ്പടത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് കസ്‌റ്റഡിയിലാണ്. നേരത്തെ ബിജെപി പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ ഇടങ്ങളിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഫോട്ടോ പതിപ്പിച്ച പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസുമായി യൂത്ത് ലീഗ് പ്രതിഷേധിച്ചു.

മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിൻറെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുമ്പ് തന്നെ പൊതുജനത്തിൻറെ വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടു. ഇതിൻറെ പേരിൽ കോട്ടയം നഗരത്തിൽ വഴിയാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. കറുത്ത മാസ്ക് ധരിച്ചവർ പോലും മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുതെന്നാണ് പൊലീസ് നൽകിയ നി‍ർദേശം.

റോഡിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ വാഹനം സമ്മേളന നഗരിയിലേക്കുള്ള റോഡിലേക്ക് എത്തിയതും കടന്ന് പോയതും. സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലുകളെത്തുടർന്ന് പ്രതിപക്ഷത്തിൻറേതടക്കം വലിയ പ്രതിഷേധങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിരുന്നു. പല കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധം സംഘർഷത്തിലേക്കും നീണ്ടു.

എറണാകുളത്തും മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ. കോട്ടയത്തെ പരിപാടിയിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി എറണാകുളത്തെ ഗസ്റ്റ് ഹൗസിൽ എത്തി. എറണാകുളത്തെ പ്രധാന ജംഗ്ഷനുകളിൽ പൊലീസ് സുരക്ഷ ശക്തമാണ്. ഗസ്റ്റ് ഹൗസിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

error: Content is protected !!